ചെന്നൈ : കഴിഞ്ഞ രണ്ട്ദിവസങ്ങളിലായി പെയ്തമഴയിൽ നഗരത്തിൽ വിവിധഭാഗങ്ങളിൽ അടിഞ്ഞ്കൂടിയ 14,447 ടൺ മാലിന്യം നീക്കംചെയ്തതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കടൽക്കരകൾ, ഓടകൾ, കനാലുകൾ, പാർക്കുകൾ, റോഡരികുകൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കംചെയ്തു.
Read MoreCategory: Chennai News
ന്യൂനമർദം; നഗരത്തിൽ മഴ തുടരാൻ സാധ്യത;
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വ്യാഴാഴ്ച രാവിലെ കരതൊടുമെന്ന് കാലാവസ്ഥാവകുപ്പ്. പുതുച്ചേരിക്കും നെല്ലൂരിനുമിടയിൽ ചെന്നൈയ്ക്ക് സമീപത്തുകൂടെ ന്യൂനമർദം കരയിൽ പ്രവേശിക്കുമെന്നും ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് ജില്ലകളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദം ചെന്നൈയിൽനിന്ന് 200 കിലോമീറ്റർ അകലെയാണുള്ളത്. ഇത് കരയിലേക്കെത്തുമ്പോൾ കനത്ത മഴയ്ക്കും വടക്കൻ തമിഴ്‌നാടിന്റെയും തെക്കൻ ആന്ധ്രാപ്രദേശിന്റെയും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. അതേസമയം, ചൊവ്വാഴ്ചത്തെ കനത്ത മഴയിൽ വെള്ളം കയറിയ വടക്കൻ ചെന്നൈയിലെയും തിരുവള്ളൂർ ജില്ലയിലെയും ജനങ്ങൾ…
Read Moreസംസ്ഥാനത്ത് കനത്ത മഴ: ട്രൈനുകൾ റദ്ധാക്കി; രജനികാന്തിന്‍റെ ആഡംബര വില്ലയിലും വെള്ളംകയറി
ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം സ്തംഭിച്ചു. ആളുകൾ ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്ന് സർക്കാർ അറിയിപ്പുണ്ട്. ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ – മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. ജില്ലകളിൽ ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തു. കനത്ത മഴയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര…
Read Moreചെന്നൈ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ; സ്കൂളുകൾക്ക് അവധി
ചെന്നൈ : പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച മഴ ചൊവ്വാഴ്ച പകൽ മുഴുവൻ തുടർന്നതോടെ റോഡുകളിൽ വെള്ളക്കെട്ടായി. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തു. ഈ മൂന്ന് ജില്ലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്നസ്ഥലങ്ങളിൽ വീടുകളുടെ പരിസരങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. അടുത്ത 24 മണിക്കൂറിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ ഭീതിവേണ്ടെന്നും എല്ലാ മുൻകരുതൽനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മഴ…
Read Moreആദ്യ പൊതുസമ്മേളനത്തിന്റെ ക്രമീകരണങ്ങൾ; താത്കാലിക ചുമതലക്കാരെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും നിയമിച്ച് വിജയ്
ചെന്നൈ : ആദ്യ പൊതുസമ്മേളനത്തിന്റെ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും തമിഴ്‌നാട് വെട്രി കഴകത്തിന് (ടി.വി.കെ.) താത്കാലിക ചുമതലക്കാരെ നിയമിച്ചു. 234 മണ്ഡലങ്ങളിലും ഏഴുവീതം ചുമതലക്കാരെയാണ് പാർട്ടി അധ്യക്ഷൻ വിജയ് നിയമിച്ചത്. ആകെ 1,638 പേരെ നിയമിച്ചതിൽ 468 പേർ സ്ത്രീകളാണ്. സമ്മേളനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇവരുടെ പ്രധാനചുമതല. ജില്ലാഭാരവാഹികളുടെ നിർദേശം അനുസരിച്ചായിരിക്കും ഓരോ മണ്ഡലങ്ങളിലെയും ചുമതലക്കാർ പ്രവർത്തിക്കുക. ഒരു ജില്ലയിൽനിന്ന് 10,000 പേരെയെങ്കിലും സമ്മേളനത്തിൽ പങ്കെടുപ്പിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ക്രമീകരണങ്ങളുടെ ചുമതല ജില്ലാഭാരവാഹികൾക്കാണ്. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ഈ മാസം…
Read Moreന്യൂനമർദം രൂപപ്പെട്ടതിനാൽ നഗരത്തിൽ കനത്തമഴയ്ക്ക് സാധ്യത: ദുരന്ത നിവാരണസേന രംഗത്ത്
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ തെക്ക്-കിഴക്ക് ഭാഗത്തായി ന്യൂനമർദം രൂപപ്പെട്ടതിനാൽ വടക്കൻ തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ചവരെ കനത്തമഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടർന്ന് ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ ദുരന്തനിവാരണസേനകളെ നിയോഗിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ബുധനാഴ്ച 15 മുതൽ 20 സെന്റീമീറ്റർവരെ മഴപെയ്യാൻ സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കടകളിൽ അവശ്യസാധനങ്ങൾ വാങ്ങാനായി ജനങ്ങളുടെ വൻതിരക്ക് അനുഭവപ്പെട്ടു. ദുരന്തനിവാരണസേനയുടെ 18 സംഘങ്ങളെ നാല് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.
