തമിഴ്‌നാട് എൻജിനിയറിങ് പ്രവേശനം: റാങ്ക് പട്ടിക പുറത്തുവിട്ടു; ഇത്തവണ അപേക്ഷിച്ചത് 2.53 ലക്ഷം വിദ്യാർഥികൾ; കൗൺസലിങ് തുടങ്ങുന്ന തിയതി അറിയാൻ വായിക്കാം

ചെന്നൈ : തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പുറത്തുവിട്ടു. ബുധനാഴ്ച രാവിലെ ചെന്നൈയിൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ കമ്മിഷണർ വീരരാഘവ റാവുവാണ് പട്ടിക പുറത്തുവിട്ടത്. ചെങ്കൽപ്പെട്ട് ഊരപ്പാക്കം ശ്രീശങ്കര വിദ്യാലയത്തിലെ എൻ. തോഷിത ലക്ഷ്മി, തിരുനെൽവേലി സ്വകാര്യ സ്കൂളിലെ കെ. നീലാഞ്ജന, നാമക്കൽ സ്വകാര്യ സ്കൂളിലെ ഗോകുൽ എന്നിവർ റാങ്ക്പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനംനേടി. സർക്കാർ സ്കൂളിൽ പഠിച്ച് 7.5 ശതമാനം സംവരണത്തിന് അർഹരായ വിദ്യാർഥികളിൽ രാവണി ഒന്നാംറാങ്ക്‌ നേടി. 22-ന് തുടങ്ങി സെപ്റ്റംബർ 11 വരെയാണ്…

Read More

ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകം: യഥാർഥ പ്രതികളെ പിടികൂടാൻ പദ്ധതികൾ മെനഞ്ഞ് പോലീസ്

ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് ആംസ്‌ട്രോങ്ങിന്റെ കൊലയ്ക്ക് പിന്നിലെ യഥാർഥ കുറ്റവാളികളെ പിടികൂടാൻ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. 10 പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവർ യഥാർഥ കുറ്റവാളികളെല്ലന്ന ആരോപണം ശക്തമായതിനെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്. രണ്ട് മാസത്തിനിടെ നഗരത്തിൽ കൊല്ലപ്പെട്ടവരുടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാനും സിറ്റി പോലീസ് കമ്മിഷണർ എ.അരുൺ നിർദേശം നൽകി. ചെന്നൈ സിറ്റിയിലെ ജോയന്റ് പോലീസ് കമ്മിഷണർമാരുടെയും ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാരുടെയും യോഗത്തിലാണ് നിർദേശം . സിറ്റിയിലെ റൗഡികളെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുകയും…

Read More

വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ സ്ത്രിക്ക് കുത്തേറ്റു

ചെന്നൈ : വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ബൂത്തിലെത്തിയ സ്ത്രീക്ക് കുത്തേറ്റു. കൊശപാളയം സ്വദേശിനി കനിമൊഴി(42)യാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ കനിമൊഴി മുണ്ടിയമ്പാക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജനമധ്യത്തിൽ കനിമൊഴിയെ കുത്തിയ എഴുമലൈ യെഅറസ്റ്റു ചെയ്തു. ഭർത്താവ്‌ മരിച്ചശേഷം എഴുമലൈയുമായി അടുപ്പത്തിലായിരുന്നു കനിമൊഴി. കനിമൊഴിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് എഴുമലൈ സംശയിച്ചു. ഇതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.

Read More

രാമസേതുവിന്റെ സമുദ്രാന്തര ഭൂപടവുമായി ഐ.എസ്.ആർ.ഒ.; ഒരുകാലത്ത് ശ്രീലങ്കയും ഇന്ത്യയും കരവഴി ബന്ധിപ്പിക്കപ്പെട്ടിരിക്കാം എന്ന് സൂചന

