സംസ്ഥാനത്തെ 15 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി

ചെന്നൈ : ആവശ്യത്തിന് വിദ്യാർഥികളില്ലാത്തതും പഠനനിലവാരം കുറഞ്ഞതുമായ 15 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം അണ്ണാസർവകലാശാല റദ്ദാക്കി. പഠനനിലവാരം മോശമായതോടെ പ്രവേശനത്തിനെത്തുന്നവർ അഞ്ച് ശതമാനത്തിൽ താഴെയായ കോളേജുകളുടെ അംഗീകാരമാണ് റദ്ദാക്കിയതെന്ന് അണ്ണാസർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. വേൽരാജ് അറിയിച്ചു. കഴിഞ്ഞ വിദ്യാഭ്യാസവർഷത്തിൽ 67 എൻജിനിയറിങ് കോളേജുകളിൽ പ്രവേശനത്തിനെത്തിയ വിദ്യാർഥികളുടെ എണ്ണം 25 ശതമാനത്തിൽ കുറവായിരുന്നു. 2024-2025 വിദ്യാഭ്യാസവർഷത്തിലും പ്രവേശനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണം 25 ശതമാനത്തിൽ കുറഞ്ഞാൽ ഈ എൻജിനിയറിങ് കോളേജുകളുടെ അംഗീകാരവും റദ്ദാക്കുമെന്നും വി.സി. അറിയിച്ചു. അംഗീകാരം റദ്ദാക്കിയ 15 എൻജിനിയറിങ് കോളേജുകളിലെ 350…

Read More

തനിക്ക് ജനിക്കാൻപോകുന്ന കുട്ടിയുടെ ലിംഗനിർണയം നടത്തിയ യുട്യൂബർ മാപ്പ് പറഞ്ഞു

ചെന്നൈ : തനിക്ക് ജനിക്കാൻപോകുന്ന കുട്ടിയുടെ ലിംഗം സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യുട്യൂബർ ഇർഫാൻ ക്ഷാമപണം നടത്തി. പൊതുജനാരോഗ്യ ഡയറക്ടറെ നേരിൽക്കണ്ട് ക്ഷമാപണക്കത്ത് നൽകി. അറിവില്ലാതെ ചെയ്തതാണെന്നും വീഡിയോയിലൂടെ തെറ്റ് ഏറ്റുപറയാമെന്നും അറിയിച്ചു. തുടർന്ന് ലിംഗനിർണയത്തിനെതിരേ യുട്യൂബിലൂടെ ബോധവത്കരണം നടത്തണമെന്ന വ്യവസ്ഥയോടെ ഇർഫാനെതിരേയുള്ള നടപടികൾ ഉപേക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇർഫാനും ഭാര്യയും ദുബായ് സന്ദർശിച്ചപ്പോൾ അവിടെവെച്ചാണ് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയത്. പിന്നീട് പാർട്ടിനടത്തി ഇത് പ്രഖ്യാപിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു. തുടർന്ന് ആരോഗ്യവകുപ്പ് വിശദീകരണം തേടി നോട്ടീസ് നൽകുകയായിരുന്നു. 30 ലക്ഷത്തോളംപേർ പിന്തുടരുന്ന…

Read More

മകൻ അച്ഛനെ കുത്തിക്കൊന്നു

ചെന്നൈ : മദ്യപിച്ച് അമ്മയെ അസഭ്യംപറഞ്ഞ അച്ഛനെ മകൻ കുത്തിക്കൊന്നു. തിരുവള്ളൂർ ജില്ലയിലെ തിരുമഴിസൈയിലുള്ള ബാബുവിനെയാണ് (49) മകൻ തമിഴരശൻ (24) കൊലപ്പെടുത്തിയത്. മരപ്പണിക്കാരനായ ബാബു കഴിഞ്ഞദിവസം ജോലികഴിഞ്ഞു മദ്യപിച്ച് വീട്ടിലെത്തി ഭാര്യ ദേവിയുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ ദേവിയെ അസഭ്യം പറഞ്ഞതോടെ തമിഴരശൻ അച്ഛനുമായി വാക്കേറ്റത്തിലേർപ്പെട്ടു. പിന്നീട് വീട്ടിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ബാബു മരിച്ചു. തമിഴരശനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