Read Moreഎം.ടി.സി. ബസിനും മെട്രോയ്ക്കും ഇനി ഒരേ ടിക്കറ്റ്: മൊബൈൽ ആപ്പ് തയ്യാറാകുന്നു
ചെന്നൈ : എം.ടി.സി. ബസിനും മെട്രോ തീവണ്ടിക്കും ഒരേടിക്കറ്റ് നടപ്പിലാക്കാനായി മൊബൈൽ ആപ്പ് തയ്യാറാകുന്നു. അടുത്ത ജനുവരിയോടെ മൊബൈൽ ആപ്പ് തയ്യാറാക്കാനായി സ്വകാര്യ കമ്പനിയ്ക്ക് ടെൻഡർ നൽകിയിട്ടുണ്ട്. ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (സി.യു.എം.ടി.എ.) മെട്രോ തീവണ്ടിയ്ക്കും എം.ടി.സി. ബസിനും ഒരേ ആപ്പ് തയ്യാറാക്കാനായി ആറ് മാസം മുൻപ് തീരുമാനമെടുത്തിരുന്നു. എം.ടി.സി.-മെട്രോ അധികൃതരുമായും ചർച്ചകളും നടത്തിയിരുന്നു. വീട്ടിൽനിന്ന് ബസ് വഴി മെട്രോ സ്റ്റേഷനിലേക്കും മെട്രോസ്റ്റേഷനിൽനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള ബസിന്റെ സമയക്രമവും ആപ്പ് വഴി അറിയാൻ കഴിയും. നന്ദനത്തിൽനിന്ന് മെട്രോ തീവണ്ടി വഴി സെക്രട്ടറിയേറ്റിലേക്ക്…
Read Moreസംസ്ഥാനത്ത് 4 ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈ: അടുത്ത നാല് ദിവസം തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോയമ്പത്തൂർ, നീലഗിരി, ഈറോഡ്, കൃഷ്ണഗിരി, ധർമപുരി, സേലം, തിരുപ്പത്തൂർ ജില്ലകളിലെ മലയോര മേഖലകളിൽ നാളെ (ഒക്ടോബർ 2) ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്: കുമരി കടലിലും തമിഴ്‌നാടിൻ്റെ ഉൾപ്രദേശങ്ങളിലും അന്തരീക്ഷ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ, ഇന്ന് തമിഴ്‌നാട്ടിൽ ചില സ്ഥലങ്ങളിലും പുതുവായ്, കാരക്കൽ പ്രദേശങ്ങളിലും ഇടിയോടും മിന്നലോടും കൂടിയ…
Read More‘മാസ്റ്റർ പ്ലാൻ’; തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേർ
ചെന്നൈ: നടന്‍ വിജയുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാന്‍ തീരൂമാനം. അഞ്ച് ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുക. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 38 ജില്ലകള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം. ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് നടത്താനാണ് നിലവിലെ തീരൂമാനം. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി…
Read Moreഐ.ഐ.ടി. കാംപസിലെ മാനുകൾ ചാകുന്നു
ചെന്നൈ : മദ്രാസ് ഐ.ഐ.ടി കാംപസിലെ പുള്ളിമാനുകളിൽ ചിലത് ചത്തത് ക്ഷയരോഗം ബാധിച്ചാണെന്ന് സംശയം. മാനുകളുടെ ശരീരാവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ഗിണ്ടി നാഷണൽ പാർക്കുമായി അതിർത്തി പങ്കിടുന്ന മദ്രാസ് ഐ.ഐ.ടി. കാംപസിൽ ഒട്ടേറെ മാനുകൾ സ്വൈരവിഹാരം നടത്തുന്നുണ്ട്. അതിൽ ചിലത് കഴിഞ്ഞദിവസം അസുഖംവന്ന് ചത്തിരുന്നു. മരണകാരണം ടി.ബി.യാണെന്നത് നിലവിൽ സംശയം മാത്രമാണെന്ന് ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ മനീഷ് മീണ അറിയിച്ചു. ചത്ത മാനുകളുടെ ശരീരഭാഗങ്ങൾ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷനിലേക്ക് പരിശോധനയ്ക്കായി…
Read More