ചെന്നൈ : പുതുതായി 26 റൂട്ടിൽ അമൃത് ഭാരത് തീവണ്ടികൾ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. മിതമായ നിരക്കീടാക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിലെ യാത്രക്കാർക്കും വന്ദേഭാരതിനെക്കാൾ പ്രയോജനപ്പെടുമായിരുന്നു. മുന്നിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ച് സർവീസ് നടത്തുന്ന തീവണ്ടിക്ക് മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. വടക്കേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും ബെംഗളൂരു, തമിഴ്നാട്ടിലെ താംബരം, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്ന് വടക്കേന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുമുള്ള ദീർഘദൂര വണ്ടികളുമാണ് പരിഗണനയിലുള്ളത്. ഏറ്റവും യാത്രാതിരക്കുള്ള റൂട്ടുകളിലാണ് അമൃത് ഭാരത് അനുവദിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിൽനിന്ന് വൻതിരക്ക്…
Read MoreMonth: October 2024
മഴ പെയ്ത് തോർന്നു; നഗരത്തിൽ നിന്നും നീക്കംചെയ്തത് 14,447 ടൺ മാലിന്യം
ചെന്നൈ : കഴിഞ്ഞ രണ്ട്ദിവസങ്ങളിലായി പെയ്തമഴയിൽ നഗരത്തിൽ വിവിധഭാഗങ്ങളിൽ അടിഞ്ഞ്കൂടിയ 14,447 ടൺ മാലിന്യം നീക്കംചെയ്തതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കടൽക്കരകൾ, ഓടകൾ, കനാലുകൾ, പാർക്കുകൾ, റോഡരികുകൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കംചെയ്തു.
Read Moreമഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വിരുന്നു നടത്തി സ്റ്റാലിൻ
ചെന്നൈ : മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക വിരുന്ന് നടത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തന്റെ നിയോജകമണ്ഡലമായ കൊളത്തൂരിലാണ് സ്റ്റാലിൻ വിരുന്നു നടത്തിയത്. 600-ൽ ഏറെ ശുചീകരണത്തൊഴിലാളികൾക്ക് ബിരിയാണി അടക്കം വിഭവങ്ങളുമായി വിരുന്നു നൽകിയതിന് ഒപ്പം അരി ഉൾപ്പെടെ 10 അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റും നൽകി. ചിലർക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത സ്റ്റാലിൻ പിന്നീട് അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചതിന് ശേഷമാണ് മടങ്ങിയത്. മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് റോഡുകളിൽ അടിഞ്ഞു കൂടിയ മാലിന്യം അതിവേഗം നീക്കം ചെയ്യുന്നതിന് രാത്രിയിലും പകലും ജോലി ചെയ്ത തൊഴിലാളികളുടെ…
Read Moreകനത്ത മഴ; അമ്മ ഉണവകത്തിലൂടെ സൗജന്യ ഭക്ഷണ വിതരണം നടത്തി
ചെന്നൈ : രണ്ടുദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ തമിഴ്നാട്ടിലെ അമ്മ ഉണവകത്തിലൂടെ ബുധനാഴ്ച സൗജന്യമായി മൂന്നുനേരവും ഭക്ഷണം വിതരണം ചെയ്തു. വ്യാഴാഴ്ചയും സൗജന്യമായി ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. അമ്മ ഉണവകത്തിനു സമീപമുള്ള വീടുകളിലുള്ളവർക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും സൗജന്യ ഭക്ഷണം അനുഗ്രഹമായി. കനത്തമഴയിൽ പലവീടുകളിലും വെള്ളം കയറിയിരുന്നു. പല വീടുകൾക്കും കേടുപാടുകളും പറ്റി. അതിനാൽ പാചകം ചെയ്യാൻ കഴിയാതെ ദുരിതത്തിൽ കഴിയുന്നവരേറെയാണ്.
