വ്യാജ എൻ.സി.സി. ക്യാമ്പിലെ പീഡനം; മുഖ്യപ്രതി ആത്മഹത്യചെയ്തു; അച്ഛൻ അപകടത്തിൽ മരിച്ചു

ചെന്നൈ : കൃഷ്ണഗിരി സ്കൂളിൽ വ്യാജ എൻ.സി.സി. ക്യാമ്പ് നടത്തി പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ശിവരാമൻ(32), ചികിത്സയിലായിരുന്ന പിതാവ് അശോക് കുമാറും (61) മരിച്ചു.ചികിത്സയിൽ കഴിയവേ ശിവരാമൻ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ശിവരാമന്റെ മരണം ആത്മഹത്യയായി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പിടിയിലാകുന്നതിനുമുമ്പുതന്നെ ശിവരാമൻ എലിവിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃഷ്ണഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവരാമനെ ആരോഗ്യസ്ഥിതി മോശമായതിനാൽ വ്യാഴാഴ്ച സേലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശിവരാമന്റെ അച്ഛൻ അശോക് കുമാർ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഓടിച്ചുകൊണ്ടിരുന്ന ബൈക്കിൽനിന്ന് ബുധനാഴ്ച…

Read More

വയനാടിന്റെ പാഠം ഉൾക്കൊള്ളണമെന്ന് മക്കൾ നീതി മയ്യം

ചെന്നൈ : പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിന് കർമപദ്ധതി ആവിഷ്കരിക്കണമെന്ന് മക്കൾ നീതി മയ്യം തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരളത്തിലെ വയനാട് ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് പാർട്ടി നിർവാഹകസമിതി യോഗം അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ പാർട്ടി അധ്യക്ഷൻ കമൽഹാസൻ അധ്യക്ഷതവഹിച്ചു. അടുത്തവർഷം ഫെബ്രുവരി ഒമ്പതിന് പാർട്ടി ജനറൽബോഡി യോഗം ചേരാൻ തീരുമാനിച്ചു. വയനാട് ദുരന്തത്തിൽ യോഗം അനുശോചനം പ്രകടിപ്പിച്ചു.

Read More

ചെന്നൈയിൽ ആഗോള സ്റ്റാർട്ടപ്പ് ഉച്ചകോടി

ചെന്നൈ : പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് ആഗോള സ്റ്റാർട്ടപ്പ് ഉച്ചകോടി നടത്തുന്നു. ചെന്നൈയിൽ ഫെബ്രുവരി 21, 22 തീയതികളിലാണ് ഉച്ചകോടി നടക്കുക. തമിഴ്‌നാട് സ്റ്റാർട്ടപ്പ് ആൻഡ് ഇനവേഷൻ മിഷനാണ്‌(ടി.എ.എൻ.എസ്.ഐ.എം.) ഉച്ചകോടി സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധയിടങ്ങളിലുള്ള ഏജൻസികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. മറ്റിടങ്ങളിലെ അവസ്ഥ മസ്സിലാക്കുകയും തമിഴ്‌നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് യോജിച്ച അന്തരീക്ഷമാണ് ഉള്ളതെന്ന വസ്തുത യുവസംരംഭകരെ ബോധ്യപ്പെടുത്തുകയുമാണ് ഉച്ചകോടിയുടെ ഉദ്ദേശ്യം. നന്ദമ്പാക്കത്തെ ചെന്നൈ ട്രേഡ് സെന്ററിലാണ് പരിപാടി നടക്കുക. ഇതിനായി സംസ്ഥാന ചെറുകിട വ്യവസായ…

Read More

സ്വകാര്യ ബസ് കത്തിനശിച്ചു: യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ : തിരുച്ചിറപ്പള്ളിക്കുസമീപം സ്വകാര്യ ബസ് തീപിടിച്ച് കത്തിനശിച്ചു. ബസിലെ 27 യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി തിരുച്ചിറപ്പള്ളിയിൽനിന്ന് ചെന്നൈയിലേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മണ്ണാർപുരം മേൽപ്പാലത്തിലെത്തിയപ്പോൾ ബസിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ജീവനക്കാർ ഉടൻതന്നെ എല്ലാ യാത്രക്കാരെയും അടയന്തരമായി ബസിൽനിന്നിറക്കി രക്ഷപ്പെടുത്തി. യാത്രക്കാർ ഇറങ്ങിയതിനുശേഷം നിമിഷനേരത്തിനുള്ളിൽ ബസ് കത്തിനശിക്കുകയായിരുന്നു.

