ചെന്നൈ : തിരക്ക് കുറയ്ക്കാൻ താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്കും ഞായറാഴ്ച തിരിച്ചും സർവീസ് നടത്തിയിരുന്ന പ്രത്യേക വണ്ടി പുനരാരംഭിച്ചേക്കും. ചെന്നൈ-മംഗളൂരു തീവണ്ടികളിലെല്ലാം നിലവിൽ വൻതിരക്കാണ്. തീവണ്ടികളിൽ വാരാന്ത്യദിനങ്ങളിൽ തിരക്ക് രൂക്ഷമാകുന്നകാര്യം ദക്ഷിണറെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സർവീസ് പുനരാരംഭിക്കുന്നത് പരിഗണിക്കുന്നതായി അറിയിച്ചത്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള ചെന്നൈ-മംഗളൂരു മെയിൽ (12601), ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് (22637), എഗ്‌മോർ- മംഗളൂരു എക്സ്‌പ്രസ് (16859) എന്നീ തീവണ്ടികളിലെല്ലാം വൻതിരക്കാണ് അനുഭവപ്പെടുന്നത്. മംഗളൂരു ഭാഗത്തേക്ക് ടിക്കറ്റ് ലഭിക്കാതെ ബസുകളിൽ അമിതനിരക്ക് നൽകി യാത്രചെയ്യുന്നവരും വർധിക്കുകയാണ്. താംബരത്തുനിന്ന് മംഗളൂരുവിലേക്ക് വെള്ളിയാഴ്ചകളിൽ 1.30-ന്…
Read MoreCategory: TAMILNADU
പൂനമല്ലിയിൽ നിന്ന് – പരന്തൂർ വിമാനത്താവളത്തിലേക്ക് മെട്രോ: വിശദ പദ്ധതി റിപ്പോർട്ട് നവംബറിൽ
ചെന്നൈ : പൂനമല്ലിയിൽ നിന്ന് നിർദിഷ്ട പരന്തൂർ വിമാനത്താവളത്തിലേക്ക് നിർമിക്കുന്ന മെട്രോ റെയിൽ സർവീസിനായുള്ള വിശദ പദ്ധതി റിപ്പോർട്ട്(ഡി.പി.ആർ) തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിനായി സ്വകാര്യ കമ്പനിക്ക് 1.74 കോടി ചെലവിൽ കരാർ നൽകി. ഈ വർഷം നവംബറിൽ റിപ്പോർട്ട് തയ്യാറാക്കുമെന്നും ചെന്നൈ മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു. പൂനമല്ലിയിൽനിന്ന് പരന്തൂരിലേക്ക് 46.63 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ റെയിൽ നിർമിക്കുക.
Read Moreവിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി
ചെന്നൈ : വിഷമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ സഹായധനം നൽകിയ സർക്കാർ നടപടിയെ എതിർത്ത് ഫയൽചെയ്ത ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. രാജ്യാതിർത്തിയിൽ ശത്രുസൈന്യത്തിന്റെ വെടിയേറ്റുമരിക്കുന്ന വീരസൈനികരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി വിരുതാചലത്തെ കുമരേശ് നൽകിയ ഹർജിയാണ് തള്ളിയത്. വിഷമദ്യവിൽപ്പന തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാൽ പ്രതിപക്ഷകക്ഷികളുടെ ആരോപണത്തെ നേരിടുന്നതിനുവേണ്ടിയാണ് 10 ലക്ഷം രൂപ സഹായധനം നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിഷമദ്യം കഴിച്ച് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് നിയമവിരുദ്ധ നടപടിയാണ്. നഷ്ടപരിഹാരം നൽകിയത് ജനങ്ങളുടെ നികുതിപ്പണമാണെന്ന് ആലോചിക്കണമെന്നും…
Read More2024-25 വർഷത്തേക്കുള്ള പുതുച്ചേരി ബജറ്റ് ഓഗസ്റ്റ് രണ്ടിന്
ചെന്നൈ : 2024-25 വർഷത്തേക്കുള്ള പുതുച്ചേരി വാർഷികബജറ്റ് ഓഗസ്റ്റ് രണ്ടിന് അവതരിപ്പിക്കും. ധനകാര്യവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി രംഗസാമി രാവിലെ 9.30-ഓടെയാണ് ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ സാമ്പത്തികവർഷങ്ങളിൽ ബജറ്റിൽ മുഴുവൻതുകയും വിനിയോഗിക്കാൻ പല വകുപ്പുകൾക്കും കഴിഞ്ഞില്ല- സ്പീക്കർ എംബളം സെൽവം പറഞ്ഞു.
