ചെന്നൈ : രക്ഷിതാക്കൾ കടംകൊടുത്ത പണം തിരികെചോദിച്ചതിന് കോളേജ് വിദ്യാർഥിയെ സഹപാഠികൾ കൊന്നുകുഴിച്ചുമൂടി. കാഞ്ചീപുരം വാലാജാബാദ് അയ്യമ്പേട്ട സ്വദേശി രുദ്രകോടിയുടെയും മോഹന പ്രിയയുടെയും മകൻ ധനുഷ് (21) ആണ് മരിച്ചത്. സഹപാഠികളായ വിശ്വ, സുന്ദർ എന്നിവരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ധനുഷിനെ കാണാതായത്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അതിനിടെ വ്യാഴാഴ്ച രാത്രി വില്ലിവളത്തെ കുളത്തിൽ അറ്റുപോയകാൽ പ്രദേശവാസികൾ കണ്ടെത്തി. അന്വേഷണത്തിൽ പാലാർ നദിയുടെ തീരത്ത് ധനുഷിന്റെ മൃതദേഹം അഴുകിയനിലയിൽകണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിേശാധിച്ചപ്പോൾ ധനുഷിന്റെ വീട്ടിനു മുന്നിലൂടെ വിശ്വയുടെകാർ പോയതായികണ്ടെത്തി. വിശ്വയെ…
Read MoreCategory: CRIME
അനുജനുനേരേ അയൽക്കാരൻ നടത്തിയ ആക്രമണത്തിൽ കണ്ണടച്ചു; അമ്മയുടെ പരാതിയിൽ മൂത്തമകന് ജയിൽശിക്ഷ
ചെന്നൈ : അനുജനുനേരേ അയൽക്കാരൻ നടത്തിയ നിരന്തര ലൈംഗിക പീഡനത്തിന് മൗനാനുവാദം നൽകിയ മൂത്ത സഹോദരന് അമ്മയുടെ പരാതിയുടെപേരിൽ ജയിൽശിക്ഷ. 13-കാരനായ ഇളയമകൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ 25-കാരനായ മൂത്തമകനെതിരേ അമ്മ കോടതിയിൽ സാക്ഷി പറയുകയായിരുന്നു. സംഭവത്തിൽ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി മൂത്തമകന് 20 വർഷം കഠിനതടവ് വിധിച്ചു. ഇളയമകനെ പീഡിപ്പിച്ച 35-കാരന് മരണംവരെ ജീവപര്യന്തമാണ് ശിക്ഷ. ചെന്നൈയിലാണ് വ്യത്യസ്തമായ പോക്സോ കേസ് നടന്നത്. 13-കാരനെ അയൽവാസിയായ യുവാവ് ആദ്യം പീഡിപ്പിച്ചപ്പോൾ അവൻ ഇക്കാര്യം ജ്യേഷ്ഠനെ അറിയിച്ചു. എന്നാൽ അയൽവാസിയായ യുവാവ് തന്റെ സുഹൃത്തായതിനാൽ…
Read Moreഅഞ്ചിനും 18-നും ഇടയിലുള്ള കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിച്ച 35-കാരന് മരണംവരെ ജീവപര്യന്തം
ചെന്നൈ : കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ. പിഎച്ച്.ഡി. പൂർത്തിയാക്കിയ വിക്ടർ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവർക്ക് നാലു ലക്ഷം രൂപവീതം നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച് 14 മാസത്തിനുശേഷമാണ് വിധി. അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടർ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി വെബ്സൈറ്റുകൾക്കു വിറ്റ്…
Read Moreസൂക്ഷിക്കുക എസ്.ബി.ഐ. റിവാർഡിന്റെ പേരിൽ വൻതട്ടിപ്പ്; ജാഗ്രതാനിർദേശവുമായി പോലീസ്
ചെന്നൈ : എസ്.ബി.ഐ. റിവാർഡ് പോയിന്റ് തട്ടിപ്പിൽ ജാഗ്രതാനിർദേശവുമായി തമിഴ്നാട് സൈബർ ക്രൈം പോലീസ്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽനിന്നുമാത്രം മേയ്, ജൂൺ മാസങ്ങളിൽ 73 പരാതികൾ ലഭിച്ചതായി പോലീസ് അറിയിച്ചു. എസ്.ബി.ഐ. റിവാർഡ് പോയിന്റുകളെക്കുറിച്ച് വ്യാജസന്ദേശങ്ങൾ അയയ്ക്കാൻ തട്ടിപ്പുകാർ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തതായും കണ്ടെത്തി. ഇതുവഴിയാണ് വാട്‌സാപ്പ് അക്കൗണ്ടുകളിലേക്ക് സന്ദേശങ്ങൾ കൈമാറുന്നത്. പലപ്പോഴും ഇത്തരം ഗ്രൂപ്പുകളുടെ ഐക്കണുകളും പേരുകളും ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നായിരിക്കും. തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ബാങ്ക് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനും റിവാർഡ് പോയിന്റുകൾ ഉപയോഗപ്പെടുത്താനും…