Read More

എംപോക്സ്: വിമാനത്താവളങ്ങളിൽ പ്രത്യേക സ്ക്രീനിങ് ആരംഭിച്ചു

ചെന്നൈ ∙ എംപോക്സ് പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ചെന്നൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രത്യേക സ്ക്രീനിങ് കേന്ദ്രം സ്ഥാപിച്ച് പരിശോധനകൾ ആരംഭിച്ചു. വിദേശത്തു നിന്നെത്തുന്ന എല്ലാ യാത്രക്കാരുടെയും ശരീര താപനില പരിശോധിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന രോഗം കൂടുതൽ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു പ്രതിരോധനടപടികൾ ശക്തമാക്കിയത്. പരിശോധനയുടെ പേരിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കില്ലെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. പനി അടക്കമുള്ള ലക്ഷണങ്ങളുമായി എത്തുന്ന യാത്രക്കാർക്ക് ചികിത്സാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം 24, 25 തീയതികളിൽ

പഴനി : ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം 24, 25 തീയതികളിൽ പഴനിയാണ്ടവർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ നടക്കും. മലേഷ്യ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ്‌ തുടങ്ങി വിദേശരാജ്യങ്ങളിൽനിന്നുള്ള 131 പ്രതിനിധികൾ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആത്മീയനേതാക്കളും പ്രഭാഷകരുമടങ്ങുന്ന 526 പ്രതിനിധികളും പങ്കെടുക്കും. സമ്മേളനത്തിന്റെ മുഖ്യവേദിയിൽ 10,000 പേർക്കുള്ള ഇരിപ്പിടമാണ് സജ്ജമാക്കിയിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ 350 ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കും. കലാസാംസ്കാരിക പരിപാടികളുമുണ്ടാകും.

Read More

തീവണ്ടിയിൽനിന്ന് പിടിച്ചെടുത്ത ഇറച്ചിയിൽ 1000 കിലോ കാണ്മാനില്ല

ചെന്നൈ : ബിക്കാനിർ-മധുര എക്സ്പ്രസിൽനിന്ന് പിടിച്ചെടുത്ത 1700 കിലോ പഴകിയ ആട്ടിറച്ചിയിൽ 1000 കിലോ കാണാനില്ലെന്ന് ചെന്നൈ കോർപ്പറേഷൻ അധികൃതർ. ആർ.പി.എഫിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷാവകുപ്പാണ് പഴകിയ ഇറച്ചി തിങ്കളാഴ്ച എഗ്‌മോറിൽവെച്ച് പിടിച്ചെടുത്തത്. ഇറച്ചിയുടെ സാംപിളുകൾ ലാബിലേക്ക് അയച്ചശേഷം അവ നശിപ്പിക്കാനായി ചെന്നൈ കോർപ്പറേഷന് കൈമാറിയതായിരുന്നു. എന്നാൽ, അവ നശിപ്പിക്കാതെ ഇത്രയും ദിവസം സൂക്ഷിച്ചതെന്തിനെന്ന ചോദ്യത്തിന് കോർപ്പറേഷൻ അധികൃതരിൽനിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ജയ്‌പുരിൽനിന്ന് തീവണ്ടിയുടെ ലഗേജ് വാനിൽ കയറ്റിക്കൊണ്ടുവന്ന ഇറച്ചിക്ക് അഞ്ചുദിവസമെങ്കിലും പഴക്കമുണ്ടാകുമെന്ന് പിടിച്ചെടുത്ത ദിവസംതന്നെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പിടിച്ചെടുത്തശേഷം മൂന്നുദിവസം പിന്നിട്ടപ്പോഴാണ് മോഷണംനടന്നതായി…