ജോലിക്കിടെയുള്ള ബസ് യാത്രയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ടിക്കറ്റ് എടുക്കേണ്ടെന്ന പരാമർശം ; പോലീസുകാർക്ക് എതിരെ അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ ടിക്കറ്റെടുക്കാന്‍ തയാറാകാത്ത പൊലീസ് കോണ്‍സ്റ്റബിളിന്റെ വിഡിയോ വൈറല്‍. ചൊവ്വാഴ്ച നാഗര്‍കോവിലില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്ന ബസിലായിരുന്നു സംഭവം. കന്യാകുമാരി-തിരുനെല്‍വേലി ഹൈവേയിലെ നാങ്കുനേരി കോടതി സ്റ്റോപ്പില്‍ നിന്നാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ബസില്‍ കയറിയത്. കണ്ടക്ടര്‍ കോണ്‍സ്റ്റബിളിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ടിക്കറ്റ് എടുക്കേണ്ട കാര്യമില്ലെന്നാണ് പൊലീസുകാരന്‍ പറയുന്നത്. യാത്രാ പാസുള്ള പൊലീസുകാര്‍ക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുവാദമുണ്ടന്നും അല്ലാത്തവര്‍ ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ പറുയന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ സര്‍ക്കാര്‍ ബസിലെ ജീവനക്കാര്‍ക്ക് ടിക്കറ്റില്ലാതെ…

Read More

സംസ്ഥാനത്ത് മഴ തുടരും

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വെള്ളിയാഴ്ച തീവ്ര ന്യൂനമർദമാകുന്നതോടെ അടുത്ത രണ്ടുദിവസങ്ങളിൽ മിക്കജില്ലകളിലും മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിൽ ചൊവ്വാഴ്ചയും കനത്തമഴ പെയ്തു. തീവ്രന്യൂനമർദം പശ്ചിമബംഗാളിലൂടെ കരയിലെത്തും. ഈ ഘട്ടത്തിൽ പശ്ചിമഘട്ടത്തിലും സംസ്ഥാനത്തെ പടിഞ്ഞാറൻ ജില്ലകളിലും മഴ ലഭിക്കും. ന്യൂനമർദം കരയിലെത്തുമ്പോൾ ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Read More

കലാക്ഷേത്ര മുൻവിദ്യാർഥിനികളുടെ ലൈംഗികാതിക്രമ പരാതി; മലയാളി അധ്യാപകന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ചെന്നൈ : തങ്ങൾക്കുനേരേ ലൈംഗികാതിക്രമം കാട്ടിയെന്ന മുൻവിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായ കലാക്ഷേത്രയിലെ മുൻ അധ്യാപകനും മലയാളിയുമായ ശ്രീജിത്ത് കൃഷ്ണയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ബുധനാഴ്ച ശ്രീജിത്തിന്റെ ഹർജി പരിഗണിച്ചപ്പോൾ ജാമ്യംനൽകുന്നതിനെ പോലീസ് എതിർത്തു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിവരുകയാണെന്നും പ്രതിയെ ഇപ്പോൾ പുറത്തുവിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് വാദം തുടരുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കലാക്ഷേത്രയിൽ 15 വർഷംമുമ്പ് തങ്ങളുടെ അധ്യാപകനായിരുന്ന ശ്രീജിത്ത് കൃഷ്ണയിൽനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്ന് ആരോപിച്ച് ഇപ്പോൾ വിദേശത്ത് താമസിക്കുന്ന രണ്ടുവിദ്യാർഥിനികളാണ് ഇ-മെയിൽ മുഖേന പോലീസിന് പരാതി നൽകിയത്.…

