മനുഷ്യരെ പല അപകടങ്ങളില്‍ നിന്നും നായകള്‍ രക്ഷിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ രാജവെമ്പാലയില്‍ നിന്നും കുട്ടികളെ രക്ഷിച്ച പിറ്റ് ബുള്‍ നായയാണ് വാര്‍ത്തകളില്‍ താരമാകുന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ അടുത്തെത്തിയ രാജവെമ്പാലയെ ആക്രമിച്ച് കൊല്ലുകയാരുന്നു പിറ്റ് ബുള്‍ നായ. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്പാല എത്തിയത്. കുട്ടികള്‍ പേടിച്ച് കരയുന്നത് കേട്ട് ജെന്നി എന്ന പിറ്റ് ബുള്‍ പാഞ്ഞെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ശിവഗണേഷ് കോളനിയിലാണ് സംഭവം നടന്നത്. കെട്ടിയിട്ട സ്ഥലത്തു നിന്ന് തുടലുപൊട്ടിച്ചാണ് ജെന്നി പാഞ്ഞെത്തിയത്. എന്നിട്ട് രാജവെമ്പാലെ കടിച്ചുകുടഞ്ഞു.…
Read MoreCategory: SPECIAL FEATURE
തിരുപ്പതി ലഡുവിന്റെ അറിയാകഥകൾ
വൈഎസ്ആർസിപി ഭരണകാലത്ത് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം ലഡുവിന്റെ മധുരം കുറച്ച് എന്നറിയില്ല. എന്നാൽ പ്രതിപക്ഷം ആരോപണം നിഷേധിച്ചെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നമെന്ന് അറിയപ്പെടുന്ന തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പതിറ്റാണ്ടുകളുടെ സമ്പന്നമായ ചരിത്രമുള്ള ലഡ്ഡുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. ലഡുവിന്റെ ചേരുവകളെ കുറിച്ചുള്ള തർക്കങ്ങൾ ഒരു വശത്ത് നടക്കട്ടെ. നമുക്ക് തിരുപ്പതി ലഡുവിനെ കുറിച്ച് അറിയില്ലാത്ത ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് പറയാം.തിരുപ്പതി ലഡ്ഡുവിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട രസകരമായ…
Read Moreഗർഭിണിയായ വളർത്തുപൂച്ചയ്ക്ക് വളക്കാപ്പ് ചടങ്ങ് നടത്തി കുടുംബം
ചെന്നൈ : ഗർഭിണിയായ വളർത്തുപൂച്ചയ്ക്ക് ബന്ധുക്കളെയും സുഹൃത്തുകളെയും വിളിച്ചുചേർത്ത് വളക്കാപ്പ് ചടങ്ങ് നടത്തി ദിണ്ടിഗലിലുള്ള കുടുംബം. ഗർഭിണികളായ സ്ത്രീകൾക്കുവേണ്ടി തമിഴ്‌നാട്ടിൽ നടത്തുന്ന ചടങ്ങാണ് വളക്കാപ്പ്. പ്ലസ്‌വൺ വിദ്യാർഥിനിയായ മകളുടെ അഭ്യർഥനയെത്തുടർന്നാണ് ചിന്നസ്വാമിയും കമലയും പൂച്ചയ്ക്കുവേണ്ടി ചടങ്ങ് സംഘടിപ്പിച്ചത്. മകൾ ലക്ഷ്മി പ്രിയദർശിനി ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് പൂച്ചയുടെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഒന്നരവയസ്സുള്ള പുസ്സി എന്ന പൂച്ചയ്ക്കുവേണ്ടിയാണ് വീട് അലങ്കരിച്ച്, ബന്ധുക്കളെയും ക്ഷണിച്ച് വളക്കാപ്പ് നടത്തിയത്. പൊട്ടുതൊട്ടും മാലയിട്ടും പൂച്ചയെ ഒരുക്കിയിരുന്നു. ആളുകളെത്തി പൂച്ചയുടെ കൈയിൽ വളയിട്ടു. ക്ഷണിക്കപ്പെട്ടവർക്ക് വിരുന്നും നൽകി. ചടങ്ങിൽ പങ്കെടുത്തവർ…
Read Moreഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന മുത്തശ്ശിക്ക് 2 സെൻ്റ് സ്ഥലം സമ്മാനമായി നൽകി എ.ഐ.എഡി.എം.കെ. വിപ്പ്
