ബെംഗളുരു: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സുഹൃത്തിനെ തേടി വിവാഹ ദിവസം വിവാഹവേദിയിൽ കന്നഡ യുവതി എത്തി.
ഉളളാള്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം.
കോഴിക്കോട് സ്വദേശിയായ ആണ് സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂരു സ്വദേശിയായ യുവതി പോലീസുമായി എത്തിയത്.
യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്പേ മംഗളുരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങിയിരുന്നു.
കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വെച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച് യുവതി പന്തീരങ്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പണം ആവശ്യപ്പെട്ടപ്പോള്‍ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി നല്കിയ പരാതിയിലുണ്ട്.
ഈ പരാതിയില്‍ പന്തീരങ്കാവ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇതിനിടെയാണ് യുവാവ് വിവാഹിതനാവുന്നു എന്നറിഞ്ഞ് യുവതി പോലീസുമായി എത്തിയത്.
പീഡന പരാതിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിവാഹം തടയണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
എന്നാല്‍, യുവതി എത്തിയപ്പോഴേക്കും കോഴിക്കോട് സ്വദേശി താലിചാര്‍ത്തി മടങ്ങിയതിനാല്‍ യുവതിയും മൈസൂരു പോലീസിന്റെ സംഘവും തിരിച്ചപോയി.
കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.