Read Moreമദ്യപിച്ചെത്തിയ സംഘം യൂട്യൂബറെയും ക്യാമറാമാനെയും ആക്രമിച്ചു
ചെന്നൈ : മദ്യപിച്ചെത്തിയ സംഘം ചെന്നൈ റിച്ചി സ്ട്രീറ്റിൽ യൂട്യൂബറെയും സുഹൃത്തിനെയും ആക്രമിച്ചു. റിച്ചി സ്ട്രീറ്റിലെ ഇലക്ട്രോണിക്സ് ഉത്‌പന്നങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യൂട്യൂബറെയും ക്യാമറാമാനെയും സമീപത്തെ ഓട്ടോറിക്ഷയിൽ മദ്യപിച്ചുകൊണ്ടിരുന്നവർ മർദിച്ചത്. മദ്യപിക്കുന്നത് ക്യാമറയിൽ പകർത്തിയെന്ന് സംശയിച്ചായിരുന്നു ആക്രമണം. മദ്യപസംഘം യൂട്യൂബറെ പിടിച്ചുതളളുകയും ക്യാമറ തട്ടിയെടുക്കുകയും ചെയ്തശേഷം രണ്ടുപേരെയും മർദിക്കുകയായിരുന്നു. യൂട്യൂബറും സുഹൃത്തും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More22 കോടി രൂപ വിലമതിക്കുന്ന ആറു പൗരാണിക വിഗ്രഹങ്ങൾ തഞ്ചാവൂരിൽ പിടിച്ചെടുത്തു; 3 പേർ അറസ്റ്റിൽ
ചെന്നൈ : തഞ്ചാവൂരിൽ 22 കോടി രൂപ വിലമതിക്കുന്ന ആറു പൗരാണിക വിഗ്രഹങ്ങൾ പിടിച്ചെടുത്തു. വിഗ്രഹക്കടത്ത് കേസുകൾ അന്വേഷിക്കുന്ന പ്രത്യേകപോലീസ് സംഘമാണ് വിഗ്രഹങ്ങൾ പിടിച്ചെടുത്തത്. തഞ്ചാവൂരിലെ പെരിയാർ സമത്വപുരത്തിന് സമീപം വാഹന പരിേശാധനയ്ക്കിടെ കാറിൽനിന്ന് തോക്കുകളും വിഗ്രഹങ്ങളും കണ്ടെടുക്കുകയായിരുന്നു. കാർ ഡ്രൈവറായ സേലം സ്വദേശി ജി. രാജേഷ് കണ്ണൻ (42), കൂട്ടാളികളായ മയിലാടുംതുറൈയിലെ വി. ലക്ഷ്മണൻ (64), തിരുമുരുകൻ (39) എന്നിവരെ അറസ്റ്റുചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണംനടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. അഞ്ചുവർഷം മുമ്പ് വീടു നിർമാണത്തിന് കുഴിയെടുക്കുമ്പോഴാണ് തനിക്കു വിഗ്രഹങ്ങൾ ലഭിച്ചതെന്ന് ലക്ഷ്മണൻ…
Read Moreയുവതികളെ ഗർഭിണികളാക്കാൻ പുരുഷൻമാരെ ആവശ്യമുണ്ട്, പരസ്യത്തിൽ കുടുങ്ങിയത് നിരവധി പേർ
ഇന്ന് നിരവധി തട്ടിപ്പുകൾ നമ്മള്‍ കണ്ടുവരുന്നുണ്ട്. എപ്പോഴാണ് എങ്ങനെയാണ് പറ്റിക്കപ്പെടുക എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലാത്ത കാലതത്താണ് നമ്മൾ ഓരോരുത്തരും കഴിയുന്നത്. കണ്ണടച്ച് തുറക്കുന്ന നേരം മതി കയ്യിലെ കാശ് പോവാൻ. എത്ര സൂക്ഷിച്ചു എന്ന് പറഞ്ഞാലും ചിലപ്പോള്‍ അറിയാതെ നമ്മളും ഈ പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം. വിവിധ ആപ്പുകളുടെ പേരിലും മറ്റും തട്ടിപ്പ് നടത്തുന്നവരുണ്ട്. അങ്ങനെ പണം പോയി ആത്മഹത്യ ചെയ്തവർ തന്നെയുണ്ട് ഒരുപാട്. അടുത്തിടെ അതുപോലെ ഒരു തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ ഹരിയാനയില്‍ അറസ്റ്റ് ചെയ്തു. തട്ടിപ്പ് പരസ്യങ്ങള്‍…
