ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങള്‍; പ്രതിപക്ഷ ബഹളം;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ തുടങ്ങി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായ തന്റെ ഏഴാം ബജറ്റ് അവതരണമാണ് നടത്തുന്നത്. തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്‍ഡും ഇതോടെ നിര്‍മലയുടെ പേരിലായി. കഴിഞ്ഞ രണ്ട് സര്‍ക്കാരുകളെ അപേക്ഷിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം നോക്കി കാണുന്നത്. ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി. തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം…

Read More

മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അൽപസമയത്തിനകം;

ഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്‍റിൽ ബജറ്റ് അവതരണം തുടങ്ങുക. നിർമലാ സീതാരാമന്‍റെ ഏഴാമത്തെ ബജറ്റ് അവതരണമാണ് ഇന്നത്തേത്. സഖ്യകക്ഷികളെക്കൂടി പ്രീതിപ്പെടുത്തേണ്ടതിനാൽ കൂടുതൽ പ്രഖ്യാപനങ്ങൾ മൂന്നാം എൻഡിഎ സർക്കാരിന്‍റെ ബജറ്റ് പെട്ടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതിനുശേഷമുള്ള ആദ്യ ബജറ്റായതിനാൽ കേരളവും ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കി കാണുന്നത്.

Read More

ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ചെന്നൈ : തമിഴ്‌നാട്ടിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായതിനെത്തുടർന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ഗുജറാത്തിൽ വിഷംകഴിച്ച്‌ ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയായ, ഗുജറാത്ത് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രഞ്ജിത്ത് കുമാറിന്റെ ഭാര്യ സൂര്യയാണ് (45) മരിച്ചത്. ഭർത്താവുമായി പിരിഞ്ഞുതാമസിക്കുകയായിരുന്ന സൂര്യ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായതിനെത്തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് തമിഴ്‌നാട്ടിൽനിന്ന് ഗാന്ധിനഗറിലെത്തിയത്. വിവാഹമോചനത്തിനുള്ള നടപടി തുടരുന്നപശ്ചാത്തലത്തിൽ സൂര്യയെ വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് ജീവനക്കാർക്ക് രഞ്ജിത്ത് കുമാർ നിർദേശംനൽകിയിരുന്നു. ഇതുപ്രകാരം ജീവനക്കാർ തടഞ്ഞതോടെ സൂര്യ വിഷംകഴിക്കുകയായിരുന്നു. വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ സൂര്യയെയും സുഹൃത്ത് മഹാരാജിനെയും പിടികൂടാൻ തമിഴ്‌നാട്…

Read More

സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ നീക്കിവെക്കുന്ന സ്‌പോർട്‌സ് ക്വാട്ട സീറ്റുകളുടെ ശതമാനം പുറത്തവിട്ടു

ചെന്നൈ : തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകളിൽ രണ്ടുശതമാനം സീറ്റ് സ്പോർട്‌സിൽ മികവുപുലർത്തുന്നവർക്കായി മാറ്റിവെക്കും. അടുത്ത അധ്യയനവർഷം ഇതു നിലവിൽവരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 500 സീറ്റാണ് സ്പോർട്‌സ് ക്വാട്ടയിലുള്ളത്. എന്നാൽ, ഓരോ വർഷവും 2000-ത്തിലേറെ അപേക്ഷകൾ വരുന്നുണ്ട്. കൂടുതൽപേർക്ക് അവസരം നൽകാനാണ് ക്വാട്ടയിലെ സീറ്റ് വർധിപ്പിക്കുന്നത്. സംസ്ഥാനത്തെ 433 എൻജിനിയറിങ് കോളേജുകളിലായി 2,40,091 സീറ്റാണുള്ളത്. ഇതിൽ 1,19,938 സീറ്റ് സർക്കാർ ക്വാട്ടയിലാണ്. ഇതിന്റെ രണ്ടുശതമാനം എന്നു പറയുമ്പോൾ 2400-ഓളം സീറ്റുവരും.

