ചെന്നൈ: മുനിസിപ്പൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ നിർബന്ധമായും ബയോമെട്രിക്‌സ് വഴി ഹാജർ രേഖപ്പെടുത്തണമെന്ന് മാനേജിങ് ഡയറക്ടർ ആൽബി ജോൺ വർഗീസ് ഉത്തരവിട്ടു. എല്ലാ സിറ്റി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാരും സ്ഥിരമായി ബയോമെട്രിക്‌സ് വഴി ഹാജർ രേഖപ്പെടുത്തണമെന്നും രാവിലെയും വൈകുന്നേരവും ബയോമെട്രിക് രജിസ്ട്രേഷൻ നടത്തണം എന്നും സർക്കുലറിൽ അദ്ദേഹം പറഞ്ഞു. ഒരു മാസത്തിൽ 3 തവണയിൽ കൂടുതൽ വൈകിയാൽ, ഓരോ വൈകി ഹാജരാകുന്നതിനും പകുതി ദിവസത്തെ അവധിയാക്കും. 11 മണിക്ക് ശേഷം എത്തുന്നവരെ ഹാഫ് ഡേ ലീവ് എടുത്തതായി കണക്കാക്കും. ഒ.ഡി. ഇതുമൂലം പുറത്തിറങ്ങുന്നവർ ബന്ധപ്പെട്ട…
Read MoreMonth: July 2024
കൂടോത്ര വിവാദം; തനിക്ക് അങ്ങനെ ഒരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല: ഒഴിഞ്ഞുമാറി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൂടോത്ര വിവാദത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിനെ പറ്റി തനിക്ക് അറിയില്ല. തനിക്ക് അങ്ങനെ ഒരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല. കെപിസിസി അദ്ധ്യക്ഷനുമായി സംസാരിക്കാൻ അവസരം കിട്ടിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ്റെ സാന്നിധ്യം അദ്ദേഹത്തോട് ചോദിക്കൂ എന്നും പാർട്ടിയിൽ ഇങ്ങനെ ഉണ്ടോ എന്നതിനെ പറ്റി തനിക്ക് ഒന്നും അറിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കൂടോത്ര വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിനെ പരിഹസിച്ചിരുന്നു. കൂടോത്രം ചെയ്തിട്ടൊന്നും…
Read Moreയാത്രക്കാരുടെ സൗകര്യാർത്ഥം അടുത്ത 2 വർഷത്തിനുള്ളിൽ 10,000 നോൺ എസി കോച്ചുകൾ നിർമ്മിക്കാൻ പദ്ധതിയിട്ട് റെയിൽവേ
ചെന്നൈ: യാത്രക്കാരുടെ സൗകര്യാർത്ഥം അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 നോൺ എസി കോച്ചുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ത്യൻ റെയിൽവേ പ്രതിദിനം 13,000-ത്തിലധികം പാസഞ്ചർ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പ്രതിദിനം 2.50 കോടിയിലധികം യാത്രക്കാരാണ് ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. എക്‌സ്പ്രസ് ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ ഇടമില്ലാത്തവർ റിസർവ് ചെയ്‌ത കോച്ചുകളിൽ നിൽക്കുന്ന സാഹചര്യം അടുത്തിടെയുണ്ടായി. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഇതാണ് വലിയ ചർച്ചാ വിഷയമായാത്. ഇതേത്തുടർന്ന് സാധാരണ…
Read Moreസംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ജൂലായ് പത്തിന്
ചെന്നൈ : തമിഴ്‌നാട് എൻജിനിയറിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ജൂലായ് പത്തിന് പുറത്തുവിടും. തുടർന്ന് പ്രവേശന കൗൺസലിങ് തീയതികളും പ്രഖ്യാപിക്കും. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) ഇനിയും അക്കാദമിക് ഷെഡ്യൂൾ പുറത്തുവിടാത്തതുമൂലം തങ്ങളുടെ സൗകര്യപ്രകാരം കൗൺസലിങ് നടത്താനാണ് തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത്തവണ രണ്ടുലക്ഷം വിദ്യാർഥികൾ എൻറോൾമെന്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അപേക്ഷകർ കൂടുതലായതിനാൽ നാല് ഘട്ടങ്ങളിലായി കൗൺസലിങ് നടത്താനാണ് തീരുമാനം. എ.ഐ.സി.ടി.ഇ. അക്കാദമിക് ഷെഡ്യൂളനുസരിച്ചാണ് സാധാരണ തമിഴ്‌നാട്ടിൽ കൗൺസലിങ് തീയതികൾ പ്രഖ്യാപിക്കാറുള്ളത്. എന്നാൽ, ഈ വർഷം എ.ഐ.സി.ടി.ഇ.യുടെ…
