ചെന്നൈ : തിരുവണ്ണാമലയ്ക്ക് സമീപം വാഹനാപകടത്തിൽ പൊതുമരാമത്ത് മന്ത്രി എ.വി.വേലുവിൻ്റെ മകൻ കമ്പൻ ഉൾപ്പെടെ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരത്തിന് അടുത്ത ആലമ്പാടിയിൽ നിന്ന് തിരുവണ്ണാമലയിലേക്ക് യാത്ര തിരിച്ച കാർ പ്രകാശാണ് ഓടിച്ചിരുന്നത്. തിരുവണ്ണാമലയ്ക്ക് സമീപം ഏന്തൽ ബൈപാസ് (വെല്ലൂർ – കടലൂർ ദേശീയപാത) നാലുവഴി ജംഗ്ഷൻ്റെ ഒരു ഭാഗം കടന്ന് മറ്റൊരു ഭാഗം കടക്കാൻ ശ്രമിച്ചു. അതുപോലെ തിരുക്കോവിലൂർ മാർഗ റോഡിൽ നിന്ന് വന്ന ഒരു ആഡംബര കാറും അതിവേഗത്തിൽ നാലുവശം ജംക്‌ഷൻ മുറിച്ചുകടക്കാൻ ശ്രമിച്ചു.…
Read MoreMonth: May 2024
കുരുക്ക് മുറുകുന്നു; യു ട്യൂബർ സവുക്കു ശങ്കറിനെതിരേ ഗുണ്ടാ നിയമവും ചുമത്തി ചെന്നൈ പോലീസ്
ചെന്നൈ : അഴിമതി വിരുദ്ധ പ്രവർത്തകനെന്ന് അവകാശപ്പെടുന്ന യു ട്യൂബർ സവുക്കു ശങ്കറിനെതിരേ ചെന്നൈ പോലീസ് ഗുണ്ടാനിയമം ചുമത്തി. ചെന്നൈയിൽ മാത്രം വിവിധ വകുപ്പുകളനുസരിച്ച് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് പോലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡിന്റെ ഉത്തരവ് പ്രകാരം ഞായറാഴ്ച ഗുണ്ടാനിയമപ്രകാരവും നടപടിയെടുത്തത്. വനിതാ പോലീസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന സവുക്കു ശങ്കർ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. ചെന്നൈയിൽനിന്നുള്ള പോലീസ് ഇൻസ്പെക്ടർ ജയിലിലെത്തിയാണ് ഗുണ്ടാ നിയമപ്രകാരമുള്ള തടങ്കൽ രേഖപ്പെടുത്തിയത്. സവുക്കു ശങ്കറിനെതിരേ ചെന്നൈ പോലീസെടുത്ത ഏഴു കേസുകളിൽ…
Read Moreവിവാഹം പിന്നീട്; അമ്മയാകാൻ ഒരുങ്ങി നടി തമന്ന
തെന്നിന്ത്യയുടെ സ്വന്തം താരസുന്ദരിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. തമന്നയുടെ മോളിവുഡ് അരങ്ങേറ്റം ഇതിനോടകം വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. ബാന്ദ്ര എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് തമന്ന എത്തിയത്. പുതിയ ഫാഷൻ ട്രെൻഡുകള്‍ കൃത്യമായി പിന്തുടരുന്ന താരം കൂടിയാണ് തമന്ന. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ആരാധകർ ഇപ്പോഴും താരത്തോട് ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെപ്പറ്റി. മാത്രമല്ല കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ…
Read Moreമദ്യശാലയിൽവെച്ച് പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നു; 3 പേർ അറസ്റ്റിൽ
ചെന്നൈ : മദ്യശാലയിൽവെച്ച് പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിൽ മൂന്നുയുവാക്കളെ അറസ്റ്റുചെയ്തു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈയിൽനിന്ന് 50 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ മാതാർപ്പക്കത്ത് ആന്ധ്ര അതിർത്തിയോടുചേർന്ന് വ്യാഴാഴ്ചയാണ് 30 വയസ്സുതോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നമായ മൃതദേഹത്തിൽ നിറയെ മുറിപ്പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സൂര്യ (26), സുവേന്ദർ (23), ജബകുമാർ (23) എന്നിവർ അറസ്റ്റിലായത്. സമീപത്തെ ടാസ്മാക് മദ്യവിൽപ്പനശാലയിൽനിന്ന് യുവതിയും യുവാക്കളും മദ്യം വാങ്ങുന്നതിന്റെയും യുവതിക്കുപിന്നാലെ മൂവരും പോകുന്നതിന്റെയും ദൃശ്യം…
Read Moreഇനിമുതൽ സംസ്ഥാനത്തെ സർക്കാർ കോളേജുകളിലും കാംപസ് റിക്രൂട്ട്‌മെന്റ് നടത്തും
ചെന്നൈ : സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാതൃക പിന്തുടർന്ന് സർക്കാർകോളേജുകളിലും കാംപസ് റിക്രൂട്ട്‌മെന്റ് തുടങ്ങാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകൾ കഴിഞ്ഞിറങ്ങുന്നവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള സംവിധാനം ഈ വർഷംതന്നെ തുടങ്ങുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനായി സംസ്ഥാനതല തൊഴിൽമേളകൾ സംഘടിപ്പിക്കും. തമിഴ്‌നാട്ടിൽ 300 ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളുണ്ട്. സർക്കാർ ഉടമസ്ഥതയിൽ 41 എൻജിനിയറിങ് കോളേജുകളും 90 പോളിടെക്‌നിക്കുകളുമുണ്ട്. മിക്ക സർക്കാർകോളേജുകളിലും എയ്ഡഡ് കോളേജുകളിലും പ്ലേസ്‌മെന്റ് സെല്ലുകളുണ്ട്. ഇവയെ ഏകോപിപ്പിച്ചുകൊണ്ടാണ് സംസ്ഥാനതല പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുക. പ്ലേസ്‌മെന്റ് സെല്ലുകളുടെ ചുമതലയുള്ള പ്രൊഫസർമാരാവും…