Read More

വീടുനിർമാണത്തിന് തത്‌സമയ ഓൺലൈൻ പെർമിറ്റ് ലഭ്യമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 

ചെന്നൈ : വീടു നിർമാണത്തിനുള്ള പെർമിറ്റ് ഓൺലൈനായി തത്‌സമയം ലഭ്യമാക്കുന്ന സംവിധാനം തമിഴ്‌നാട്ടിൽ നിലവിൽവന്നു. 3,500 ചതുരശ്രഅടിവരെയുള്ള സ്ഥലത്ത് 2,500 ചതുരശ്ര അടിവരെ വിസ്തീർണമുള്ള വീടുനിർമിക്കാനാണ് ഈ പദ്ധതി പ്രകാരം പെർമിറ്റ് ലഭിക്കുക. ദുർബല വിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും ഭവനനിർമാണം തടസ്സംകൂടാതെ നടത്തുകയാണ് ലക്ഷ്യം. പദ്ധതിനിലവിൽ വന്നതോടെ ബിൽഡിങ് പെർമിറ്റിനായി ഇനി തദ്ദേശസ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ട. പെർമിറ്റ് വേണ്ടവർ ഇതിനുള്ള ഏകജാലക പോർട്ടലിൽ രജിസ്റ്റർചെയ്യണം. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും വിവരങ്ങളും നൽകിയാൽ ഉടൻതന്നെ പെർമിറ്റ്അനുവദിക്കും. മതിയായ ഫീസടച്ച് ക്യു.ആർ. കോഡ് സ്കാൻചെയ്താൽ ബിൽഡിങ് പെർമിറ്റിന്റെ പകർപ്പെടുക്കാം. അപേക്ഷയ്ക്കൊപ്പം…

Read More

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന റൗഡിക്ക്‌ സുരക്ഷ നൽകണമെന്ന് ഭാര്യ

ചെന്നൈ : ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന റൗഡി നഗേന്ദ്രന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വിശാലാക്ഷി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ.ആംസ്‌ട്രോങിന്റെ കൊലപാതകവുമായി നഗേന്ദ്രന് ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നതിനെത്തുടർന്നാണ് വിശാലാക്ഷി കമ്മിഷൻ പരാതി നൽകിയത്. ഇതേകേസിലെ പ്രതികളിൽ ഒരാളായ തിരുവെങ്കടത്തെപ്പോലെ തന്റെ ഭർത്താവും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്. ഒരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട വെല്ലൂരിലെ ജയിലിൽ കഴിയുന്ന നഗേന്ദ്രനെ ആംസ്‌ട്രോങ് കൊലപാതക കേസിൽ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. കസ്റ്റഡിയിൽ…

Read More

ഒരുവയസ്സുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി

ചെന്നൈ : പിതൃത്വത്തിൽ സംശയിച്ച് അരിയല്ലൂരിൽ ഒരു വയസ്സുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി. അരിയല്ലൂർ കോട്ടക്കാട് സ്വദേശികളായ രാജയുടെയും സന്ധ്യയുടെയും മകൾ കൃതികയെയാണ് രാജയുടെ അമ്മ വിരുദമ്മാൾ (60) കൊലപ്പെടുത്തിയത്. സന്ധ്യ കഴിഞ്ഞദിവസം പാലുവാങ്ങുന്നതിനായി കടയിൽ പോയി തിരികെ വീട്ടിലെത്തിയപ്പോൾ കുട്ടിയെ മയങ്ങിവീണനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് മുത്തശ്ശിയായ വിരുദമ്മാളാണ് കൊലനടത്തിയതെന്ന് തെളിഞ്ഞത്. പോലീസ് ചോദ്യം ചെയ്യലിൽ തനിക്ക് വിരുദമ്മാളിനെ സംശയമുണ്ടെന്ന് സന്ധ്യ പറഞ്ഞിരുന്നു. കൃതിക തന്റെ മകൻ രാജയുടേതല്ലെന്നും അതിനാലാണ് കൊല നടത്തിയതെന്നും വിരുദമ്മാൾ…

Read More

കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച: സംസ്ഥാനത്തിന് വേണ്ട ആവശ്യപട്ടികയുമായി സ്റ്റാലിൻ