Read Moreപാമ്പുകടിയേറ്റ് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു: കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം: ഹൈക്കോടതി ഉത്തരവ്
ചെന്നൈ: കഴിഞ്ഞ വർഷം നവംബർ ആറിനാണ് തിരുവള്ളൂർ ജില്ലയിലെ പുതുരാജ കണ്ടിഗൈ ഗ്രാമത്തിലെ കർഷകനായ മുരളിക്ക് പാമ്പ് കടിയേറ്റത്. ഇതറിഞ്ഞ് വീട്ടുകാർ മുരളിയെ അടുത്തുള്ള കണ്ണൻകോട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. പ്രാഥമികാരോഗ്യകേന്ദ്രം പൂട്ടികിടക്കുന്നത് കൊണ്ട് കൃത്യസമയത്ത് ചികിത്സ കിട്ടാൻ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മുരളിയെ കൊണ്ടുപോയി. എന്നാൽ ചികിത്സ വൈകിയതിനെ തുടർന്നാണ് മുരളി മരിച്ചത്. ഇത് സംബന്ധിച്ച് മുരളിയുടെ ഭാര്യ അരുണ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. അതിനാൽ കണ്ണന് കോട്ട പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസർ ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും…
Read Moreവ്യാജമദ്യം കഴിച്ച് മരിച്ച 65 പേര്‍ക്ക് അനുവദിച്ച തുക കൂടുതൽ; എന്തിനാണ് 10 ലക്ഷം കൊടുക്കുന്നത്?’: തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി. വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നല്‍കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മരിച്ച 65 പേര്‍ക്ക് അനുവദിച്ച തുക കൂടുതലാണെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാനും പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. വ്യാജ മദ്യം കുടിച്ച് മരിച്ചവര്‍ക്കല്ലാതെ അപകടത്തില്‍ മരിക്കുന്നവര്‍ക്ക് ഇത്തരം നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ അതിനെ ന്യായീകരിക്കാമെന്നും കോടതി പറഞ്ഞു. ചെന്നൈ സ്വദേശി എ. മുഹമ്മദ് ഗൗസ് നഷ്ടപരിഹാരത്തിനെതിരെ ഹര്‍ജി നല്‍കിയത്. ഇത്ര…
Read Moreമുൻമന്ത്രി വിജയഭാസ്കറിന്റെ കൂട്ടാളികളുടെ വീടുകളിൽ റെയ്ഡ്
ചെന്നൈ : വ്യാജരേഖയുണ്ടാക്കി 100 കോടി രൂപ വിലമതിപ്പുള്ള ഭൂമി തട്ടിയെടുത്തുവെന്ന കേസിൽ മുൻമന്ത്രി എം.ആർ. വിജയഭാസ്കറിന്റെ കൂട്ടാളികളുടെ കരൂരിലെ വീടുകളിൽ സി.ബി.സി.ഐ.ഡി. സംഘം പരിശോധനനടത്തി. സബ് രജിസ്ട്രാർ മുഹമ്മദ് അബ്ദുൾ ഖാദർ കരൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയഭാസ്കറിന്റെ അടുത്തകൂട്ടാളികളായ മൂന്നുപേരുടെ വീടുകളിൽ വെള്ളിയാഴ്ച രാവിലെ 6.30-ഓടെ പരിശോധന തുടങ്ങിയത്. കരൂർ ജില്ലാപോലീസും സി.ബി.സി.ഐ.ഡി. സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അനധികൃത ഭൂമിയിടപാടുകേസിൽ വിജയഭാസ്കറുൾപ്പെടെ ഏഴുപേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. അണ്ണാ ഡി.എം.കെ. തോട്ടക്കുറിച്ചി പേരൂർ യൂണിറ്റ് സെക്രട്ടറി എസ്. സെൽവരാജിന്റെ വീട്ടിലെ പരിശോധന…
Read Moreവിമാനത്താവളത്തിൽ 1.16 കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്
ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ 1.16 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിലെത്തിയ യാത്രക്കാരന്റെ കൈയിൽനിന്നാണ് സ്വർണം പിടികൂടിയത്. കാൽമുട്ട് വേദന മാറാനായി കെട്ടിയ ബാൻഡേജിലാണ് സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് 1.605 കിലോഗ്രാം സ്വർണം പിടികൂടിയത്. യാത്രക്കാരനെ പിടികൂടി ചോദ്യംചെയ്യുകയാണ്.
