കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേര്‍ക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ്…
Read MoreMonth: May 2024
സംസ്ഥാനത്ത് ഉച്ചയ്ക്ക് 12-നും 3.30-നുമിടയിൽ പുറത്തിറങ്ങരുത്; സൂര്യതാപത്തിന് മുൻകരുതലുമായി ചെന്നൈ കോർപ്പറേഷൻ140 ആശുപത്രികളിൽ ചികിത്സാസൗകര്യം ഒരുക്കി
ചെന്നൈ : ചൂട് അസഹനീയമായിക്കൊണ്ടിരിക്കെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി 140 ആശുപത്രികളിൽ ചികിത്സാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഡോ. ജെ. രാധാകൃഷ്ണൻ അറിയിച്ചു. വരും ദിവസങ്ങളിലും മൂന്നുമുതൽ നാല് വരെ ഡിഗ്രി ചൂടുകൂടുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ ചികിത്സാസൗകര്യം ഏർപ്പെടുത്തിയതെന്ന് കമ്മിഷണർ പറഞ്ഞു. സൂര്യതാപമേറ്റാൽ ഉടൻ ചികിത്സ നൽകും. ഒ.ആർ.എസ്. ലായനി നൽകാൻ 188 കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉച്ചയ്ക്ക് 12-നും 3.30-നുമിടയിൽ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
Read Moreഅമോണിയവാതക ചോർച്ച; 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ചെന്നൈ : കോയമ്പത്തൂർ കാരമട ചെന്നിവീരംപാളയത്ത് ചിപ് നിർമാണ കമ്പനിയിൽനിന്നും അമോണിയംവാതകം ചോർന്നതിനെത്തുടർന്ന് സമീപത്തെ 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നാലുവർഷമായി പൂട്ടിക്കിടക്കുന്ന കമ്പനി അടുത്തിടെ അനിവാശിസ്വദേശി ആഷിക് മുഹമ്മദ് വാങ്ങിയിരുന്നു. ഇവിടെ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. കമ്പനിക്കകത്തെ കോൾഡ് സ്‌റ്റോറേജിൽനിന്നാണ് അമോണിയവാതകം ചോർന്നതെന്ന് ജില്ലാ പോലീസ് അധികൃതർ അറിയിച്ചു. കമ്പനിക്ക് ചുറ്റുമുള്ള 800 മീറ്റർ പരിധിയിൽ വാതകം പടർന്നു. പോലീസും അഗ്നിശമനവിഭാഗവും എത്തി രക്ഷാപ്രവർത്തനം നടത്തി. അമോണിയംടാങ്കിന്റെ വാൾവ് അടച്ചതോടെയാണ് അപകടം ഒഴിവായതെന്ന് ജില്ലാ പോലീസ് മേധാവി വി. ഭദ്രിനാരായണൻ പറഞ്ഞു.…
Read Moreറസ്‌റ്ററന്റിനുനേരെ ബോംബേറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ
ചെന്നൈ : അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് മുത്തുപാണ്ടിയുടെ ഉടമസ്ഥതയിലുള്ള വണ്ടല്ലൂർ-കേളമ്പാക്കം റോഡിലുള്ള റസ്‌റ്ററന്റിനുനേരെ പെട്രോൾബോംബ് എറിഞ്ഞകേസിൽ ഒരാൾ അറസ്റ്റിൽ. നെടുങ്കുണ്ട്രം സ്വദേശി അൻപഴകനാണ് (22) അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപ്രതികൾ ഓടിരക്ഷപ്പെട്ടു. മുത്തുപാണ്ടിയുടെ മകനോടുള്ള വിരോധത്തിന്റെപേരിലാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു.
