ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട് നാമക്കൽ സ്വദേശി ഡോ. ശരണിത എന്ന 32കാരിയാണ് ഷോക്കേറ്റു മരിച്ചത്. ഇവർ ചെന്നൈയിലെ കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ശനിയാഴ്ച രാത്രിയിൽ അപകടം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ ഭർത്താവ് ഫോൺ വിളിച്ചിട്ട് കിട്ടിയില്ല. പലവട്ടം വിളിച്ചിട്ടും ഫോൺ അറ്റൻഡ് ചെയ്യാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ അദ്ദേഹം വിവരമറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ…
Read MoreCategory: TAMILNADU
സ്‌പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് വീണ്ടും നീട്ടും : ചില ട്രെയിനിൽ അധിക കോച്ചും അനുവദിക്കാൻ തീരുമാനിച്ച് റെയില്‍വേ
ചെന്നൈ: വിവിധ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു മാസംകൂടി നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. നാഗര്‍കോവില്‍ ജങ്ഷന്‍-താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06012) ജൂണ്‍ 30 വരെയുള്ള ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും. താംബരം നാഗര്‍കോവില്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06011) ജൂലൈ ഒന്നുവരെയുള്ള തിങ്കളാഴ്ചകളിലും ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്ന്വരെയുള്ള ബുധനാഴ്ചകളിലും കൊച്ചുവേളി ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (06044) ജൂലൈ നാലുവരെയുള്ള വ്യാഴാഴ്ചകളിലും സര്‍വീസ് നടത്തും. അതേസമയം കെഎസ്ആര്‍ ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസ്, കന്യാകുമാരി ചെന്നൈ എഗ്മൂര്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ…
Read Moreചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരേ ബോംബ് ഭീഷണി
ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിമുഴക്കി ഇ-മെയിൽ സന്ദേശം. അഞ്ചിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ഉടൻ സ്ഫോടനം നടക്കുമെന്നും അറിയിച്ച് വിമാനത്താവളം ഡയറക്ടർക്കാണ് ഇ-മെയിൽ ലഭിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30-ന് ആദ്യ മെയിൽ ലഭിച്ചു. പിന്നീട് രാവിലെ 8.30-ന് വീണ്ടും ഇതേസന്ദേശം ഒരിക്കൽക്കൂടിയെത്തി. പോലീസും സി.ഐ.എസ്.എഫ്. അടക്കം സുരക്ഷാസേനയും വിമാനത്താവളത്തിൽ പരിശോധനനടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. വ്യാജ ഇ-മെയിൽ വിലാസത്തിൽനിന്നാണ് സന്ദേശമെത്തിയതെന്ന് വ്യക്തമായി. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.
Read Moreതായ്‌ലാൻഡിൽ കണ്ടെടുത്ത പൗരാണിക ശ്രീകൃഷ്ണ വിഗ്രഹം ഉടൻ സംസ്ഥാനത്തേക്ക് എത്തിക്കും
ചെന്നൈ : തായ്‌ലാൻഡിൽ കണ്ടെടുത്ത പൗരാണിക ശ്രീകൃഷ്ണ വിഗ്രഹം തമിഴ്‌നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചു. തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽനിന്ന് കാണാതായതെന്നു കരുതുന്ന കാളിയമർദനമാടുന്ന ശ്രീകൃഷ്ണവിഗ്രഹം ബാങ്കോക്കിൽനിന്നാണ് കണ്ടെടുത്തത്. ചോളഭരണകാലത്ത് നിർമിച്ച വെങ്കലത്തിൽ തീർത്ത വിഗ്രഹത്തിന് നിലവിൽ 30 കോടിയോളം രൂപ മൂല്യം വരും. വിഗ്രഹക്കടത്തു കേസുകൾ അന്വേഷിക്കുന്ന തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘമാണ് ഇതു തിരികെയെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. ഇതിന്റെ ഭാഗമായി ഐഡൽ വിങ് ഡി.ജി.പി ശൈലേഷ് കുമാർ യാദവ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം, കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതർ എന്നിവരുമായി ചർച്ച നടത്തി. ബാങ്കോക്കിലെ ഇന്ത്യൻ…
Read Moreലോകപട്ടിണി പട്ടിണിദിനത്തിൽ അന്നദാനം നടത്താൻ ഒരുങ്ങി തമിഴക വെട്രി കഴകം;
ചെന്നൈ : ലോകപട്ടിണി ദിനമായ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി അന്നദാനം നടത്താൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ഒരുങ്ങുന്നു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും അന്നദാനം നടത്താനാണ് നിർദേശം. എല്ലാ ജില്ലാഘടകങ്ങൾക്കും മണ്ഡലഭാരവാഹികൾക്കും ഇത് സംബന്ധിച്ച് ജനറൽ സെക്രട്ടറി ബുസി ആനന്ദ് നിർദേശം നൽകി. വിജയ്‍യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം കഴിഞ്ഞ വർഷം പട്ടിണി ദിനത്തിൽ സൗജന്യ ഭക്ഷണം വിതരണം നടത്തിയിരുന്നു. ഈ സംഘടനയെ തന്നെയാണ് പേര് മാറ്റി തമിഴക വെട്രി കഴകമാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം…
Read Moreജയകുമാറിന്റെ മരണം; കുടുംബാംഗങ്ങളെ ചോദ്യംചെയ്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ
ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ഡി.സി.സി. പ്രസിഡന്റ് കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സി.ഐ.ഡി. കുടുംബാംഗങ്ങളെ ചോദ്യംചെയ്തു. വരുംദിവസങ്ങളിൽ മറ്റുബന്ധുക്കളുടെ മൊഴിയെടുക്കും. ജയകുമാറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം മൂന്നുദിവസംമുമ്പ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഭാര്യ ജയന്തിയെയും മക്കളായ ജെബ്രിൻ, ജോ മാർട്ടിൻ, കാതറിൻ എന്നിവരേയും ആറുമണിക്കൂറോളം ചോദ്യംചെയ്തു. നാലുപേരുടെയും മൊഴി എഴുതിവാങ്ങി. ആൺമക്കളെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. മറ്റുബന്ധുക്കളെയും ചോദ്യംചെയ്യും. മൃതദേഹം കണ്ടെത്തി 20 ദിവസം പിന്നിട്ടിട്ടും ജയകുമാറിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നുപോലും സ്ഥിരീകരിക്കാൻകഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ലോക്കൽ പോലീസിൽനിന്ന് ക്രൈം…
Read Moreകഴിഞ്ഞദിവസം നടന്ന ഐ.പി.എൽ. ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ രണ്ടുപേർ അറസ്റ്റിൽ
ചെന്നൈ : കഴിഞ്ഞദിവസം നടന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ രണ്ടുപേർ അറസ്റ്റിലായി. റോയപ്പേട്ട സ്വദേശി താഹ അലി (18), തിരുവൊട്ടിയൂർ സ്വദേശി രാജ് തിലക് (33) എന്നിവരാണ് പിടിയിലായത്. മത്സരം നടന്ന ചെപ്പോക്ക് സ്റ്റേഡിയത്തിന് സമീപമുള്ള വിവിധ ഇടങ്ങളിൽ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിലായത്. ഇവരിൽനിന്ന് 42,000 രൂപ വിലമതിക്കുന്ന 18 ടിക്കറ്റുകൾ പിടിച്ചെടുത്തു.
Read Moreഅബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ച നാലുകുട്ടികൾ ആശുപത്രിയിൽ
ചെന്നൈ : വിരുദാചലത്ത് ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷംകൊണ്ട് പല്ലുതേച്ച നാലുകുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ. കൊട്ടറക്കുപ്പം സ്വദേശി മണികണ്ഠന്റെ മക്കളായ അനുഷ്‌ക (3), ബാലമിത്രൻ (2), സഹോദരിയുടെ മക്കളായ ലാവണ്യ (5), രശ്മിത (2) എന്നിവരാണ് വിരുദാചലം സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ളത്. ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷംകൊണ്ട് പല്ലുതേക്കുകയായിരുന്നു കുട്ടികൾ. സംഭവം കണ്ടയുടനെ വീട്ടുകാർചേർന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം പിന്നീട് വിരുദാചലം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read Moreഅവയവക്കടത്ത്: തെളിവെടുപ്പിന് കേരള പോലീസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലെത്തി
ചെന്നൈ : അവയവ വിൽപ്പനയ്ക്കായി വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയ കേസിൽ അന്വേഷണത്തിനായി കേരള പോലീസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലെത്തി. മനുഷ്യക്കടത്തുസംഘത്തിന്റെ ഏജന്റായ തൃശ്ശൂർ സ്വദേശി സബിത്ത് നാസറുമായി ബന്ധമുള്ളവർ തമിഴ്‌നാട്ടിലുണ്ടെന്ന വിവരത്തെത്തുടർന്നാണിത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂർ, പൊള്ളാച്ചി പ്രദേശങ്ങളിലാണ് തെളിവെടുപ്പു നടത്തുന്നത്. കഴിഞ്ഞയാഴ്ച അറസ്റ്റിലായ സബിത്ത് നാസർ, തന്റെ തമിഴ്‌നാട് ബന്ധം പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. അവയവക്കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഏതാനുംപേരെ തമിഴ്‌നാട് പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കേരള പോലീസ് ചോദ്യംചെയ്യും. തമിഴ്‌നാട്ടിൽനിന്നുള്ളവർ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടോയെന്നും…
Read Moreഒമ്പതുകാരനെ കുത്തിക്കൊന്ന 13-കാരൻ പിടിയിൽ
ചെന്നൈ : മധുര മേലൂരിൽ പതിമ്മൂന്ന് വയസ്സുകാരന്റെ കുത്തേറ്റ് ഒമ്പത് വയസ്സുകാരൻ മരിച്ചു. ഉറുദു സ്‌കൂളിലെ വിദ്യാർഥി ഷാനവാസാണ് മരിച്ചത്. ഇതേ സ്കൂളിലെ വിദ്യാർഥിയാണ് കുത്തിയത്. ഇരുവരും ബിഹാർ സ്വദേശികളാണ്. വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ കത്തികൊണ്ട് ഷാനവാസിനെ കുത്തിവീഴ്ത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ മാലിന്യടാങ്കിൽ ഉപേക്ഷിച്ചു. ഷാനവാസിനെ കാണാതായതോടെ അധികൃതർ പോലീസിൽ പരാതി നൽകുകയും തിരച്ചിലിനിടെ മൃതദേഹം മാലിന്യടാങ്കിൽനിന്ന് കണ്ടെത്തുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പതിമ്മൂന്നുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നി. പിന്നീട് ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു.
Read More