Read Moreസംസ്ഥാനത്ത് നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; അന്വേഷണറിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി
ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന കേസിൽ മദ്രാസ് ഹൈക്കോടതി അന്വേഷണറിപ്പോർട്ട് ആവശ്യപ്പെട്ടു. കേസിൽ ഇതുവരെയായി എത്രപേർ അറസ്റ്റിലായെന്നും ഇടനിലക്കാരെ പിടികൂടിയിട്ടുണ്ടോ എന്നതും ഉൾപ്പെടെയുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് സി.ബി.സി.ഐ.ഡി.യോട് ഹൈക്കോടതി മധുര ബെഞ്ച് നിർദേശിച്ചത്. അന്വേഷണ പുരോഗതി സംബന്ധിച്ച് ഓഗസ്റ്റ് രണ്ടിന് റിപ്പോർട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. 2019-ൽ തേനി സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന കേസിലാണ് കോടതിയുടെ ഉത്തരവ്. കേസിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരനായ ചെന്നൈയിലെ തരുൺമോഹൻ എന്നയാളാണ് ഹർജി സമർപ്പിച്ചത്. അര്‍ജുന്റെ ലോറിയുടെ…
Read Moreനഗരത്തിലെ മേൽപ്പാലത്തിൽ നിന്ന് ചാടി ക്രിക്കറ്റ് താരം ജീവനൊടുക്കി
ചെന്നൈ : ക്രിക്കറ്റ് താരം മേൽപ്പാലത്തിൽനിന്ന് ചാടി ജീവനൊടുക്കി. വിരുഗംപാക്കം കൃഷ്ണ നഗർ ആറാം മെയിൻ റോഡിലെ സാമുവൽ രാജ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ക്രിക്കറ്റ് പരിശീലനത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ സാമുവൽ രാജ് ഗിണ്ടി കത്തിപ്പാറ മേൽപ്പാലത്തിൽ വണ്ടിനിർത്തി താഴേക്കു ചാടുകയായിരുന്നു. മേൽപ്പാലത്തിൽനിന്ന് ഒരാൾ ചാടുന്നതുകണ്ട വിവരം വഴിയാത്രക്കാരാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സാമുവൽ രാജിനെ ക്രോംപേട്ട് സർക്കാരാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി. തമിഴ്നാട് പ്രീമിയർ ലീഗിൽ തിരഞ്ഞെടുക്കപ്പെടാത്തതിനാൽ കഴിഞ്ഞ…
Read Moreഅതിവേഗ റെയിൽപദ്ധതി വേഗത്തിലാക്കി; ഇനി ചെന്നൈ-മൈസൂരു യാത്ര രണ്ടരമണിക്കൂറിൽ
ചെന്നൈക്കും മൈസൂരുവിനും ഇടയിൽ രണ്ടരമണിക്കൂർകൊണ്ട് എത്താൻസാധിക്കുന്ന അതിവേഗ റെയിൽപ്പാതാ നിർമാണത്തിന്റെ പ്രാരംഭനടപടികൾ തുടങ്ങി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് നഗരങ്ങളിലൂടെ 435 കിലോമീറ്റർ വരുന്നതാണ് റെയിൽപ്പാത. പദ്ധതിക്കായുള്ള സർവേയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും നടത്തിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. 70 കിലോമീറ്റർ ഭാഗം കോലാർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. കോലാറിൽ കൃഷിഭൂമികൾ ധാരാളം ഏറ്റെടുക്കേണ്ടതിനാൽ കർഷകരുമായി അധികൃതർ ചർച്ചനടത്തിവരുകയാണ്. സ്ഥലം വിട്ടുകൊടുക്കുന്ന കർഷകർക്ക് ഭൂമിവിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്തിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ചെന്നൈ, പൂനമല്ലി (തമിഴ്‌നാട്), ആരക്കോണം…