Read Moreകാട്ടുമണ്ണാർകോവിയിൽ മുതലയുടെ കടിയേറ്റ് വയോധികയ്ക്ക് പരിക്ക്
ചെന്നൈ: കടലൂർ ജില്ലയിലെ കടുമണ്ണാർകോവിലിനടുത്ത് മുതലയുടെ കടിയേറ്റ് വയോധികക്ക് പരിക്കേറ്റു. കാട്ടുമണ്ണാർകോവിലിനടുത്ത് നാട്ടുകഞ്ഞാൻകൊല്ലായി സ്വദേശിയാണ് വൈദ്യനാഥൻ്റെ ഭാര്യ ചിന്നമ്മ (70) യ്ക്കാണ് മുതലയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ കൊല്ലിടം പുഴയോരത്ത് ആടുകളെ മേയ്ക്കാൻ കൊണ്ടുപോയി. ഈ സമയം പുഴയോരത്ത് കിടന്ന മുതല പെട്ടെന്ന് ചിന്നമ്മയുടെ കാലിൽ കടിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മുതലയുടെ കയ്യിൽ നിന്ന് ചിന്നമ്മയെ രക്ഷിച്ചത്. മുതലയുടെ കടിയേറ്റ് ചിന്നമ്മയുടെ ഇടതുകാലിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് ജയങ്കണ്ടം സർക്കാർ ആശുപത്രിയിൽ ചിന്നമ്മയെ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreപൊള്ളാച്ചിയിൽ മുയൽവേട്ട നടത്തിയ10 പേർ അറസ്റ്റിൽ
പൊള്ളാച്ചി : പൊള്ളാച്ചി കണക്കംപട്ടികൊണ്ട കൗണ്ടൻപാളയത്തിൽ മുയലുകളെ വേട്ടയാടിയ 10 പേരെ അറസ്റ്റുചെയ്തു. ഒരുലക്ഷം രൂപ പിഴ ചുമത്തി. ചിന്നരാജ് (35), നാഗരാജ് (26), സതീഷ്‌കുമാർ (29), പ്രകാശ് (30), ഈശ്വരൻ (27), ഭഗവതി (29), നാഗാർജുനൻ (19), മുരുകൻ (52), ശക്തിവേൽ (27), തങ്കവേൽ (56) എന്നിവരാണ് അറസ്റ്റിലായത്.
Read Moreവിദ്യാർഥിനികളെ ഉന്നതർക്ക് വേണ്ടി വഴങ്ങാൻ പ്രേരിപ്പിച്ച കേസ്; പ്രൊഫ. നിർമലദേവി കുറ്റക്കാരിയെന്ന് കോടതി
ചെന്നൈ : ഉന്നതർക്ക് വഴങ്ങാൻ വിദ്യാർഥിനികളെ പ്രേരിപ്പിച്ചെന്നകേസിൽ ശ്രീവില്ലിപൂത്തൂരിനടുത്ത അറുപ്പുക്കോട്ടയിലെ സ്വകാര്യകോളേജിലെ പ്രൊഫ. നിർമല ദേവി കുറ്റക്കാരിയാണെന്ന് ശ്രീവില്ലിപൂത്തൂർ അതിവേഗകോടതി വിധിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മധുരകാമരാജ് കോളേജിലെ അസി. പ്രൊഫ. മുരുഗനെയും ഗവേഷണവിദ്യാർഥി കറുപ്പ്‌സ്വാമിയെയും കോടതി വെറുതെവിട്ടു. സ്ത്രീകൾക്കെതിരായ ക്രൂരതയും വ്യഭിചാര ക്കുറ്റവുമാണ് പ്രൊഫ. നിർമലാദേവിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2018-ലാണ് സംഭവം നടന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടതിനെ ത്തുടർന്ന് നിർമല ദേവിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണത്തിന് നേതൃത്വംനൽകിയ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് രാജേശ്വരിയുടെ നേതൃത്വത്തിൽ 1160 പേജ്…
Read Moreസേലത്ത് ഉള്ള സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 4 യാത്രക്കാർ മരിച്ചു.
ചെന്നൈ : തമിഴ്‌നാട്ടിലെ സേലത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. ഏർക്കാട് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കുന്നിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പതിമൂന്നാം ഹെയർപിൻ വളവിന് സമീപം ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടമായതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടസ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ചികിത്സയ്ക്കായി സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ നാല് പേർ മരണത്തിന് കീഴടങ്ങി. സേലം പൊലീസ് സൂപ്രണ്ട് അരുൺ കബിലൻ,…
Read Moreകാൻഡിഡേറ്റ് ചെസ് സീരീസ് വിജയിച്ച തമിഴ്നാട് താരം ഗുകേഷിന് 75 ലക്ഷം രൂപ നൽകി ആദരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: കാൻഡിഡേറ്റ്‌സ് ചെസ് സീരീസ് ജേതാക്കളായ തമിഴ്‌നാട് താരം ഗുകേഷിന് 75 ലക്ഷം രൂപയുടെ ചെക്ക് നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പതിനേഴാം വയസ്സിൽ കാനഡയിലെ ടൊറൻ്റോയിൽ നടന്ന FIDE കാൻഡിഡേറ്റ്‌സ് ചെസ് സീരീസ് ഒരു ‘ചലഞ്ചർ’ ആയി വിജയിച്ച് ഗുകേഷ് ചരിത്രം സൃഷ്ടിച്ചു. ഇതോടെ കൗമാരപ്രായത്തിൽ തന്നെ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ താരമായി കുകേഷ് മാറി. യുവതാരമായി ചരിത്രം സൃഷ്ടിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ ക്യാമ്പ് ഓഫീസിൽ വിളിച്ച് പ്രോത്സാഹനമായി 75…
Read More