ചെന്നൈ : ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ ഹിസ്ബത് തഹ്റീർ എന്ന സംഘടനയിലെ ആറുപേർ അറസ്റ്റിലായതിനു പിന്നാലെ പോലീസന്വേഷണം ഊർജിതമാക്കി. ആറുപേരാണ് ചെന്നൈയിൽ വ്യത്യസ്തയിടങ്ങളിൽ കഴിഞ്ഞദിവസം പിടിയിലായത്. സംഘടനയുമായി ബന്ധപ്പെട്ട് ഒട്ടേറെ പേർ ചെന്നൈയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതൽപ്പേർ അറസ്റ്റിലാകുമെന്നും സൈബർ ക്രൈം വിഭാഗം അറിയിച്ചു. ചെന്നൈ സ്വദേശി മൻസൂർ, മക്കളായ അമീർ ഹുെസെൻ, അബ്ദുൾ റഹ്‌മാൻ എന്നിവരുടെ അറസ്റ്റോടെയാണ് അന്താരാഷ്ട്ര ഇസ്‌ലാമിക് സംഘടനയായ ഹിസ്ബത് തഹ്റീറിന്റെ തമിഴ്‌നാട്ടിലെ ശക്തമായ സാന്നിധ്യത്തെക്കുറിച്ച് പോലീസിന്…
Read MoreAuthor: News Desk
തനിച്ചു യാത്രചെയ്യുകയായിരുന്ന മലയാളിയുവതിക്കു നേരെ തീവണ്ടിയിൽ അതിക്രമം
ചെന്നൈ : ചെന്നൈ എഗ്‌മോർ- കൊല്ലം എക്സ്പ്രസ് തീവണ്ടിയിൽ നാട്ടിലേക്കു മടങ്ങുകയായിരുന്ന മലയാളിയുവതിക്കു നേരെ അതിക്രമം. തമിഴ്‌നാട് സ്വദേശിയായ വയോധികനാണ് കൊല്ലം സ്വദേശിനിയെ ആക്രമിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പുതുച്ചേരിയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. സുഹൃത്തുക്കൾ ഉറക്കത്തിലായിരുന്നു. വിരുദാചലം സ്റ്റേഷനിലെത്താറായപ്പോൾ യുവതി മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചു. അപ്പോൾ അടുത്ത സീറ്റിലുണ്ടായിരുന്ന വയോധികൻ ദേഷ്യപ്പെട്ട് വഴക്കുണ്ടാക്കുകയായിരുന്നു. ഇയാൾ യുവതിയുടെ ഫോൺ വലിച്ചെറിഞ്ഞു. ഫോണെടുക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ പിടിച്ചെന്നും ഇതിനെ ചോദ്യംചെയ്തപ്പോൾ മർദിച്ചെന്നും യുവതി പറഞ്ഞു. സമീപമുണ്ടായിരുന്ന ഒരാളാണ് ഈ രംഗങ്ങൾ മൊബൈലിൽ…
Read Moreതക്കാളി വില വർധന തുടരും
ചെന്നൈ: തമിഴ്‌നാട് കോയമ്പേട് മാർക്കറ്റിൽ തക്കാളി വില കിലോയ്ക്ക് 40 രൂപയായി. തമിഴ്‌നാടും സമീപ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ് , കർണാടക എന്നീ സംസ്ഥാനങ്ങളും കഴിഞ്ഞ ഏപ്രിൽ മുതൽ കടുത്ത ചൂടിലാണ്. തുടർന്ന് മേയ് മാസം ആദ്യം മുതൽ തമിഴ്നാട്ടിൽ ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പെയ്തു. ഈ കാലാവസ്ഥാ വ്യതിയാനം മൂലം കോയമ്പേട് മാർക്കറ്റിൽ തക്കാളിയുടെ വരവ് കുറഞ്ഞുവരികയാണ്. അതിനാൽ തക്കാളിയുടെ വില കുതിച്ചുയരുകയാണ്. ശനിയാഴ്ച വരെ കോയമ്പേട് മാർക്കറ്റിൽ മൊത്തവില കിലോയ്ക്ക് 40 രൂപയ്ക്കാണ് തക്കാളി വിറ്റത്. തിരുവല്ലിക്കേണി ജാംബസാർ, സൈദാപ്പേട്ട്, പെരമ്പൂർ…
Read Moreബൈക്കഭ്യാസത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾ മരിച്ചു
