ചെന്നൈ : ജില്ലാഭരണകൂടത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് 12 വർഷത്തിനുശേഷം ദളിതർക്ക് ക്ഷേത്രപ്രവേശനത്തിന് അവസരമൊരുങ്ങി. ചെന്നൈയ്ക്കുസമീപം തിരുവള്ളൂർ ജില്ലയിലെ ഗുമ്മിടിപൂണ്ടി വഴുടമ്പേട് പിടാരി എട്ടിയമ്മൻ ക്ഷേത്രത്തിലാണ് ദളിത് കുടുംബങ്ങൾ ദർശനംനടത്തിയത്. തിരുവള്ളൂർ കളക്ടർ പ്രഭുശങ്കറും പോലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാളും ദീർഘകാലമായി നടത്തിയ സമവായച്ചർച്ചയാണ് ഇതിലേക്കുനയിച്ചത്. ജാതിത്തർക്കം രൂക്ഷമായതിനെത്തുടർന്ന് നേരത്തേ ദേവസ്വംബോർഡ് ക്ഷേത്രം മുദ്രവെച്ചിരുന്നു. പ്രശ്നം പരിഹരിച്ചതോടെ ഇപ്പോൾ എല്ലാവർക്കും പ്രവേശനംലഭിച്ചു. 1958-ൽ ക്ഷേത്രം പണിതപ്പോൾത്തന്നെ ഇതരജാതിക്കാരും ദളിതരുംതമ്മിൽ തർക്കം തുടങ്ങിയിരുന്നു. 1998-ൽ ദേവസ്വംബോർഡ് ക്ഷേത്രഭരണം ഏറ്റെടുത്തപ്പോഴും പ്രശ്നം ഒത്തുതീർപ്പാക്കാൻ സാധിച്ചില്ല. 2002-ൽ നടന്ന കുംഭാഭിഷേകച്ചടങ്ങിൽ…
Read MoreAuthor: Chennai Vartha
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനം; ആശംസകൾ നേർന്ന് സ്റ്റാലിനും വിജയ് യും
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, തമിഴക വെട്രികഴകം നേതാവും നടനുമായ വിജയ് തുടങ്ങിയവർ ആശംസ നേർന്നു. പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യവും ദീർഘായുസും ഉണ്ടവട്ടെയെന്ന് സ്റ്റാലിനും വിജയും ആശംസിച്ചു.
Read Moreഅച്ഛന്റെ മെഴുകുപ്രതിമയെ സാക്ഷിയാക്കി വിവാഹം ചെയ്ത് മകൻ
ചെന്നൈ : അഞ്ചുമാസം മുൻപ് മരിച്ച അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന്റെ കഴുത്തിൽ താലിചാർത്തി. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്. തന്റെ വിവാഹം അച്ഛന്റെ വലിയആഗ്രഹമായിരുന്നുവെന്നും മണ്ഡപത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശിവരാമൻ പറഞ്ഞു. മൂത്തമകൻ ശിവരാമനുവേണ്ടി വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് പച്ചക്കറി വ്യാപാരിയായിരുന്ന പിന്നതേവർ മരിച്ചത്. ഏപ്രിലിൽ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് മരണം. പിന്നതേവരുടെ മരണശേഷവും ആലോചനകൾ തുടരുകയും ഒട്ടംഛത്രം സ്വദേശിനി ശിവശരണിയുമായി വിവാഹം നിശ്ചയിക്കുകയുമായിരുന്നു. ഒന്നര ലക്ഷം രൂപ മുടക്കിയാണ്…
Read Moreപെരിയാർ രാമസാമിയുടെ 146-ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ
ചെന്നൈ : സാമൂഹികപരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ 146-ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ. ഡി.എം.കെ., അണ്ണാ ഡി.എം.കെ., കോൺഗ്രസ്, പി.എം.കെ. പാർട്ടികളെക്കൂടാതെ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടി.വി.കെ.) പെരിയാറിനെ അനുസ്മരിച്ചു. പെരിയാർ സ്മാരകം സന്ദർശിച്ച വിജയ് പൂക്കളർപ്പിച്ചു. ടി.വി.