ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് നാളെ.
തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
1625 സ്ഥാനാർഥികളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 950 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
102 മണ്ഡലങ്ങളിലെ ജനവിധിയിൽ പ്രതീക്ഷയർപ്പിച്ചാണ് എൻഡിഎയും ഇന്ത്യാ സഖ്യവും മുന്നോട്ട് പോകുന്നത്.
കഴിഞ്ഞതവണ നേരിയ ആധിപത്യം എൻഡിഎയ്ക്കാണ് ലഭിച്ചത്.
ഇന്നലെ വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിച്ച ഇവിടങ്ങളിൽ ഇന്ന് നിശബ്ദ പ്രചരണം നടക്കും.
തമിഴ്നാട്ടിലെ 39 സംസ്ഥാനങ്ങളുൾപ്പെടെ 102 ലോക്സഭാ സീറ്റുകളിലേക്കാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ചെന്നൈ നോർത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ആവേശകരമായ മത്സരമാണ് നടക്കുന്നത്.
2019ലെ കണക്കുപ്രകാരം, എൻഡിഎയ്ക്ക് 51 സീറ്റും ഇന്ത്യാസഖ്യം പാർട്ടികൾക്ക് 48 സീറ്റുമായിരുന്നു.