Read Moreചായക്കടയിൽനിന്ന് വാങ്ങിയ ഉഴുന്നുവടയിൽ പഴുതാരയെ ചത്തനിലയിൽ കണ്ടെത്തി; കഴിച്ച മൂന്നുപേർ ചികിത്സയിൽ
പഴനി : ദിണ്ടിക്കൽ-ട്രിച്ചി റോഡ് എൻ.ജി.ഒ. കോളനിയിലെ ഒരു ചായക്കടയിൽനിന്ന് വാങ്ങിയ ഉഴുന്നുവടയിൽ പഴുതാരയെ ചത്തനിലയിൽ കണ്ടെത്തി. വടകഴിച്ച അമ്മയും മകനും ഉൾപ്പെടെ മൂന്നുപേർക്ക് ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടു. മൂവരെയും ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിണ്ടിക്കൽ എൻ.ജി.ഒ. കോളനി പെരിയാർകോളനിയിലെ പ്യൂല (28), മകൻ സഞ്ജയ് (നാല്), സുഹൃത്ത് അശ്വതി (23) എന്നിവർക്കാണ് ഛർദ്ദിയും മയക്കവും ഉണ്ടായത്. പ്യൂല, ദിണ്ടിക്കൽ-ട്രിച്ചി റോഡിൽ ഉഴവർചന്ത ഭാഗത്തുള്ള ഒരു ചായക്കടയിൽനിന്ന് എട്ട് ഉഴുന്നുവട വാങ്ങി വീട്ടിൽക്കൊണ്ടുപോയിരുന്നു. ഇത് കഴിക്കുന്നതിനിടെയാണ് ഒരു വടയുടെ ഉള്ളിൽ പഴുതാരയെ കണ്ടത്.…
Read Moreന്യൂനമർദം; നഗരത്തിൽ മഴ തുടരാൻ സാധ്യത;
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വ്യാഴാഴ്ച രാവിലെ കരതൊടുമെന്ന് കാലാവസ്ഥാവകുപ്പ്. പുതുച്ചേരിക്കും നെല്ലൂരിനുമിടയിൽ ചെന്നൈയ്ക്ക് സമീപത്തുകൂടെ ന്യൂനമർദം കരയിൽ പ്രവേശിക്കുമെന്നും ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് ജില്ലകളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദം ചെന്നൈയിൽനിന്ന് 200 കിലോമീറ്റർ അകലെയാണുള്ളത്. ഇത് കരയിലേക്കെത്തുമ്പോൾ കനത്ത മഴയ്ക്കും വടക്കൻ തമിഴ്നാടിന്റെയും തെക്കൻ ആന്ധ്രാപ്രദേശിന്റെയും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. അതേസമയം, ചൊവ്വാഴ്ചത്തെ കനത്ത മഴയിൽ വെള്ളം കയറിയ വടക്കൻ ചെന്നൈയിലെയും തിരുവള്ളൂർ ജില്ലയിലെയും ജനങ്ങൾ…
Read Moreസംസ്ഥാനത്ത് കനത്ത മഴ: ട്രൈനുകൾ റദ്ധാക്കി; രജനികാന്തിന്റെ ആഡംബര വില്ലയിലും വെള്ളംകയറി
ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം സ്തംഭിച്ചു. ആളുകൾ ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്ന് സർക്കാർ അറിയിപ്പുണ്ട്. ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ – മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. ജില്ലകളിൽ ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തു. കനത്ത മഴയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പോയസ് ഗാർഡനിലെ ആഡംബര…
Read Moreചെന്നൈ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ; സ്കൂളുകൾക്ക് അവധി
ചെന്നൈ : പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച മഴ ചൊവ്വാഴ്ച പകൽ മുഴുവൻ തുടർന്നതോടെ റോഡുകളിൽ വെള്ളക്കെട്ടായി. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തു. ഈ മൂന്ന് ജില്ലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്നസ്ഥലങ്ങളിൽ വീടുകളുടെ പരിസരങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. അടുത്ത 24 മണിക്കൂറിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ ഭീതിവേണ്ടെന്നും എല്ലാ മുൻകരുതൽനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മഴ…
Read Moreമലയാളികൾ ഉൾപ്പെടെ നാലുപേർ കഞ്ചാവുമായി പിടിയിൽ
കോയമ്പത്തൂർ : രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 24 കിലോഗ്രാം കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. മലപ്പുറം സ്വദേശികളായ എ. അബ്ദുൾവാഹിദ് (29), കെ. റിസ്വാൻ ഉൾഹഖ് (23), വെള്ളലൂർ എടയാർപാളയത്തുള്ള എസ്. നവനീതൻ (29) എന്നിവർ പോലീസ് നടത്തിയ പരിശോധനയിൽ പിടിയിലാകുകയായിരുന്നു.
Read Moreആദ്യ പൊതുസമ്മേളനത്തിന്റെ ക്രമീകരണങ്ങൾ; താത്കാലിക ചുമതലക്കാരെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും നിയമിച്ച് വിജയ്
ചെന്നൈ : ആദ്യ പൊതുസമ്മേളനത്തിന്റെ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും തമിഴ്നാട് വെട്രി കഴകത്തിന് (ടി.വി.കെ.) താത്കാലിക ചുമതലക്കാരെ നിയമിച്ചു. 234 മണ്ഡലങ്ങളിലും ഏഴുവീതം ചുമതലക്കാരെയാണ് പാർട്ടി അധ്യക്ഷൻ വിജയ് നിയമിച്ചത്. ആകെ 1,638 പേരെ നിയമിച്ചതിൽ 468 പേർ സ്ത്രീകളാണ്. സമ്മേളനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇവരുടെ പ്രധാനചുമതല. ജില്ലാഭാരവാഹികളുടെ നിർദേശം അനുസരിച്ചായിരിക്കും ഓരോ മണ്ഡലങ്ങളിലെയും ചുമതലക്കാർ പ്രവർത്തിക്കുക. ഒരു ജില്ലയിൽനിന്ന് 10,000 പേരെയെങ്കിലും സമ്മേളനത്തിൽ പങ്കെടുപ്പിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ക്രമീകരണങ്ങളുടെ ചുമതല ജില്ലാഭാരവാഹികൾക്കാണ്. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ഈ മാസം…
Read More