ചെന്നൈ : ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ കടലിലുള്ള രാമസേതുവിന്റെ പൂർണമായ ജലാന്തര ഭൂപടം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) തയ്യാറാക്കി. കടലിനടിയിലുള്ള ദൃശ്യങ്ങളാണ് ഈ ഭൂപടത്തിലുള്ളത്. രാമസേതുവിന്റെ ഉദ്‌ഭവം സംബന്ധിച്ച സംശയങ്ങൾക്ക് തീർപ്പുകല്പിക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ ഐസ് സാറ്റ്-2 ഉപഗ്രഹത്തിൽനിന്ന് ലഭിച്ച വിവരങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഐ.എസ്.ആർ.ഒ.യുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞർ വിശദഭൂപടം തയ്യാറാക്കിയത്. രാമസേതുവിന്റെ 99.98 ശതമാനവും വെള്ളത്തിനടിയിലാണെന്നും കടലിന്റെ അടിത്തട്ടിൽനിന്ന് അതിന് എട്ടുമീറ്റർവരെ ഉയരമുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജേണൽ ഓഫ് സയന്റിഫിക് റിപ്പോർട്‌സിലാണ് ഇതുസംബന്ധിച്ച…

Read More

കടകളിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പരിശോധന; 2,000 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു

ചെന്നൈ : തിരുപ്പൂർ നഗരത്തിലെ വിവിധ കടകളിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി. ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകൾ, സഞ്ചികൾ, ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന ട്രേ, പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകൾ, പ്ലാസ്റ്റിക് ഫോർക്കുകൾ, സ്പൂണുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വില്പന നടത്തിയ ഏഴു കടയുടമകൾക്കെതിരേ ആകെ ഒരു ലക്ഷം രൂപയിലധികം പിഴചുമത്തിയതായി കോർപ്പറേഷൻ കമ്മിഷണർ പവൻകുമാർ പറഞ്ഞു. അരിസിക്കടവീഥിയിലെ കടകളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ വിൽക്കുന്നെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് കോർപ്പറേഷൻ കമ്മിഷണർ പവൻകുമാർ, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ…

Read More

ചെന്നൈ വിമാനത്താവളം റെസിഡന്റ് ഓഫീസർക്ക് സസ്പെൻഷൻ

airport

ചെന്നൈ : സ്വർണം കടത്തുന്നവർക്ക് സഹായം നൽകിയ ചെന്നൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിമാനത്താവളം റെസിഡന്റ് ഓഫീസർ ശരവണനെതിരേയാണ് നടപടി. കള്ളക്കടത്തുകാരിൽനിന്ന് സ്വർണം വാങ്ങി കസ്റ്റംസ് പരിശോധനകളൊന്നും നടത്താതെ പുറത്തെത്തിക്കാൻ സഹായിച്ചിരുന്നത് ശരവണനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്നാണ് നടപടി. സ്വർണക്കള്ളക്കടത്തിൽ ഏർപ്പെട്ട ഏതൊക്കെ സംഘവുമായാണ് ശരവണന് ബന്ധമുള്ളത് എന്നതുൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് വിമാനത്താവളത്തിലെ ഉന്നതോദ്യോഗസ്ഥർ പറഞ്ഞു.

Read More

മധുര സർക്കാർ ആശുപത്രിയിൽ രണ്ടുഗർഭിണികളെ ഒരേ സ്‌ട്രെച്ചറിൽ കൊണ്ടുപോയ വിവാദം; അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ : രണ്ടുഗർഭിണികളെ ഒരേ സ്‌ട്രെച്ചറിൽ ഇരുത്തിക്കൊണ്ടുപോയത് വിവാദമായി. മധുരയ്ക്കടുത്തുള്ള വാടിപ്പട്ടി, ദിണ്ടിക്കൽ സ്വദേശികളായ രണ്ടുഗർഭിണികളെയാണ് പ്രസവമുറിയിൽനിന്ന്‌ ഹൃദ്രോഗപരിേശാധനയ്ക്കായി മറ്റൊരിടത്തേക്ക് ഒരേ സ്‌ട്രെച്ചറിൽ ഇരുത്തിക്കൊണ്ടുപോയത്. ഗർഭിണികളെ സുരക്ഷിതമായി കൊണ്ടുപോകേണ്ടതിനുപകരം നിരപ്പല്ലാത്ത പ്രതലത്തിലൂടെ സ്‌ട്രെച്ചറിൽ വേഗത്തിൽ തള്ളിക്കൊണ്ടുപോവുകയായിരുന്നു. മധുരയിലെ സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ ആനന്ദരാജ് ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടുഗർഭിണികളും ഹൃദ്രോഗികളായിരുന്നെന്നും പറയപ്പെടുന്നു. സ്ട്രെച്ചറിന്റെ ചക്രം പൊട്ടിവീഴുമോയെന്ന് ഗർഭിണികൾ ഭയപ്പെട്ടുവെന്നും ആനന്ദരാജ് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയശേഷം നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡീൻ ധർമരാജ് പറഞ്ഞു.