ചെന്നൈ : കോയമ്പത്തൂരിൽ ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന മുത്തശ്ശിക്ക് എ.ഐ.എഡി.എം.കെ. വിപ്പും മുൻ മന്ത്രിയുമായ എസ്.ബി. വേലുമണി സ്വന്തം ചെലവിൽ രണ്ട് സെൻ്റ് സ്ഥലം വാങ്ങി നൽകി. കോയമ്പത്തൂർ തൊണ്ടാമുത്തൂർ നിയോജക മണ്ഡലത്തിലെ പൂളുവപ്പട്ടി വടിവേലംപാളയം സ്വദേശിയാണ് കമലത്താൾ (95). വർഷങ്ങളായി ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുത്. ലാഭേച്ഛയില്ലാതെ ഇഡ്ഡലി വില്പന നടത്തുന്ന പട്ടിയുടെ സേവനത്തെ അഭിനന്ദിക്കുന്നവരാണ് പലരും. ഈ സാഹചര്യത്തിലാണ് എഐഎഡിഎംകെ വിപ്പും മുന് മന്ത്രിയുമായ എസ്.പി.വേലുമണി കമലത്താളിൻ്റെ സത്യസന്ധതയെയും സേവനത്തെയും അഭിനന്ദിച്ച് അദ്ദേഹത്തിൻ്റെ വീടിനോട് ചേർന്നുള്ള രണ്ട് സെൻ്റ് ഭൂമി…
Read Moreഅച്ഛന്റെ മെഴുകുപ്രതിമയെ സാക്ഷിയാക്കി വിവാഹം ചെയ്ത് മകൻ
ചെന്നൈ : അഞ്ചുമാസം മുൻപ് മരിച്ച അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന്റെ കഴുത്തിൽ താലിചാർത്തി. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്. തന്റെ വിവാഹം അച്ഛന്റെ വലിയആഗ്രഹമായിരുന്നുവെന്നും മണ്ഡപത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശിവരാമൻ പറഞ്ഞു. മൂത്തമകൻ ശിവരാമനുവേണ്ടി വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് പച്ചക്കറി വ്യാപാരിയായിരുന്ന പിന്നതേവർ മരിച്ചത്. ഏപ്രിലിൽ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് മരണം. പിന്നതേവരുടെ മരണശേഷവും ആലോചനകൾ തുടരുകയും ഒട്ടംഛത്രം സ്വദേശിനി ശിവശരണിയുമായി വിവാഹം നിശ്ചയിക്കുകയുമായിരുന്നു. ഒന്നര ലക്ഷം രൂപ മുടക്കിയാണ്…
Read Moreപത്താംതരം പാസായ മരുമകളെയും കടത്തി വെട്ടി എഴുപത്തിനാലാം വയസിൽ കോളേജ് ക്യൂ നായി തങ്കമ്മ മുമ്പോട്ട്
ഇലഞ്ഞി: പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി തങ്കമ്മ പി എം ചരിത്രം കുറിച്ചു. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ CAP മുഖാന്തരം ആണ് തങ്കമ്മ അഡ്മിഷൻ നേടിയത്. ചെറുപ്പകാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ തങ്കമ്മേടത്തി നടന്നു കയറിയ വഴികൾ ആരെയും അത്ഭുതപെടുത്തും. 1951ൽ രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളി വില്ലേജിലാണ് ജനനം. കുട്ടിയായിരിക്കെ 8 ആം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. 1968 ൽ ഇലഞ്ഞിയിൽ…
Read Moreനഗരത്തിലെ പിഎച്ച്.ഡി.ക്കാരനായ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ
ചെന്നൈ : പിഎച്ച്.ഡി.ക്കാരനായ തമിഴ്നാട്ടിലെ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ. ചെന്നൈ മറീനയ്ക്കുസമീപം ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന റായൻ എന്ന യുവാവാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താരമായത്. പ്രമുഖ വ്ലോഗറായ ക്രിസ്റ്റഫർ ലൂയിസാണ് കച്ചവടക്കാരനെ മിന്നുംതാരമാക്കിയത്. ചെന്നൈ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം അവിചാരിതമായി റായനെ കണ്ടുമുട്ടുന്നത്. ഗൂഗിൾ മാപ്പിൽ തട്ടുകടയ്ക്കായി നടത്തിയ തിരച്ചിലിനൊടുവിൽ അദ്ദേഹം റായന്റെ ഉന്തുവണ്ടി കടയിലെത്തുകയായിരുന്നു. ചിക്കൻ 65 ഓർഡർ ചെയ്ത ശേഷം കുശലം പറയുന്നതിനിടെയാണ് ക്രിസ്റ്റഫർ ലൂയിസിന് റായന്റെ ഉന്നതവിദ്യാഭ്യാസ യോഗ്യത മനസ്സിലാവുന്നത്. എസ്.ആർ.എം. സർവകലാശാലയിൽ ബയോടെക്‌നോളജിയിൽ പിഎച്ച്.ഡി. ചെയ്യുകയാണെന്നു…
