ബെംഗളൂരു: ഭാര്യയുടെ പീഡനത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. തുംകൂർ ജില്ലയിലെ തിപ്പത്തുരു താലൂക്കിലെ കെബി ക്രോസിന് സമീപമുള്ള കുണ്ടൂർ പാളയയിലാണ് സംഭവം. മഞ്ജുനാഥാണ് (38) ആത്മഹത്യ ചെയ്തത്.
ബെംഗളൂരുവിലെ ബിഎംആർസിഎല്ലിൽ എൻജിനീയറായിരുന്നു മഞ്ജുനാഥ്. പ്രിയങ്ക തന്റെ ഭർത്താവുമായും കുട്ടികളുമായും ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്ന് ആരോപണമുണ്ട്.
10 വർഷം മുൻപാണ് തുരുവേക്കരെ സ്വദേശിയായ പ്രിയങ്കയെ മഞ്ജുനാഥ് വിവാഹം കഴിച്ചത്. വിവാഹശേഷം മഞ്ജുനാഥും പ്രിയങ്കയും ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്. വിവാഹശേഷം ഭാര്യ പ്രിയങ്ക തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മഞ്ജുനാഥ് ആരോപിച്ചു. നീ ഗ്രാമീണനാണെന്നും നിന്നെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞതായും. ഇതേ വിഷയത്തിൽ ഇരുവരും തമ്മിൽ അടിക്കടി വഴക്കുണ്ടായിരുന്നതായുമാണ് മഞ്ജുനാഥിന്റെ പരാതി.
ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് മഞ്ജുനാഥ് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് സഹോദരന് ഓഡിയോ സന്ദേശം അയച്ചിരുന്നു. എനിക്ക് അവളോടൊപ്പം ജീവിക്കാൻ ആഗ്രഹമില്ല.ഞാൻ മരിക്കുകയാണ്. എന്റെ മക്കളെ നന്നായി പരിപാലിക്കുക എന്നാണ് മഞ്ജുനാഥ് അവസാനമായി ഓഡിയോ സന്ദേശം അയച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഭാര്യ പ്രിയങ്കയ്ക്കെതിരെ കിബ്ബനഹള്ളി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.