Read More

ബി.എസ്.പി. നേതാവിന്റെ കൊലപാതകം; ഡി.എം.കെ. സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകൻ പാ.രഞ്ജിത്ത്

ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകനും ആക്ടിവിസ്റ്റുമായ പാ.രഞ്ജിത്ത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് വൻ വീഴ്ചയാണ് സംഭവിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ദളിത് നേതാക്കൾക്കും ദളിത് സമൂഹത്തിനും നേരേയുള്ള ഭീഷണികൾ സർക്കാർ എന്തുകൊണ്ട് നിസ്സംഗതയോടെ കാണുന്നുവെന്ന് രഞ്ജിത്ത് ചോദിച്ചു. ചെന്നൈയിലെ സെമ്പിയം പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. നഗരത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഗ്രാമങ്ങളിൽ ദളിതർ എത്രത്തോളം സുരക്ഷിതരായിരിക്കും. സർക്കാർ എപ്പോഴാണ് ഇതിനൊക്കെ പരിഹാരം കാണുക. ആംസ്‌ട്രോങിന്റെ മൃതദേഹം പെരമ്പൂരിൽ സംസ്കരിക്കുന്നത് സർക്കാർ മനഃപൂർവം തടയുകയായിരുന്നു.…

Read More

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പളനിസ്വാമിയെ പുറത്താക്കണം; ഒ.പി.എസ്.

ചെന്നൈ : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. വിജയിക്കണമെങ്കിൽ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് വിമതനേതാവ് ഒ. പനീർശെൽവം അഭിപ്രായപ്പെട്ടു. പാർട്ടി അണികളെ വഞ്ചിച്ചയാളാണ് പളനിസ്വാമിയെന്നും ഒ.പി.എസ്. കുറ്റപ്പെടുത്തി. പാർട്ടി തകർക്കാൻ ശ്രമിച്ച ചതിയനാണ് ഒ.പി.എസ്. എന്ന് പളനിസ്വാമി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പളനിസ്വാമിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ‘‘വഞ്ചന, കാപട്യം, നന്ദികേട് എന്നിവയുടെ ആൾരൂപമാണ് പളനിസ്വാമി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ നിർദേശിച്ചവരെയും ഭരണം നിലനിർത്താൻ സഹായിച്ചവരെയും അദ്ദേഹം വഞ്ചിച്ചു. എന്നിട്ട് എനിക്കെതിരേ ഗീബൽസിനെപ്പോലെ കള്ളപ്രചാരണം തുടരുകയാണ്.’’-…

Read More

തമിഴ്‌നാട്ടിലെ എൻജിനിയറിങ് പ്രവേശനം: റാങ്ക് പട്ടിക ഇന്ന്

ചെന്നൈ : തമിഴ്‌നാട്ടിെല എൻജിനിയറിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ബുധനാഴ്ച പുറത്തുവിടും. രണ്ടുലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. യോഗ്യതാപരീക്ഷകളിൽ നേടിയ മാർക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. അർഹരായ വിദ്യാർഥികളെ കൗൺസലിങ്ങിന് വിളിക്കും. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും മറ്റുമായി ഈമാസം 11 മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ 470 കോളേജുകളിലായി ഏകദേശം 1.7 ലക്ഷം എൻജിനിയറിങ് സീറ്റുകളാണുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റായ www.tneaonline.org-ൽ റാങ്ക് പട്ടിക ലഭ്യമാകും.

Read More