Read More70 ന്റെ നിറവിൽ പളനിസ്വാമി; 70 കിലോ കേക്കു മുറിച്ച് ആഘോഷം; ആശംസയറിയിച്ച് വിജയിയും അണ്ണാമലൈയും
ചെന്നൈ : മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി എഴുപതിന്റെ നിറവിൽ. അണ്ണാ ഡി.എം.കെ. ഭാരവാഹികൾക്കും പ്രവർത്തകർക്കുമൊപ്പം ഞായറാഴ്ച സേലത്തായിരുന്നു പളനിസ്വാമിയുടെ ജന്മദിനാഘോഷം. 70 കിലോ കേക്ക് മുറിച്ച് അദ്ദേഹം പ്രവർത്തകരുമായി പങ്കുവെച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പളനിസ്വാമിക്ക് പിറന്നാൾ ആശംസ നേർന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് എന്നിവർ സാമൂഹിക മാധ്യമങ്ങളിൽ ആശംസ അറിയിച്ചു. ജനസേവനം തുടരാൻ പളനിസ്വാമിക്ക് ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെയെന്ന് ഇരുവരും ആശംസ സന്ദേശത്തിൽ കുറിച്ചു. സംസ്ഥാനത്തിന്റെ വിവിധ…
Read Moreനാലാംഘട്ടം; ജനം വിധിയെഴുതി തുടങ്ങി;
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ അറിയിച്ചു. നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശത്തായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാമണ്ഡലങ്ങളിലെ ചില നിയമസഭാമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പു സമയം തെരഞ്ഞെടുപ്പു കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്. 1,717 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വൈകീട്ട് ആറുവരെയാണ് പോളിങ്. കേന്ദ്രമന്ത്രിമാരായ കിഷന്‍…
Read Moreയുവതിയുടെ മൃതദേഹം കാറിൽ കണ്ടെത്തി തമിഴ്‌നാട് പോലീസ്; കുഴിയെടുക്കുന്നതിനിടെ പ്രതികൾ പിടിയിൽ
ചെന്നൈ : റോഡരികിൽ നിർത്തിയിട്ട കാറിൽ യുവതിയുടെ മൃതദേഹം ഹൈവേ പോലീസ് കണ്ടെത്തി. മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്നതിനിടെ പ്രതികളെന്നു സംശയിക്കുന്നവർ പിടിയിലായി. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കൊടൈക്കനാൽ റോഡിലാണ് സംഭവം. ഹൈവേയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അടുത്തുതന്നെ രണ്ടുപേർ കുഴിയെടുക്കുന്നതും കണ്ടു. ഇരുവരെയും കൈയോടെ പിടികൂടി. ദിവാകർ, ഇന്ദ്രകുമാർ എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. തിരുപ്പൂരിൽ സ്വകാര്യമില്ലിൽ ജോലിനോക്കുന്ന പ്രിൻസിയാണ്(27) കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ദിവാകറും പ്രിൻസിയും അടുപ്പത്തിലായിരുന്നു. ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ച ദിവാകർ പ്രിൻസിയെ പ്രലോഭിച്ച്…
Read Moreപഴനിയിൽ ദർശനം നടത്തി ദേവസ്വംമന്ത്രി
ചെന്നൈ : തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർബാബു പഴനിമല മുരുകൻ ക്ഷേത്രത്തിൽ ശനിയാഴ്ച ദർശനം നടത്തി. പഴനി ആണ്ടവർ കോളേജിൽ നടക്കാനിരിക്കുന്ന ലോക തമിഴർ മുത്തമിഴ് മുരുകർ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് മന്ത്രി എത്തിയത്. രാവിലെ റോപ് കാർ സ്റ്റേഷൻവഴി ക്ഷേത്രത്തിലെത്തിയ മന്ത്രിക്ക് പഴനി ദേവസ്വംബോർഡ് സ്വീകരണംനൽകി. പിന്നീട് ആനന്ദഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം പ്രഭാതപൂജയിൽ പങ്കെടുത്ത് മുരുകന് വിശേഷപൂജകളും വഴിപാടുകളും നടത്തി. പഞ്ചാമൃത വിൽപ്പനകേന്ദ്രവും മന്ത്രി പരിശോധിച്ചു.
Read Moreസർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന ഈ കുട്ടികൾക്ക് യാത്ര സൗജന്യം; ഓപ്പറേറ്റർമാർക്ക് പുതിയ നിർദേശം
ചെന്നൈ: സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ സബർബൻ ബസുകളിൽ യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ഗതാഗത വകുപ്പ് കണ്ടക്ടർമാർക്ക് നൽകിയ നിർദേശം. കുട്ടികളുടെ പ്രായത്തിൽ സംശയമുണ്ടെങ്കിൽ ജനന സർട്ടിഫിക്കറ്റ് വഴിയോ ആധാർ തിരിച്ചറിയൽ കാർഡ് മുഖേനയോ സ്ഥിരീകരിക്കണം. എന്നാൽ, ഓപ്പറേറ്റർമാർ പണം ഈടാക്കുന്നതായി പരാതിയുണ്ട്. അതിനാൽ ഇനിമുതൽ പരാതി ലഭിക്കാത്ത തരത്തിൽ പ്രവർത്തിക്കാനാണ് നിർദേശം. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചാൽ ബന്ധപ്പെട്ട ഓപ്പറേറ്റർമാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read More