അമ്മയെ വഴക്കു പറഞ്ഞ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി 

ബെംഗളൂരു: കലബുർഗി താലൂക്കിലെ ഗ്രാമത്തിൽ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി. അമ്മയെ നിസാര കാര്യത്തിന് മുത്തച്ഛൻ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് സംഭവം. സിദ്രാമപ്പ (74) ആണ് കൊല്ലപ്പെട്ട മുത്തച്ഛൻ. ആകാശ് (22) ആണ് കൊലക്കേസ് പ്രതി. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, വൈകിയാണ് പുറംലോകമറിഞ്ഞത്. ആകാശിന്റെ അമ്മ സരോജമ്മാളിയെ സിദ്രാമപ്പ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച സിദ്രാമപ്പയുടെ സഹോദരി മരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാം കുമാസി ഗ്രാമത്തിലേക്ക് പോയിരുന്നു. സംസ്കാരം കഴിഞ്ഞ് ക്രൂയിസറിൽ മടങ്ങുന്നതിനിടെയുള്ള തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്.…

Read More

നാല്പത്തിയൊമ്പതുകാരിയെ കൊന്ന കടുവയെ പിടികൂടി

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലെ ബല്ലൂരു ഹുണ്ടിയിൽ നാല്പത്തിയൊമ്പതുകാരിയെ കൊന്ന കടുവയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി. മൂന്നുദിവസംനീണ്ട പരിശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ കല്ലാരകണ്ടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ്സായ ആൺകടുവയാണ് പിടിയിലായതെന്നും ഇതിനെ മൈസൂരുവിലെ ചാമുണ്ഡേശ്വരി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമത്തിലെ വയലിൽ ജോലിചെയ്യുന്നതിനിടെ രത്നമ്മ(49)യെ കടുവ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ബഹളംവെച്ചതോടെ കടുവ രത്നമ്മയുമായി ഉൾക്കാട്ടിലേക്ക് കടന്നു. പിന്നീട് രണ്ടുകിലോമീറ്റർ അകലെയുള്ള വനത്തിൽനിന്നാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെമുതൽ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച്…

Read More

വോട്ട് ചോദിച്ചിട്ടില്ല, ചെയ്ത കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്; ഡികെ ശിവകുമാർ

ബെംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ പത്രങ്ങളിൽ വന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വോട്ട് ചോദിച്ചിട്ടില്ലെന്നും ചെയ്ത കാര്യങ്ങളുടെ പരസ്യം മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന് സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക സർക്കാർ നൽകിയ ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദങ്ങൾക്കിടയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ മാത്രമാണ് പരസ്യങ്ങളുടെ ലക്ഷ്യമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ട് ചോദിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ…

Read More

നുണ പറയൽ ആണ് ബിജെപിയുടെ മൂലധനം; സിദ്ധാരമയ്യ 

ബെംഗളുരു: നുണ പറയൽ ആണ് ബിജെപിയുടെ മൂലധനം. സർക്കാരിന്റെ ഉറപ്പ് പദ്ധതികൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് തെളിയിക്കാൻ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ആഭ്യന്തര കാര്യാലയം കൃഷ്ണയിൽ പൊതുയോഗം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഉറപ്പ് പദ്ധതികൾ മുഴുവൻ ജനങ്ങളിലേക്കും എത്തില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതുവരെ 1.17 കോടി സ്ത്രീകൾ ഗൃഹലക്ഷ്മി യോജനയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1.14 ലക്ഷം സ്ത്രീകൾക്ക് ഈ സൗകര്യം ലഭ്യമാണ്. ബാക്കി ഉള്ളവർക്ക് കൂടി ഉടൻ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം…

Read More

കേരളത്തിന്റെ നവകേരള സദസിന് സമാനമായ പരിപാടിയുമായി സംസ്ഥാനത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: കേരളത്തിന്റെ നവകേരള സദസിന് സമാനമായ പദ്ധതിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പുരോഗമിക്കവെ സംസ്ഥാനത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നു.  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ‘ജൻ ദർശൻ’ പരിപാടിക്ക് തുടക്കമായി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുഖ്യമന്ത്രി നേരിട്ട് ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ’ പരിപാടി. ബെംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദർശൻ’. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്…

