ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം; കാരണം ഇത്

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. ത്രെഡ്സും പ്രവര്‍ത്തനരഹിതമാണ്. ഉപയോക്താക്കള്‍ക്ക് പേജുകള്‍ ലോഡ് ആകുന്നില്ലെന്നും ലോഗിന്‍ എക്സ്പെയര്‍ ആയതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്. അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേര്‍ഡ് തെറ്റാണെന്നു നോട്ടിഫിക്കേഷന്‍ വരികയും ചെയ്യുന്നു. സെര്‍വര്‍ തകരാര്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മെറ്റ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുറച്ച് സമയത്തിനകം…

Read More

പഴയതുപോലെ ഊട്ടിക്ക് പോകാനാവില്ല; ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയില്‍

ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും വേനലവധി സമയത്ത് വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് നീലഗിരി ജില്ലാ കളക്ടർ.പരിസ്ഥിതി ദുർബല മേഖലയില്‍ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. നീലഗിരിയിലേക്ക് പ്രതിദിനം ഓടുന്ന മോട്ടോർ വാഹനങ്ങളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കാനാണ് തീരുമാനം. അഭിഭാഷകരായ ചെവനൻ മോഹനും രാഹുല്‍ ബാലാജിയുമാണ്, ഒരേ സമയം ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും അധികം വാഹനങ്ങളും വിനോദസഞ്ചാരികളും വരുമ്ബോഴുണ്ടാകുന്ന പരിസ്ഥിതി നാശത്തെ കുറിച്ച്‌ കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് വിഷയം…

Read More

ശാന്തൻ്റെ മൃതദേഹം ശ്രീലങ്കയിലെ വാൽവെട്ടിത്തുറയിൽ സംസ്‌കരിച്ചു

രാമേശ്വരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ മോചിതനായ ശാന്തൻ്റെ മൃതദേഹം സംസ്കരിച്ചു. വെല്ലൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ശാന്തൻ 2022ൽ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് മോചിതനായത്. ശ്രീലങ്കൻ തമിഴനായ ശാന്തനെ ട്രിച്ചിയിലെ പ്രത്യേക ക്യാമ്പിലാണ് പാർപ്പിച്ചിരുന്നത്. അസുഖബാധിതനായ ശാന്തന്റെ നില വഷളായതിനെ തുടർന്ന് ജനുവരി 27 ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ തകരാറിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഡോക്ടർമാർ തീവ്രപരിചരണം നടത്തിവരുന്നതിനിടെ ഫെബ്രുവരി 29ന് ശാന്തൻ മരിച്ചു. ട്രിച്ചി സ്പെഷ്യൽ ക്യാമ്പിൽ…

Read More

തമിഴ്‌നാട്ടിൽ വിരമിച്ച ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറക്കാൻ ഒരുങ്ങി ബിജെപി

ചെന്നൈ : സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കി രാഷ്ട്രീയ പാർട്ടികൾ ഊർജിതമാക്കി. സഖ്യ ചർച്ചകളും സീറ്റ് വിഭജനവുമായി പാർട്ടികൾ തിരക്കിലായിരിക്കെ, കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിയുടെ പല്ലടം, നെല്ലി സന്ദർശനത്തിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചത്. ഈ ആവേശത്തിനിടയിൽ ഇന്നലെ ചെന്നൈയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുത്ത് സംസാരിച്ചു. മാസങ്ങൾക്കു മുൻപാണ് തമിഴ്‌നാട്ടിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പലയിടത്തും പാർട്ടി ചിഹ്നം ഉപയോഗിച്ചാണ് ബിജെപി പ്രചാരണം നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്ന് വിരമിച്ചവരെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്…

Read More

സർക്കാരിനെതിരേ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ.

ചെന്നൈ : തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നെന്നും ലഹരി മാഫിയയുടെ സ്വാധീനം അധികരിച്ചെന്നും ആരോപിച്ച് എ.ഐ.എ.ഡി.എം.കെ. സംസ്ഥാന വ്യാപകമായി ധർണ നടത്തി. ക്രമസമാധാന നില തകർന്നതിനാൽ ഡി.എം.കെ. സർക്കാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ചെന്നൈയിൽ വള്ളുവർക്കോട്ടത്തും ജില്ലകളിൽ കളക്ടറേറ്റുകൾക്കു മുന്നിലുമായിരുന്നു ധർണ. ജില്ലകളിൽ സെക്രട്ടറിമാർ നേതൃത്വം നൽകി. ചെന്നൈയിൽ നടന്ന ധർണയിൽ മുതിർന്ന നേതാക്കളായ എം. തമ്പിദുരൈ, പി. വളർമതി, വി.പി.ബി. പരമശിവം നേതൃത്വം നൽകി.