ചെന്നൈ : അഭ്യാസപ്രകടനത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൂത്തുക്കുടി കുരുമ്പൂരിലുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ ജീവരത്തിനം (22), പ്രദീപ് കുമാർ (23) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുള്ള ഭൂപതി രാജ പരിക്കുകളോടെ രക്ഷപ്പെട്ടു. ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി 11.30-ഓടെയാണ് യുവാക്കൾ റോഡിൽ ബൈക്കഭ്യാസം കാട്ടിയത്. പ്രദീപും ജീവരത്തിനവും ഓടിച്ചിരുന്ന ബൈക്കുകൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ഭൂപതി രാജയുടെ ബൈക്കും ഇതിനിടയിലേക്ക് ഇടിച്ചുകയറിയെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read Moreചെന്നൈയിൽ മയക്കുമരുന്ന് കുത്തിവച്ച് 17 വയസുകാരൻ മരിച്ചു
ചെന്നൈ: ചെന്നൈയിൽ മയക്കുമരുന്ന് കുത്തിവച്ച് 17 വയസുകാരൻ മരിച്ച സംഭവം ഞെട്ടലുണ്ടാക്കി. ചെന്നൈ പുളിയന്തോപ്പ് ഡിഗാസ് റോഡ് പ്രദേശത്തെ 17 വയസ്സുള്ള ആൺകുട്ടി പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കഴിഞ്ഞ 6 മാസമായി ഇലക്‌ട്രീഷ്യൻ ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു . ഈ സാഹചര്യത്തിൽ, കുട്ടി വെള്ളിയാഴ്ച വൈകുന്നേരം പരിമുനയിലെ ലോൺസ് ഹോയർ ഏരിയയിലുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയി. കുട്ടി അവിടെ തൻ്റെ 3 സുഹൃത്തുക്കളോടൊപ്പം ഇരുന്നു സംസാരിക്കുകയായിരുന്നു. ആ സമയം സുഹൃത്തുക്കളായ 4 പേരും മയക്കുമരുന്ന് കുത്തിവച്ചിരുന്നതായാണ് ആരോപണം ഈ സാഹചര്യത്തിൽ സുഹൃത്തിൻ്റെ വീട്ടിൽ…
Read Moreപത്താം ക്ലാസുകാരായ പ്രണയിതാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ
ചെന്നൈ : പത്താം ക്ലാസ് പരീക്ഷയെഴുതിയ ആൺകുട്ടിയും പെൺകുട്ടിയും കടലിൽ ചാടി മരിച്ചു. മാധവാരത്തിനടുത്തുള്ള മാത്തൂർ സ്വദേശികളായ ഇവരുടെ മൃതദേഹങ്ങൾ തിരുവൊട്ടിയൂർ കടപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. അയൽവാസികളായ ഇരുവരും രണ്ടുവർഷമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇവരുടെ ബന്ധത്തെ രക്ഷിതാക്കൾ എതിർത്തു. ഇവരെ കാണാതായതിനെത്തുടർന്നുണ്ടായ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read Moreതഞ്ചൂർ രാമലിംഗം വധക്കേസ്: പ്രതികളെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ തിരച്ചിൽ
ചെന്നൈ: തഞ്ചൂർ രാമലിംഗം വധക്കേസിൽ ഉൾപ്പെട്ടവരെ പിടികൂടാൻ കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ എൻഐഎ ഉദ്യോഗസ്ഥർ പോസ്റ്ററുകൾ പതിച്ചു. പോസ്റ്ററിൽ, ‘കേസിൽ ആവശ്യമായ മേൽപ്പറഞ്ഞ 5 പേരുടെ ഫോട്ടോ, വയസ്സ്, വിലാസ വിശദാംശങ്ങൾ, മേൽപ്പറഞ്ഞ വ്യക്തികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ, ‘ദേശീയ അന്വേഷണ ഏജൻസി, നമ്പർ 10, മില്ലേഴ്‌സ് റോഡ്, പുരശൈവാക്കം, ചെന്നൈ 600010 എന്ന വിലാസത്തിൽ മൊബൈൽ സഹിതം അറിയിക്കാം. നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവയും സൂചിപ്പിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഒരു പ്രതിക്ക് അഞ്ച് ലക്ഷം രൂപയും അഞ്ച് പ്രതികൾക്ക്…