Read Moreവ്യോമസേനാ സ്‌റ്റേഷനിൽ സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ആവഡി എയർഫോഴ്സ് സ്റ്റേഷൻ കാമ്പസിലെ വാച്ച് ടവറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 55 കാരനായ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി ബുധനാഴ്ച പുലർച്ചെയാണ് സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ഉദ്യോഗസ്ഥനായിരുന്ന കാളിദാസ് (55) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പൂമ്പുഹാറിനടുത്തുള്ള പഴയ നഗരം സ്വദേശിയായ ഇയാൾ സർക്കാർ ക്വാർട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വിവരമറിഞ്ഞ് മുതപുതുപേട്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. (
Read Moreപോലീസിന് അത്യാധുനിക വാഹനപദ്ധതി : ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
ചെന്നൈ: പോലീസ് മോഡേണൈസേഷൻ പ്രോഗ്രാമിന് കീഴിൽ പോലീസിന് അത്യാധുനിക വാഹനങ്ങൾ നൽകുന്നു. കഴിഞ്ഞ ഒരു മാസം മുമ്പ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പോലീസിന് നാല് ചക്ര വാഹനങ്ങൾ നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസുകാർക്കുള്ള ആധുനിക സാങ്കേതിക വിദ്യയോടെയുള്ള ഇരുചക്ര വാഹന സർവീസ് കൂടി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഇതനുസരിച്ച് 74.08 ലക്ഷം രൂപ ചെലവിൽ നൂതന സൗകര്യങ്ങളോടുകൂടിയ 85 ഇരുചക്രവാഹനങ്ങളുടെ പ്രവർത്തനം ചെന്നൈ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇതിൽ പുരുഷ കോൺസ്റ്റബിൾമാർക്ക് അത്യാധുനിക പൾസർ വാഹനങ്ങളും വനിതാ കോൺസ്റ്റബിൾമാർക്ക് ടിവിഎസ് ജൂപ്പിറ്റർ…
Read Moreവിമുക്തഭടനെ ട്രാക്ടർകൊണ്ട് ഇടിച്ചിട്ടശേഷം വെട്ടിക്കൊന്നു
ചെന്നൈ: രാജപാളയത്ത് വിമുക്തഭടനെ ട്രാക്ടർകൊണ്ട് ഇടിച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്തി. കുരുച്ചിയാർപട്ടി സ്വദേശി പൊന്നുച്ചാമി(36)യാണ് മരിച്ചത്. കൊലപാതകംനടത്തിയ മീനാക്ഷിപുരം സ്വദേശികളായ തങ്കവേൽ, രാമനാഥൻ, ഇരുളപ്പൻ, മുനീശ്വരൻ എന്നിവർ ഒളിവിലാണ്. കഴിഞ്ഞദിവസം വൈകീട്ട് ഗോപാലപുരത്ത് താമസിക്കുന്ന സുഹൃത്തിനെക്കണ്ട് ബൈക്കിൽമടങ്ങുമ്പോൾ ഒരുട്രാക്ടർ പൊന്നുച്ചാമിയെ ഇടിച്ചിട്ടു. മറ്റൊരുസംഘമെത്തി അരിവാളുകൊണ്ട് വെട്ടി. പൊന്നുച്ചാമി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജപാളയം സർക്കാർ ആശുപത്രിയിലേക്കുമാറ്റി. സ്വത്തുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴുവർഷംമുൻപ് പട്ടാളത്തിൽനിന്ന് മടങ്ങിയെത്തിയശേഷം മറ്റൊരുപണിക്കുംപോകാതെ പൊന്നുച്ചാമി മദ്യപിച്ചുനടക്കുകയായിരുന്നു. ഇതേത്തുടർന്ന്, നാലുമക്കളുമായി ഭാര്യ മുത്തുലക്ഷ്മി പിണങ്ങിപ്പോയി. പൊന്നുച്ചാമിക്ക് ധാരാളം കുടുംബസ്വത്തുണ്ടായിരുന്നെന്നും ഇതിന്റെപേരിൽ ബന്ധുക്കളുമായി…
Read More