Read Moreബി.എസ്.പി. നേതാവിന്റെ കൊല നടത്തിയത് ആറാം ശ്രമത്തിൽ; സുരക്ഷയ്ക്കായി തോക്ക് കരുതുന്ന ആംസ്‌ട്രോങ് കൊലനടന്ന ദിവസം തോെക്കടുക്കാനും മറന്നു
ചെന്നൈ : തമിഴ്നാട്ടിൽ ബി.എസ്.പി. നേതാവ് കെ. ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയത് ആറാം ശ്രമത്തിലെന്ന് വിവരം. ഒരു വർഷത്തോളമായി കൊലപാതകികൾ ഇദ്ദേഹത്തിനു പിന്നാലെയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അഞ്ചുതവണയും ആസൂത്രണം പാളിയതോടെ കൂടുതൽ ശ്രദ്ധയോടെയും തയ്യാറെടുപ്പുകളോടെയുമാണ് അടുത്തശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. വടിവാളുകൾ കൂടാതെ നാടൻബോംബുകളും ഇവർ കരുതിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു സഹായികൾ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഇവരെ കെട്ടിടനിർമാണത്തിനായി കുഴിച്ച കുഴിയിലേക്കു തള്ളിയിടുകയായിരുന്നു. വെട്ടിക്കൊല്ലാൻ സാധിക്കാതെവന്നാൽ ബോംബെറിയാനും പദ്ധതിയുണ്ടായിരുന്നു. ആസംട്രോങ്ങിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല ആസൂത്രണം ചെയ്തത്. സാധാരണ പത്തോളം പേർ ആംസ്‌ട്രോങ്ങിന്…
Read Moreബാങ്കോക്കിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശ ഉടുമ്പുകളെ വിമാനത്താവളത്തിൽ പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
ചെന്നൈ : ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഉടുമ്പുകളെ ചെന്നൈ വിമാനത്താവളത്തിൽ പിടിച്ചെടുത്തു. സംഭവത്തിൽ യാത്രക്കാരനായ അതീഖ് അഹമ്മദ് എന്നയാളെ അറസ്റ്റുചെയ്തു. അധികൃതർ അതീഖ് അഹമ്മദിന്റെ ബാഗുകൾ പരിശോധിച്ചപ്പോൾ കാർഡ് ബോർഡ് പെട്ടികളിൽ ഒളിപ്പിച്ചുവെച്ചനിലയിൽ ഉടുമ്പുകളെ കണ്ടെത്തുകയായിരുന്നു. വന്യജിവി കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന അധികൃതർ പെട്ടികൾപരിശോധിച്ചപ്പോൾ പച്ച, ഓറഞ്ച്, മഞ്ഞ, നീല നിറങ്ങളിൽ മൊത്തം 402 ഉടുമ്പിൻ കുഞ്ഞുങ്ങളെ കണ്ടെടുത്തു. ഇതിൽ 67 എണ്ണം ചത്തിരുന്നു. ബാക്കിയുള്ളവയെ പിന്നീട് ബാങ്കോക്കിലേക്ക് തന്നെ തിരിച്ചയച്ചു. അതീഖ് അഹമ്മദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read Moreമുൻമന്ത്രി വിജയഭാസ്കറിന്റെ കൂട്ടാളികളുടെ വീടുകളിൽ റെയ്ഡ്
ചെന്നൈ : വ്യാജരേഖയുണ്ടാക്കി 100 കോടി രൂപ വിലമതിപ്പുള്ള ഭൂമി തട്ടിയെടുത്തുവെന്ന കേസിൽ മുൻമന്ത്രി എം.ആർ. വിജയഭാസ്കറിന്റെ കൂട്ടാളികളുടെ കരൂരിലെ വീടുകളിൽ സി.ബി.സി.ഐ.ഡി. സംഘം പരിശോധനനടത്തി. സബ് രജിസ്ട്രാർ മുഹമ്മദ് അബ്ദുൾ ഖാദർ കരൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയഭാസ്കറിന്റെ അടുത്തകൂട്ടാളികളായ മൂന്നുപേരുടെ വീടുകളിൽ വെള്ളിയാഴ്ച രാവിലെ 6.30-ഓടെ പരിശോധന തുടങ്ങിയത്. കരൂർ ജില്ലാപോലീസും സി.ബി.സി.ഐ.ഡി. സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അനധികൃത ഭൂമിയിടപാടുകേസിൽ വിജയഭാസ്കറുൾപ്പെടെ ഏഴുപേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. അണ്ണാ ഡി.എം.കെ. തോട്ടക്കുറിച്ചി പേരൂർ യൂണിറ്റ് സെക്രട്ടറി എസ്. സെൽവരാജിന്റെ വീട്ടിലെ പരിശോധന…
Read More