Read Moreപിഴയിനത്തിൽ സേലം റെയിൽവേ ഡിവിഷന് ലഭിച്ചത് 5.88 കോടി രൂപ
ചെന്നൈ : മൂന്നുമാസത്തിനിടെ സേലം റെയിൽവേ ഡിവിഷനിൽ യാത്രക്കാരിൽനിന്ന് പിഴയായി ഈടക്കിയത് 5.88 കോടി രൂപ. 2024 ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലയളവിലെ കണക്കാണിത്. ടിക്കറ്റില്ലാതെ യാത്രചെയ്തതുൾപ്പെടെ ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ നടത്തിയവരിൽനിന്ന് പിഴയീടാക്കിയിട്ടുണ്ട്. ഈവർഷം നടത്തിയ 12,900 പരിശോധനകളിൽ 79,525 കേസുകളാണ് രജിസ്റ്റർചെയ്തത്. മുൻവർഷം ഇത് 3.27 കോടി രൂപയായിരുന്നു. 79.7 ശതമാനം അധികവരുമാനം ലഭിച്ചു. ഈവർഷം ടിക്കറ്റില്ലാതെ യാത്രചെയ്തവർ 42,823 പേരാണ്. അവരിൽനിന്ന് 3.62 കോടി രൂപയാണ് ഈടാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 36.1 ശതമാനം വർധനയുണ്ട്. പിഴയായി ലഭിച്ചതാകട്ടെ…
Read Moreരാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽനിയമങ്ങൾ; സംസ്ഥാനത്ത് അഭിഭാഷകരുടെ സമരം തുടരുന്നു
ചെന്നൈ : രാജ്യത്ത് പ്രാബല്യത്തിൽവന്ന മൂന്ന് പുതിയ ക്രിമിനൽനിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത പേരുകൾ നൽകിയതിനെതിരേ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ചെന്നൈയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും അഭിഭാഷകർ പ്രതിഷേധപ്രകടനം നടത്തി. അണ്ണാ ഡി.എം.കെ. വിഭാഗം സെക്രട്ടറി ഇൻബദുരൈയുടെ നേതൃത്വത്തിൽ പാർട്ടിയുടെ അഭിഭാഷകവിഭാഗം പ്രവർത്തകർ മദ്രാസ് ഹൈക്കോടതിക്കുമുൻപിൽ പ്രകടനംനടത്തി. പുതിയനിയമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ ഉടൻ പിൻവലിക്കണമെന്ന് മുൻ നിയമസഭാംഗംകൂടിയായ ഇൻപദുരൈ പറഞ്ഞു. ഡി.എം.കെ. അഭിഭാഷകവിഭാഗത്തിന്റെ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം പ്രതിഷേധം അരങ്ങേറി. മൂന്ന് ക്രിമിനൽനിയമങ്ങളും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സെക്രട്ടറി എൻ.ആർ. ഇളങ്കോ ആരോപിച്ചു. നിയമങ്ങൾ പുനഃപരിശോധിച്ച് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുതയ്യാറായില്ലെങ്കിൽ ഡി.എം.കെ.യുടെ…
Read More