Read Moreഅടുത്ത ജനുവരിയോടെ 5 G എത്തുമോ? സ്ഥിരീകരിച്ച് BSNL ഉന്നത ഉദ്യോഗസ്ഥന്‍;
രാജ്യത്ത് ഇനിയും5ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കൂട്ടയിതോടെ ബിഎസ്എന്‍എലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്നാണ് വിവരം. അതിനിടെ 4ജി നെറ്റ് വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പള്‍ ജനറല്‍ മാനേജര്‍ എല്‍. ശ്രീനു. 4ജി സേവനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍ എന്ന് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ മകര സംക്രാന്തിയോടെ…
Read Moreതമിഴ്നാടിന്റെ വരൾച്ചയകറ്റാൻ ബ്രിട്ടീഷുകാർ നിർമിച്ച അണ;മേട്ടൂർ അണക്കെട്ടിന് 91 വയസ്
സേലം: മേട്ടൂര്‍ അണക്കെട്ടിന് 91 വയസ്സ്. തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂര്‍ ഉള്‍പ്പെടെ 12 ജില്ലകളിലാണ് മേട്ടൂര്‍ അണക്കെട്ടിലെ ജലം ജലസേചനത്തിനായി ഉപയോഗിക്കുന്നത്. കൃഷിയിടങ്ങള്‍ വരള്‍ച്ചകാരണം നശിക്കാതിരിക്കാന്‍ ബ്രിട്ടീഷുകാരാണ് കാവേരിനദിയുടെ കുറുകേ അണ നിര്‍മിക്കാന്‍ തീരുമാനിച്ചത്. 1925-ല്‍ എന്‍ജിനിയര്‍ കേണല്‍ ഡബ്ള്യു.എം. എല്ലീസിന്റെ നേതൃത്വത്തിലാണ് അണയുടെ നിര്‍മാണം ആരംഭിച്ചത്. ആയിരക്കണക്കിന് തൊഴിലാളികള്‍ രാത്രിയും പകലും പണിയെടുത്താണ് അണയുടെ നിര്‍മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കിയത്. 1934 ജൂലായ് 17-ന് അണയുടെ നിര്‍മാണം പൂര്‍ത്തിയായി. 1934 ഓഗസ്റ്റ് 21-ന് ചെന്നൈ ഗവര്‍ണറായിരുന്ന സര്‍ ജോര്‍ജ് ഫ്രെഡറിക് സ്റ്റാന്‍ലി ആണ്…
Read Moreപുതുക്കോട്ടയിലെ ചായക്കടക്കാരൻ 12 മണിക്കൂറിൽ സ്വരൂപിച്ച 44,700 രൂപ വയനാടിന് നൽകി
ചെന്നൈ : വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് തമിഴ്‌നാട്ടിൽനിന്നുള്ള മനുഷ്യസ്നേഹിയായ ഒരു ചായക്കടക്കാരനിൽനിന്ന് ചെറുസഹായം. പുതുക്കോട്ടജില്ലയിലെ മേട്ടുപ്പട്ടി ഗ്രാമത്തിൽ ‘ഭഗവാൻ ടീസ്റ്റാൾ’നടത്തുന്ന ശിവകുമാർ വയനാടിനായി 12 മണിക്കൂറിൽ സമാഹരിച്ചത് 44,700 രൂപ. ഇതിനായി ഗ്രാമവാസികൾക്കായി ‘മൊയ് വിരുന്ത്’ എന്നപേരിൽ ചായസത്കാരം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെമുതൽ വൈകീട്ടുവരെ ഇതു നീണ്ടു. കടയിലെത്തിയ എല്ലാവർക്കും ശിവകുമാറിന്റെവക ചായ സൗജന്യമായി നൽകി. കടയ്ക്കുള്ളൽ സ്ഥാപിച്ച ഹുണ്ടികയിൽ ഇഷ്ടമുള്ള പണമിടാമെന്നും സന്ദർശകരെ അറിയിച്ചു. വൈകീട്ട് ആറരയായപ്പോഴക്കും ഹുണ്ടിക തുറന്ന് നാട്ടുകാരുടെ മുന്നിൽവെച്ചുതന്നെ പണം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 44, 700 രൂപ…
Read More