Read More

പാർട്ടി പതാക പുറത്തിറക്കി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം

ചെന്നൈ : നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും തമിഴ് പാരമ്പര്യവും ഭാഷയും ഉയർത്തിക്കാട്ടിയാകും വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തനമെന്നുറപ്പിക്കാം. പേര് തിരഞ്ഞെടുത്തതുമുതൽ ഇപ്പോൾ പതാക പുറത്തിറക്കിയ ചടങ്ങിൽവരെ തമിഴിന് പ്രത്യേകസ്ഥാനം നൽകാൻ ശ്രെധിച്ച് വിജയ്. പതാക പുറത്തിറക്കുന്ന ചടങ്ങിന്റെ ഭാഗമായി പുറത്തിറക്കിയ പ്രചാരണഗാനത്തിലും തമിഴ് നിറഞ്ഞുനിന്നു. തമിഴൻ കൊടി, വിജയക്കൊടിയെന്നാണ് പാട്ടിൽപ്പറയുന്നത്. തമിഴ് ഭാഷയ്ക്കായി ജീവൻ ബലിയർപ്പിച്ചവരുടെ ലക്ഷ്യം നിറവേറ്റാൻ പ്രവർത്തിക്കുമെന്നാണ് പ്രതിജ്ഞയിൽ പറയുന്നത്. പാർട്ടി ആരംഭിക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ചുകൊണ്ട് മുൻപ്‌ പുറത്തുവിട്ട പ്രസ്താവനയിലും ഇതേ കാര്യം വ്യക്തമാക്കിയിരുന്നു. പ്രചാരണഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളിലും നിറഞ്ഞുനിൽക്കുന്നത്…

Read More

മുല്ലപ്പെരിയാർ പരാമർശം: സുരേഷ് ഗോപിക്ക് എതിരേ പനീർശെൽവം

ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവന ഒരു കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ലെന്ന് തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതാണ്. എന്നാൽ, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അനാവശ്യമായ ഭീതി പടർത്തുന്നുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന തരത്തിൽ സുരേഷ് ഗോപി നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ല. ഭാവിയിൽ ഇത്തരത്തിലുള്ള നടപടികൾ അദ്ദേഹം ഒഴിവാക്കണമെന്നും പനീർശെൽവം ആവശ്യപ്പെട്ടു.

Read More

മൂന്നുവർഷംകൊണ്ട് ധാരണയായത് 9.7 ലക്ഷം കോടിയുടെ നിക്ഷേപം: മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞ മൂന്നുവർഷംകൊണ്ട് 9.7 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായെന്ന് സംസ്ഥാനസർക്കാർ. ഇവയിലൂടെ 31 ലക്ഷം പേർക്കാണ് തൊഴിൽലഭിക്കുകയെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുന്ന 68,773 കോടിയുടെ സംരംഭങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞദിവസം സ്റ്റാലിൻ നിർവഹിച്ചിരുന്നു. 2021-ൽ ഡി.എം.കെ. അധികാരത്തിൽ എത്തിയതിനുശേഷം വിദേശനിക്ഷേപം ആകർഷിക്കാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ വിദേശയാത്രകളിലൂടെയും ജനുവരിയിൽ നടത്തിയ ആഗോള നിക്ഷേപകസംഗമത്തിലൂടെയുമാണ് ഇത്രയധികം നിക്ഷേപത്തിന് ധാരണയുണ്ടാക്കിയത്. പല സംരംഭങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിക്കുകയും ചെയ്തു. ‘‘വ്യവസായമേഖല വളരുന്നതനുസരിച്ച് സംസ്ഥാനം പുരോഗമിക്കും.…

Read More