Read Moreനഗരത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കായി കൂടുതൽ വനിതാ ഹോസ്റ്റലുകൾ ആരംഭിക്കും; 35.87 കോടി രൂപ നീക്കിവെച്ച് സംസ്ഥാന സർക്കാർ
ചെന്നൈ : ജോലിചെയ്യുന്ന സ്ത്രീകൾക്കായി കൂടുതൽ ഹോസ്റ്റലുകൾ നിർമിക്കുന്നതിന് തമിഴ്‌നാട് സർക്കാർ 35.87 കോടി രൂപ നീക്കിവെച്ചു. ഹൊസൂർ, തിരുവണ്ണാമലൈ, സെയ്ന്റ് തോമസ് മൗണ്ട് എന്നിവിടങ്ങിലാണ് പുതിയ ഗവ. വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ തുടങ്ങുക. 432 പേർക്ക് ഇവിടെ താമസിക്കാനാവും. കഴിഞ്ഞവർഷമാണ് സംസ്ഥാനസർക്കാർ ‘തോഴി’ എന്നപേരിൽ 19 ജില്ലകളിൽ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾക്ക് തുടക്കംകുറിച്ചത്. ആദ്യഘട്ടത്തിൽ നിർമിച്ച ഹോസ്റ്റലുകളിൽ 688 പേർക്ക് താമസിക്കാം. നിലവിൽ 259 സ്ത്രീകൾ ഈ സൗകര്യം ഉപയോഗിച്ചുവരുന്നു. സേലം, തഞ്ചാവൂർ, പെരമ്പലൂർ, വെല്ലൂർ, വിഴുപുരം, തിരുനെൽവേലി, അഡയാർ എന്നിവിടങ്ങളിലെ ഹോസ്റ്റലുകൾ…
Read Moreസർക്കാർഭൂമി വ്യാജരേഖ ചമച്ച് വിറ്റു; മൂന്നുപേർ അറസ്റ്റിൽ
ചെന്നൈ : സർക്കാർഭൂമി വ്യാജരേഖ ചമച്ച് വിറ്റതിന് ദമ്പതിമാരടക്കം മൂന്നുപേരെ താംബരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിപുരം ജില്ലയിലെ അധാനൂരിൽ പാർക്കു നിർമാണത്തിനായി മാറ്റിവെച്ച ഭൂമിയാണ് പ്രതികൾ വിറ്റത്. 58,000 ചതുരശ്രയടി വിസ്തീർണമുള്ള 24 പ്ലോട്ടുകൾ 5.3 കോടി രൂപ വാങ്ങിയാണ് പഴുതിവാക്കം സ്വദേശിക്കു കൈമാറിയത്. ഭൂമി വാങ്ങിയയാൾ ഗുഡുവാഞ്ചേരിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് താംബരം പോലീസിൽ പരാതിനൽകി. മടിപ്പാക്കം സ്വദേശികളായ എ. മുരുകൻ(44), ഭാര്യ എം. തിരുശെൽവി(37), ആർ. ദേവ (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
Read Moreബസ് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു 20 പേർക്ക് പരിക്ക്
ചെന്നൈ : നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. യാത്രക്കാരായ 20 പേർക്ക് പരിക്കേറ്റു. സേലം ജില്ലയിലെ ആത്തൂരിൽനിന്ന് തിരുച്ചിറപ്പള്ളിയിലെ തുറയൂരിലേക്ക് വരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തുറയൂരിന് സമീപമെത്തിയപ്പോൾ എതിരേവന്ന ഇരുചക്രവാഹനത്തെ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്നാണ് നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലുള്ള മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സേലം ഒല്ലമ്പൂത്തൂർ സ്വദേശിയായ ബസ് ഡ്രൈവർ വരദരാജനാണ് (44) മരിച്ചത്. പരിക്കേറ്റവരെ തുറയൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More