Read More

തീവണ്ടിയിൽ 180 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കടത്തി; അറസ്റ്റിലായ ദമ്പതിമാർ റിമാൻഡിൽ

ചെന്നൈ : തീവണ്ടിയിൽ 180 കോടി രൂപ വിലവരുന്ന 30 കിലോ മെത്താഫെറ്റാമിൻ കടത്തിയ സംഭവത്തിൽ അറസ്റ്റിലായ ദമ്പതിമാരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ.) നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മധുരയിലെ നാർകോട്ടിക് പ്രത്യേക കോടതിയാണ് പ്രകാശ് (40), ഭാര്യ മോണിഷ (34) എന്നിവരെ റിമാൻഡ് ചെയ്തത്. ചെന്നൈയിൽനിന്ന് ചെങ്കോട്ടയിലേക്കുള്ള പൊതികെ എക്സ്പ്രസിൽ മെത്താഫെറ്റാമിൻ കൊണ്ടുപോകുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രകാശ് അറസ്റ്റിലായത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ചെന്നൈയിലെ കൊടുങ്ങയ്യൂരിലെ വീട്ടിൽ ആറുകിലോ മെത്താഫെറ്റാമിൻ സൂക്ഷിച്ചിട്ടുണ്ടെന്ന്…

Read More

വീൽച്ചെയറിൽ ഭക്ഷണ വിതരണം; ജീവിതത്തിൽ തളരാതെ പൊരുതി ജയിച്ച് യുവാവ്

ചെന്നൈ : പ്രതിസന്ധികൾക്ക് മുന്നിൽ മുഖം തിരിക്കാതെ തളരാതെ വ്യജയിച്ച യുവാവാണ് ചെന്നൈ നീലാങ്കര സ്വദേശി സുരേഷ്. ചെറിയ പ്രായത്തിൽ പോളിയോബാധിച്ച് ഒരു കാലിന്റെ സ്വാധീനം നഷ്ടമായതുമുതൽ തിരിച്ചടികളായിരുന്നു നേരിട്ടത്. ഇവയെ പൊരുതിത്തോൽപ്പിച്ച സുരേഷിന്റെ ജീവിതത്തിലെ പുതിയ അധ്യായമാണ് വീൽച്ചെയറിൽ ഭക്ഷണം വിതരണം ചെയ്യുന്ന ജോലി. വൈദ്യുത വീൽച്ചെയറിൽ ഇരുചക്രവാഹനത്തിന്റെ ഹാൻഡിൽ പിടിപ്പിച്ചാണ് സുരേഷ് ചെന്നൈ നഗരവാസികളുടെ വീട്ടുപടിക്കൽ ഭക്ഷണം എത്തിക്കുന്നത്. നാല്പതുകാരനായ സുരേഷ് വീൽച്ചെയറിലിരുന്ന് പ്രിന്റിങ് പ്രസിലടക്കം പലജോലികളും ചെയ്തു. ശാരീരിക പരിമിതികണ്ട് ജോലി തന്നവർ ശമ്പളത്തിലും പിശുക്കുകാട്ടി. മാസം 5000 രൂപയിൽക്കൂടുതൽ…

Read More

‘ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു’; വെളിപ്പെടുത്തലുമായി ISRO മേധാവി എസ് സോമനാഥ്

തിരുവനന്തപുരം: താൻ ക്യാൻസർ രോഗബാധിതനെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തനിക്ക് ക്യാൻസർ സ്ഥിരീകരികുകയായിരുന്നുവെന്ന് തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി. സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയത്‌. “ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.” സോമനാഥ് പറഞ്ഞു. ആദിത്യ-എൽ1 ദൗത്യം വിക്ഷേപിച്ച ദിവസം തന്നെ രോഗനിർണയം നടത്തിയെന്നും…

Read More

സംസ്ഥാനത്ത് 25 മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒരുങ്ങി ബി.ജെ.പി.

ചെന്നൈ : അണ്ണാ ഡി.എം.കെ. കൈവിട്ടതിനു പിന്നാലെ ബദൽസഖ്യമുണ്ടാക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തമിഴ്‌നാട്ടിൽ ചെറുകക്ഷികളുമായി ചേർന്ന് മത്സരിക്കാൻ ബി.ജെ.പി. തമിഴ് മാനില കോൺഗ്രസ് മാത്രമാണ് ബി.ജെ.പി. സഖ്യത്തിലുള്ളത്. അതിനാൽ സംസ്ഥാനത്തെ ഒട്ടുമിക്ക സീറ്റുകളിലും നേരിട്ട് മത്സരിക്കാൻ ബി.ജെ.പി. തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ 39 സീറ്റുകളിൽ 25 സീറ്റുകളിലെങ്കിലും പാർട്ടി മത്സരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. അണ്ണാ ഡി.എം.കെ., പി.എം.കെ., ഡി.എം.ഡി.കെ. എന്നിവരുമായി സഖ്യമുണ്ടായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ചുസീറ്റുകളിലാണ് ബി.ജെ.പി. മത്സരിച്ചത്. അന്ന് പാർട്ടിക്കുവേണ്ടി മത്സരിച്ച പ്രമുഖരിൽ രണ്ടുപേർ ഗവർണർമാരാണ്. തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരേ…

Read More

സൂക്ഷിക്കുക; സംസ്ഥാനത്തെ താപനില ഗണ്യമായി ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ചെന്നൈ : തമിഴ്‌നാട്ടിൽ ഈമാസം താപനില ഗണ്യമായി ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ വടക്കൻ തീരദേശജില്ലകളിൽ വരും ദിവസങ്ങളിൽ താപനില ഉയരും. കരൂർ, ഈറോഡ്, സേലം തുടങ്ങിയ പ്രദേശങ്ങളിലും ചൂട് കഠിനമാകും. മാസാവസാനത്തോടെ തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളിലെ ഏതാനുംജില്ലകളിൽ കൂടി പ്രതീക്ഷിച്ചതിലും ഒന്നോരണ്ടോ ഡിഗ്രി സെൽഷ്യസ് താപനില കൂടുതലായി രേഖപ്പെടുത്തിയേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻമേഖലകളിൽ താപനില 38 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ചെന്നൈയിൽ അടുത്ത ഏതാനും…

Read More