Read More

ശ്രദ്ധിക്കുക; കുടിവെള്ള വിതരണം ഒന്നിടവിട്ട ദിവസം മാത്രം; നിയന്ത്രണം നാളെമുതൽ

ചെന്നൈ : നെമ്മേലിയിലെ കടൽവെള്ള ശുദ്ധീകരണ കേന്ദ്രത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 24 മുതൽ ജൂൺ രണ്ട് വരെ ചെന്നൈ കോർപറേഷനിലെ നാല് സോണുകളിൽ കുടിവെള്ള വിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം. തേനാംപ്പേട്ട, അഡയാർ, പെരുങ്കുടി, ഷോളിങ്കനല്ലൂർ എന്നീ സോണുകളിലാണ് കുടിവെള്ളം ഒന്നിടവിട്ട ദിവസങ്ങളിൽ വിതരണം ചെയ്യുക. തേനാംപ്പേട്ട സോണിലെ മന്ദവേലി, മൈലാപ്പൂർ, രാജ അണ്ണാമലൈപുരം, നന്ദനം, ട്രിപ്ലിക്കേൻ, റോയപ്പേട്ട എന്നിവിടങ്ങളിലും അഡയാർ സോണിൽ ബസന്ത് നഗർ, ബേബി നഗർ, തന്തൈ പെരിയാർ നഗർ, കരുണാനിധി നഗർ, വേളാച്ചേരി, പള്ളിപ്പെട്ട്, തിരുവള്ളൂർ നഗർ,…

Read More

മഴയിൽ മുങ്ങി കേരളം; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, വ്യാപക നാശനഷ്ടം

കേരളത്തിൽ ഇന്നും മഴ തുടരും. എന്നാൽ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴക്ക് ഇന്ന് ശമനമുണ്ടായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

Read More

ചെന്നൈയിലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു

ചെന്നൈ: ചെന്നൈ സിറ്റി പോലീസ് രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു, ഒരാൾ ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപം നടത്തി പണം കൈപ്പറ്റി കുറച്ച് പേരെ കബളിപ്പിച്ചു, മറ്റൊരാൾ അനുമതിയില്ലാതെ വാഹന പരിശോധന നടത്തിയതിനുമാണ് സസ്പെൻഷൻ. സസ്‌പെൻഡ് ചെയ്യപ്പെട്ട പോലീസുകാരിൽ ഒരാളായ കൃഷ്ണ പ്രദീഷ് തൗസൻഡ് ലൈറ്റ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ്-1 കോൺസ്റ്റബിളാണ്. വെസ്റ്റ് മമ്പലത്തെ ഒരു വയോധികയുടെ പേരിൽ ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ച് നല്ല വരുമാനം നൽകാമെന്ന് ഉറപ്പ് നൽകി ഇയാളും മറ്റ് രണ്ട് പേരും ചേർന്ന് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.…

Read More

പാലം പണി പൂർത്തിയായില്ല; തുടർച്ചയായ മഴയിൽ പുഴയിൽ വെള്ളമുയർന്നു; അക്കരെക്കടക്കാൻ വടംകെട്ടി നാട്ടുകാർ

ചെന്നൈ : കാടമ്പൂർ മേക്കംപാളയത്ത് തുടർച്ചയായ മഴയിൽ പുഴയിൽ വെള്ളമുയർന്നതോടെ ഗ്രാമത്തിലെ ജനങ്ങൾ ഒറ്റപ്പെട്ടു. കയർകെട്ടിയശേഷം അതിൽ പിടിച്ച്‌ സാഹസികയാത്ര ചെയ്താണ് നാട്ടുകാർ മറുവശത്തേക്ക് പോകുന്നത്. മേക്കംപാളയം ഗ്രാമത്തിൽ 2000-ത്തോളം ആളുകൾ താമസിക്കുന്നുണ്ട്. ചക്കരപ്പള്ളം പുഴ കടന്നുവേണം ഗ്രാമവാസികൾക്ക് സത്യമംഗലത്തേക്ക് പോകാൻ. അതുകൊണ്ട് നിറഞ്ഞൊഴുകുന്ന പുഴ കടക്കാതെ മാർഗമില്ല. വേനൽകാലങ്ങളിൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പുഴയിലൂടെയാണ് അക്കരെയ്ക്ക് പോകുന്നത്. നല്ലമഴയുള്ള സമയത്ത് പുഴയിൽ വെള്ളം കയറിയാൽ പിന്നെ ബസുകൾ പോകില്ല. അപ്പോൾ പുഴയ്ക്കുസമീപം ബസ് നിർത്തിയശേഷം നാട്ടുകാർ വെള്ളമില്ലാത്ത ഭാഗത്തുകൂടെ മറുകരയിലേക്ക് പോകുകയാണ് പതിവ്.…

Read More