കെ. ജനറൽസെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കൾ വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. യുക്തിചിന്ത, സാമൂഹികനീതി, തുല്യത, സ്ത്രീകളുടെ വിദ്യാഭ്യാസം എന്നിവ പ്രചരിപ്പിക്കുന്നതിൽ പെരിയാറിന്റെ ദർശനങ്ങൾക്ക് വലിയപങ്കുണ്ടായിരുന്നെന്ന് വിജയ് എക്സിൽ കുറിച്ചു. ജാതി, മത ചിന്തകളിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിലെ ജനങ്ങളെ ഉണർത്താൻ അദ്ദേഹത്തിനുസാധിച്ചെന്നും വിജയ്…
Read Moreസബർബൻ തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം; തീവണ്ടികൾ ഭാഗികമായി റദ്ദാക്കി; വിശദാംശങ്ങൾ
ചെന്നൈ : ചെന്നൈ ബീച്ച്-വിഴുപുരം റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വെള്ളി ദിവസങ്ങളിൽ സബർബൻ തീവണ്ടികളുടെ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്ക് രാത്രി 8.25, 8.55, 10.20, എന്നീ സമയങ്ങളിലുള്ള സബർബൻ തീവണ്ടികൾ റദ്ദാക്കി. ഇതേ ദിവസങ്ങളിൽ ചെന്നൈ ബീച്ച്-തിരുവള്ളൂർ റൂട്ടിൽ രാത്രി 8.05, 10.22 എന്നീ സമയങ്ങളിലുള്ള തീവണ്ടികൾ റദ്ദാക്കി. തിരുവള്ളൂർ-ചെന്നൈ ബീച്ചിലേക്ക് രാത്രി 9.35-നുള്ള സർവീസുകൾ റദ്ദാക്കി. ചെന്നൈ ബീച്ചിൽ നിന്ന് ആർക്കോണത്തേക്ക് വ്യാഴാഴ്ച, ശനി ദിവസങ്ങളിൽ രാവിലെ 4.05-നുള്ള തീവണ്ടികൾ റദ്ദാക്കി. ഗുമ്മിടിപൂണ്ടി-ചെന്നൈ…
Read Moreഡി.എം.കെ. വജ്രജൂബിലി ആഘോഷിച്ചു; ആഘോഷത്തിൽ കരുണാനിധിയും
ചെന്നൈ : സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അവ സംരക്ഷിക്കാൻ ഭരണഘടനാഭേദഗതി വേണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെ. വജ്രജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന സർക്കാരല്ല കേന്ദ്രത്തിലുള്ളത്. ക്രീം ബണ്ണിന് എത്രയാണ് നികുതിയെന്ന് ചോദിക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് കഴിഞ്ഞദിവസം കോയമ്പത്തൂരിൽനടന്ന സംഭവം ചൂണ്ടിക്കാട്ടി സ്റ്റാലിൻ പരിഹസിച്ചു. ഇനിയും പോരാട്ടം തുടരണം. ഡി.എം.കെ. സ്ഥാപകരായ അണ്ണാദുരൈയും കരുണാനിധിയും പിന്തുടർന്ന മാർഗത്തിൽ മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്‌നാടിനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി മാറ്റിയത് ദ്രാവിഡ മാതൃകാ ഭരണമാണ്. പിന്നാക്കവിഭാഗങ്ങളുടെയും…
Read Moreകാൽനടയാത്രക്കാർക്ക് ശല്യമില്ലാതെ ചെന്നൈയിലെ 3 സ്ഥലങ്ങളിൽ മോഡൽ റോഡ്സൈഡ് ബിസിനസ് കോംപ്ലക്സുകൾ വരുന്നു; വിശദാംശങ്ങൾ
ചെന്നൈ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ചെന്നൈയിൽ മൂന്നിടങ്ങളിൽ മാതൃകാ പാതയോര വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കോർപ്പറേഷൻ ഭരണസമിതി നടപടി സ്വീകരിക്കുന്നു. വഴിയോര കച്ചവടക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിനുമായി ചെന്നൈ കോർപ്പറേഷൻ സിറ്റി സെയിൽസ് കമ്മിറ്റി രൂപീകരിച്ചു. കോർപ്പറേഷൻ കമ്മിഷണർ ജെ.