ചെന്നൈ : അഞ്ചുദിവസമായി പൈപ്പ് വഴിയോ ടാങ്കർലോറി വഴിയോ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി എർണാവൂരിലെ ജനങ്ങൾ റോഡ് ഉപരോധിച്ചു. ജലവിതരണഅതോറിറ്റിയിൽ പരാതി നൽകിയിട്ടും ഫലം കാണാത്തതിനെത്തുടർന്നാണ് റോഡ് ഉപരോധിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞവർഷമാണ് വീടുകളിലേക്ക് പൈപ്പ് വഴി കുടിവെള്ളം വിതരണംചെയ്യാൻ തുടങ്ങിയത്. കുടിവെള്ളം ഉടൻ നൽകുമെന്ന വാഗ്ദാനത്തിന്റെ പേരിൽ 13 വർഷമായി വെള്ളക്കരവും നൽകുന്നുണ്ട്. ഹാൻഡ്പമ്പ് വഴിയുള്ള കുടിവെള്ളവിതരണവും നിർത്തിയെന്ന് ഉപരോധത്തിൽ പങ്കെടുത്തവർ പറഞ്ഞു. കുടിക്കാനും പാചകാവശ്യങ്ങൾക്കുമാണ് പ്രധാനമായും പൈപ്പ് വഴി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്നത്. ദിവസവും 100 രൂപമുതൽ 200 രൂപവരെ…
Read MoreDay: 3 May 2024
മോദിക്കുപകരം പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് ബി.ജെ.പി.നേതാവ് സുബ്രഹ്മണ്യൻ സ്വാമി
ചെന്നൈ : നരേന്ദ്രമോദിക്കുപകരം പ്രധാനമന്ത്രിയാവാൻ തയ്യാറാണെന്ന് Ṣ മുതിർന്ന ബി.ജെ.പി.നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് എം.പി.മാരാണ്. ബി.ജെ.പി.യുടെ എം.പി.മാർ പ്രധാനമന്ത്രിയാകാൻ ആവശ്യപ്പെട്ടാൽ സ്വീകരിക്കാൻ തയ്യാറാണ്. നരേന്ദ്രമോദിക്ക് രണ്ടുതവണ പ്രധാനമന്ത്രിയാവാൻ അവസരം ലഭിച്ചു. ഇനി മറ്റൊരാൾക്ക് അത് ലഭ്യമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സുബ്രഹ്മണ്യൻ സ്വാമി ചെന്നൈ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഭൂരിപക്ഷം നേടും. കഴിഞ്ഞ തവണത്തെ 300 സീറ്റ് ലഭിച്ചിരുന്നു. ഇത്തവണ 25 സീറ്റ് നഷ്ടമായേക്കും. തമിഴ്നാട്ടിലെ കാര്യമെടുത്താൽ തിരുനെൽവേലിയിൽ മത്സരിച്ച നൈനാർ നാഗേന്ദ്രൻ വിജയിക്കാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ…
Read Moreആടുജീവിതം ഒടിടി യിൽ
മലയാള സിനിമയില്‍ ദൃശ്യവിസ്മയം തീർത്ത ആടുജീവിതം ഇനി ഒടിടി യിൽ. ആദ്യദിനം മുതല്‍ കേരളത്തില്‍ അടക്കം മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ കുതിപ്പ് നടത്തി. വെറും നാല് ദിവസത്തില്‍ 50കോടി ക്ലബ്ബില്‍ എത്തിയ ചിത്രം ഇതാ ഒടിടിയില്‍ എത്താൻ ഒരുങ്ങുന്നെന്ന വിവരം പുറത്തുവരികയാണ്. ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം മെയ് പത്തിന് ആടുജീവിതം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോർസ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബിഗ് സ്ക്രീനില്‍ ആടുജീവിതം കണ്ടവർക്ക് വീണ്ടും കാണാനുള്ള അവസരവും കാണാത്തവർക്ക് കാണാനുള്ള…
Read Moreനവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം
കൊച്ചി: ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്‌ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ വീണു. നിലവിൽ പെൺകുട്ടി പൊലീസ് കസ്റ്റഡിയിലാണ്.…
Read More7 മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു; അപകടം വളകാപ്പ് ചടങ്ങിനായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ
ചെന്നൈ: ട്രെയിനില്‍ നിന്ന് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. ശുചിമുറിയിലേക്ക് നടന്നുപോകവെ യുവതിക്ക് ഛർദിക്കാൻ തോന്നുകയും വാതിലിനരികില്‍ നിന്നും ഛർദിക്കവെ പുറത്തേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം.
Read Moreപോളിങ് കേന്ദ്രത്തിലെ 93 നിരീക്ഷണ ക്യാമറകൾ തകരാറിൽ
ചെന്നൈ : തെങ്കാശി ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് കേന്ദ്രത്തിൽ 93 നിരീക്ഷണ ക്യാമറകൾ തകരാറിലായി. തെങ്കാശി ലോക്‌സഭാ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകൾ അടങ്ങിയ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ കൊടികുറിശ്ശി യു എസ് പി കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കൗണ്ടിംഗ് സെൻ്ററിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ 3 ലെയർ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും 93 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. അന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന 93 നിരീക്ഷണ ക്യാമറകളും പ്രവർത്തനരഹിതമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടി ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. ഇതോടുകൂടിയാണോ…
Read Moreനവജാത ശിശുവിന്റെ കൊലപാതകം; 20 കാരിയും മാതാപിതാക്കളും കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട്; വഴിത്തിരിവായത് കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ നടുറോഡില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സമീപത്തെ ഫ്ലാറ്റിലെ ശുചിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ കൊലപാതകികളിലേക്ക് നയിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 20 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു. പെൺകുട്ടിയുടെ പ്രസവം നടന്നത് ഫ്‌ളാറ്റിലെ തന്നെ ശുചിമുറിയിലാണെന്നാണ് പുറത്ത് വരുന്ന…
Read Moreഉപേക്ഷിച്ചതല്ല: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നത്: കൊലപാതകികളെ തേടി പോലീസ് അന്വേഷണം ഊർജിതം
കൊച്ചി പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടുമമിയോടെയാണ് സംഭവം നടന്നത്. വെള്ളത്തുണിയിൽ പൊതിഞ്ഞാണ് കുട്ടിയെ താഴേക്കെറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തുടർനപടികൾ സ്വീകരിച്ചു. ഫ്ലാറ്റിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. ഫ്ലാറ്റിൽ ഉള്ളവർ തന്നെയാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്ലാറ്റിൽ…
Read Moreകേരളത്തിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌ക്കരണം; ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി : ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ആരോപിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉട മകള്‍ കോടതിയില്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.
Read Moreകേരളത്തിലെ 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പിനിടയിലും 10 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ എവിടെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതെ സമയം നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യ…
Read More