Read More

നവജീവ കൺവെൻഷൻ സെൻ്റർ ബെംഗളൂരുവിൽ ആരംഭിച്ചു

ബെംഗളൂരു: നവജീവ ആശ്രമത്തിന്റെ ചുമതലയിൽ ഹെന്നൂർ എച്ച്.ബി.ആർ.എൽ., ബി.ഡി.എ. കോപ്ലക്സിന് സമീപം ആയിരത്തോളം പേർക്കിരിക്കാവുന്ന 2 ഹാളുകളുള്ള നവജീവ വെൻഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു. നവജീവ ആശ്രമം സ്ഥാപകൻ ഡോ.ജോൺ താന്നിക്കലിന്റെ അധ്യക്ഷതയിൽ കർണാടക ഊർജവിഭവ മന്ത്രി കെ.ജെ.ജോർജ് കൺവെൻഷൻ സെൻറർ ഉദ്ഘാടനം ചെയ്തു.  റവ. ഏണസ്റ്റ് ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഡോ.വിനീത കെഎൻ ഹെൻസൺ സ്വാഗതവും സിസ്റ്റർ മേരി താന്നിക്കൽ സമർപ്പണ പ്രാർത്ഥനയും നടത്തി. ഡോ. ആശിഷ് ക്രിസ്പാൽ മുഖ്യ സന്ദേശം നൽകി. ന്യൂ ലൈഫ് കോളേജ് പ്രിൻസിപ്പാൾ ഡോ.എബ്രഹാം മാത്യൂ,…

Read More

വിവാഹത്തിന് രണ്ട് ദിവസം മാത്രം; പെൺകുട്ടി കാമുകന്റെ വീട്ടിൽ മരിച്ച നിലയിൽ 

ബെംഗളൂരു: വിവാഹത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കാമുകന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഹൊസ്പേട്ട് താലൂക്കിലെ ടിബി ഡാം പോലീസ് സ്റ്റേഷൻ പരിധിയിലെ നിഷാനി ക്യാമ്പിലാണ് സംഭവം. പ്രണയത്തിലായിരുന്ന യുവാവും ബന്ധുക്കളും യുവതിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടു.  നഗറിലെ ടി.ബി.ഡാനിലെ ഐശ്വര്യ(29)യാണ് മരിച്ചത്. ഇതേ പ്രദേശത്തെ അശോകുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. യുവതി ദളിത് വിഭാഗത്തിൽ പെട്ടവളാണ്, യുവതിയുടെ പ്രണയത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. എന്നാൽ, അടുത്തിടെ എല്ലാവരെയും സമ്മതിപ്പിച്ച് വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച യുവതി മരിച്ചത്. യുവാവ് ഉയർന്ന…

Read More

വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ബെംഗളൂരു: വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കർണാടക സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഇത് സംബന്ധിച്ച് എൻഎച്ച്ആർസി വെബ്‌സൈറ്റിൽ വാർത്താക്കുറിപ്പ് ഇറക്കി. നവംബർ 19 ന് ബംഗളുരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷനിലെ കടുഗോഡിയിൽ ഫുട്പാത്തിലെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ചത്. കാടുകോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ കേസിൽ ഇടപെട്ട് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ഖനിവകുപ്പിലെ ഉദ്യോഗസ്ഥയുടെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ഖനിവകുപ്പിലെ ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. കൊലപാതകം കവര്‍ച്ച ലക്ഷ്യമിട്ടാണെന്ന് പോലീസ് റിപ്പോർട്ട്‌. പണവും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നാണ് കേസിലെ പ്രതി കിരണ്‍ പോലീസിന് നല്‍കിയ മൊഴി. ഇക്കാര്യം പ്രതി സമ്മതിച്ചതായും ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് 27 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയുമാണ് പ്രതി കവര്‍ന്നതെന്നും പോലീസ് പറഞ്ഞു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, കവര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ പുതിയ മൊഴി. കര്‍ണാടക…

Read More

വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും മകളും മരിച്ച സംഭവത്തിൽ ബെസ്‌കോം ജീവനക്കാർക്ക് സസ്പെൻഷൻ 

ബെംഗളൂരു: കടുഗോഡി ഹോപ്പ് ഫാമിന് സമീപത്തെ നടപ്പാതയിൽ 11 കെവി വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും മകളും മരിച്ച സംഭവത്തിൽ അഞ്ച് ബെസ്‌കോം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് ഫുട്പാത്തിലെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി യുവതിയും കുഞ്ഞും മരിച്ചത്. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വൈദ്യുത അപകടം ഗൗരവമായി എടുത്ത് ഡ്യൂട്ടി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഊർജ വകുപ്പ് മന്ത്രി കെ…

Read More