കുമാരഗുരുപരൻ്റെ നേതൃത്വത്തിലാണിത്. നഗരത്തിലുടനീളം 35,500 തെരുവ് കച്ചവടക്കാരെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് കോർപ്പറേഷൻ തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളിലൂടെ ഇവർക്ക് നേട്ടമുണ്ടാക്കാനുള്ള നടപടികളും കോർപ്പറേഷൻ റവന്യൂ ഉദ്യോഗസ്ഥരും സ്വീകരിക്കുന്നുണ്ട്. സിറ്റി സെയിൽസ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും കഴിഞ്ഞ വർഷം നടന്നിരുന്നു.…
Read Moreമുത്തശ്ശിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
ചെന്നൈ : മുത്തശ്ശിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ യുവാവ് താമരഭരണി നദിയിൽ മുങ്ങി മരിച്ചു. തൂത്തുക്കുടി സ്വദേശി ശെൽവകുമാർ (33) ആണ് മരിച്ചത്. തിരുനെൽവേലി ജില്ലയിലെ താമരഭരണി നദിയിൽ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ എത്തിയതായിരുന്നു ശെൽവകുമാറും ബന്ധുക്കളും. നദിയിലേക്കിറങ്ങിയ ശെൽവകുമാർ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ബന്ധുക്കളുടെ രക്ഷാശ്രമം വിഫലമായി. അഗ്നിരക്ഷാസേന യാണ് പുറത്തെടുത്തത്.
Read Moreബോട്ടിൽ അതിർത്തി കടന്നെത്തിയ മൂന്ന് ശ്രീലങ്കക്കാർ അറസ്റ്റിൽ
ബെംഗളൂരു : ഞായറാഴ്ച രാത്രി രാമനാഥപുരം ജില്ലയിലെ തൊണ്ടിക്കടുത്ത് നടുക്കടലിൽ ബോട്ടിൽ അതിർത്തി കടന്ന മൂന്ന് ശ്രീലങ്കക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ തൊണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ കോസ്റ്റ് ഗാർഡിൻ്റെ പട്രോളിംഗ് കപ്പൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ശ്രീലങ്കക്കാർ അറസ്റ്റിലായത്. തുടർന്ന് ബോട്ടിലുണ്ടായിരുന്ന മൂന്ന് ശ്രീലങ്കക്കാരെ അറസ്റ്റ് ചെയ്ത് ഞായറാഴ്ച രാത്രി മണ്ഡപം കോസ്റ്റ് ഗാർഡ് ക്യാമ്പിലെത്തിച്ചു. മൂന്ന് പേരും അഭയാർത്ഥികളാണോ മത്സ്യത്തൊഴിലാളികളാണോ കള്ളക്കടത്തുകാരാണോ എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
Read Moreയുവതികൾ കൈകാണിച്ചിട്ടും സർക്കാർ ബസ് നിർത്തിയില്ല; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ
ചെന്നൈ: ബസ് സ്റ്റോപ്പിൽ നിന്നിരുന്ന 2 സ്ത്രീകൾ ബസ് നിർത്താൻ കൈകാണിച്ചിട്ടും കാണിച്ചിട്ടും ബസ് നിർത്താതെ പോയതിൽ ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു നാഗർകോവിൽ വടശേരിയിൽ നിന്ന് ശുചീന്ദ്രം, അളഗപ്പപുരം വഴി നെല്ലായി ജില്ല കൂട്ടപ്പുള്ളിയിലേക്ക് 13ന് വൈകിട്ട് പുറപ്പെട്ട സർക്കാർ ബസ് അളഗപ്പപുരത്തെത്തിയപ്പോൾ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന 2 സ്ത്രീകളാണ് ബസ് നിർത്താൻ കൈകാണിച്ചത്. എന്നാൽ ബസ് നിർത്താതെ പോകുകകയായിരുന്നു. ഇതുകണ്ട് ചില യുവാക്കൾ നിർത്താതെ പോയ സർക്കാർ ബസിനെ മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് തടഞ്ഞു. തുടർന്ന് ബസിലെ ഡ്രൈവറും കണ്ടക്ടറുമായി യുവാക്കൾ…
Read More