ചെന്നൈ : കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച പാർലമെന്ററിൽ അവതരിപ്പിക്കാനൊരുങ്ങുമ്പോൾ തമിഴ്‌നാടിന്റെ ആവശ്യങ്ങളുടെ പട്ടികയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബജറ്റിൽ ഉൾപ്പെടുത്തേണ്ട സംസ്ഥാനത്തിന്റെ പ്രധാനാവശ്യങ്ങൾ സാമൂഹികമാധ്യമമായ എക്സിലൂടെയാണ് സ്റ്റാലിൻ മുന്നോട്ടുവെച്ചത്. ചെന്നൈ മെട്രോ റെയിൽ പദ്ധതിയ്ക്ക് കഴിഞ്ഞമൂന്നുവർഷമായി കേന്ദ്രവിഹിതം ലഭിച്ചിട്ടില്ല. ഇത് അനുവദിക്കണം. താംബരം-ചെങ്കൽപ്പേട്ട് അതിവേഗ ആകാശപാത, കോയമ്പത്തൂർ, മധുര മെട്രോ റെയിൽ എന്നിവയ്ക്ക് അനുമതിനൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ നടത്തുമെന്നുപ്രഖ്യാപിച്ചിരിക്കുന്ന റെയിൽവേ പദ്ധതികൾക്ക് ആവശ്യമായ പണം ഉടൻ അനുവദിക്കണം, കേന്ദ്ര ഭവനനിർമാണ പദ്ധതികൾക്കുള്ള തുക വർധിപ്പിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Read More

വർധിച്ചുവരുന്ന തീവണ്ടിയപകടങ്ങളുടെ ഉത്തരവാദിത്വം ഉന്നതർക്ക്; ജീവനക്കാരുടെ സംഘടനകൾ

ചെന്നൈ : തീവണ്ടിയപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിനു മുൻപുതന്നെ ജീവനക്കാരെ പഴിചാരി കൈകഴുകുന്ന അധികൃതരുടെ നടപടികളിൽ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിച്ചു. വർധിച്ചുവരുന്ന അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഒഴിവാകാൻ അനുവദിക്കരുതെന്ന് പതിനൊന്ന് റെയിൽവേ സംഘടനകളും കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു. സുരക്ഷാമാർഗനിർദേശങ്ങൾ അവഗണിക്കാൻ മുകളിൽനിന്ന് നിർദേശംവരുന്നതും ഒഴിവുകൾ നികത്താത്തതും തന്ത്രപ്രധാനമേഖലകൾപോലും സ്വകാര്യവത്കരിക്കുന്നതുമാണ് അടുത്തകാലത്ത് തീവണ്ടിയപകടങ്ങൾ പെരുകാൻ കാരണമെന്ന് പ്രസ്താവന പറയുന്നു. അപകടങ്ങളുണ്ടായാൽ അതിന്റെ കാരണം നിർണയിക്കുന്നതിന്‌ മുൻപുതന്നെ ലോക്കോ പൈലറ്റും സ്റ്റേഷൻ മാസ്റ്ററും ട്രെയിൻ മാനേജരുമടക്കമുള്ളവർക്കാണ് ഉത്തരവാദിത്വമെന്ന് പ്രഖ്യാപിക്കുകയാണ് അധികൃതർ ചെയ്യുന്നത്. മിക്ക…

Read More

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ജോ ബൈഡൻ ; കമല ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ആയേക്കും

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ട് സ്ഥാനാർഥിയുമായി ജോ ബൈഡൻ പിൻമാറി. രാജ്യത്തിന്റേയും പാർട്ടിയുടേയും നല്ലതിനായി മത്സരത്തിൽ നിന്നു പിൻമാറുന്നുവെന്നു എക്സിൽ പങ്കിട്ട കുറിപ്പിൽ ബൈഡൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ പിൻമാറ്റം. തനിക്കു പകരം ഇന്ത്യൻ വംശജയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പേര് നിർദ്ദേശിച്ചാണ് ബൈഡന്റെ പിൻമാറ്റം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്നു ബൈഡൻ ഡെമോക്രാറ്റുകളോടു ആവശ്യപ്പെട്ടു. കമല മത്സരിച്ചാൽ ഇതാദ്യമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു…

Read More