അറ്റകുറ്റപ്പണി: ചെന്നൈയിൽ നിന്ന് വിജയവാഡയിലേക്കടക്കമുള്ള റൂട്ടിൽ ആറ് തീവണ്ടികൾ റദ്ദാക്കി

ചെന്നൈ : ചെന്നൈയിൽ നിന്ന് വിജയവാഡയിലേക്കും ബിട്രഗുണ്ടയിലേക്കുമുള്ള ആറ് തീവണ്ടികൾ ഏതാനും ദിവസത്തേക്ക് റദ്ദാക്കി. വിജയവാഡ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള യാർഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്. ബിട്രഗുണ്ട-ചെന്നൈ സെൻട്രൽ എക്സ്പ്രസും (17237) ചെന്നൈ സെൻട്രൽ-ബിഗ്രഗുണ്ട എക്സ്പ്രസും (17238) ഓഗസ്റ്റ് നാല് മുതൽ 11 വരെ റദ്ദാക്കി. വിജയവാഡ-ചെന്നൈ സെൻട്രൽ പിനാകിനി എക്സ്പ്രസും (12711) ചെന്നൈ സെൻട്രൽ -വിജയവാഡ പിനാകിനി എക്സ്പ്രസും (12712) ഓഗസ്റ്റ് അഞ്ച് മുതൽ 10 വരെ റദ്ദാക്കി. ചെന്നൈ സെൻട്രൽ -വിജയവാഡ ജനശതാബ്ദി എക്സ്പ്രസും (12077) വിജയവാഡ-ചെന്നൈ സെൻട്രൽ ജനശതാബ്ദി എക്സ്പ്രസും (12078)…

Read More

തീവണ്ടി സ്റ്റോപ്പിൽ നിർത്തിയില്ല; കാത്തുനിന്ന അമ്പതിലേറെപ്പേരും പ്രതിഷധവുമായെത്തി; രണ്ട് ലോക്കോ പൈലറ്റുമാരുടെ ജോലി തെറിച്ചു

ചെന്നൈ : സ്റ്റോപ്പിൽ തീവണ്ടി നിർത്താതിരുന്ന തിനെത്തുടർന്ന് രണ്ട് ലോക്കോ പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. തിരുനൽവേലിയിലെ ലോക്കോ പൈലറ്റ് എ.എസ്. വിഷ്ണു, സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എ. ഷൺമുഖ വേലായുധൻ എന്നിവർക്കെതിരേയാണ് നടപടി. തിരുനൽവേലി-മേട്ടുപ്പാളയം പ്രത്യേക തീവണ്ടിയിലാണ് സംഭവം. ഞായറാഴ്ച രാവിലെ എഴുമണിക്ക് തിരുനൽവേലിയിൽനിന്ന് പുറപ്പെട്ട വണ്ടി 7.15-ന് തൊട്ടടുത്ത കള്ളിടക്കുറിച്ചിയിൽ നിർത്തേണ്ടതായിരുന്നു. എന്നാൽ അവിടെ നിർത്താതെ അംബാസമുദ്രത്തിലാണ് നിർത്തിയത്. കള്ളിടക്കുറിച്ചിയിൽ ഇറങ്ങേണ്ട യാത്രക്കാർ അംബാസമുദ്രം സ്റ്റേഷനിലിറങ്ങി പ്രതിഷേധമറിയിച്ചു. കള്ളിടക്കുറിച്ചിയിൽ കയറാൻനിന്ന അമ്പതിലേറെപ്പേരും പ്രതിഷധവുമായെത്തി. ലോക്കോ പൈലറ്റ് പുതിയ ആളായിരുന്നെന്നും അവർക്കു കിട്ടിയ…

Read More

കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ അയനാവരത്തെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുടുംബത്തെ ആശ്വസിപ്പിച്ചു. ആംസ്‌ട്രോങ്ങിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുംചെയ്തു. കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റുചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Read More

മദ്യപിച്ചെത്തിയ സംഘം യൂട്യൂബറെയും ക്യാമറാമാനെയും ആക്രമിച്ചു

ചെന്നൈ : മദ്യപിച്ചെത്തിയ സംഘം ചെന്നൈ റിച്ചി സ്ട്രീറ്റിൽ യൂട്യൂബറെയും സുഹൃത്തിനെയും ആക്രമിച്ചു. റിച്ചി സ്ട്രീറ്റിലെ ഇലക്ട്രോണിക്സ് ഉത്‌പന്നങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യൂട്യൂബറെയും ക്യാമറാമാനെയും സമീപത്തെ ഓട്ടോറിക്ഷയിൽ മദ്യപിച്ചുകൊണ്ടിരുന്നവർ മർദിച്ചത്. മദ്യപിക്കുന്നത് ക്യാമറയിൽ പകർത്തിയെന്ന്‌ സംശയിച്ചായിരുന്നു ആക്രമണം. മദ്യപസംഘം യൂട്യൂബറെ പിടിച്ചുതളളുകയും ക്യാമറ തട്ടിയെടുക്കുകയും ചെയ്തശേഷം രണ്ടുപേരെയും മർദിക്കുകയായിരുന്നു. യൂട്യൂബറും സുഹൃത്തും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

22 കോടി രൂപ വിലമതിക്കുന്ന ആറു പൗരാണിക വിഗ്രഹങ്ങൾ തഞ്ചാവൂരിൽ പിടിച്ചെടുത്തു; 3 പേർ അറസ്റ്റിൽ

ചെന്നൈ : തഞ്ചാവൂരിൽ 22 കോടി രൂപ വിലമതിക്കുന്ന ആറു പൗരാണിക വിഗ്രഹങ്ങൾ പിടിച്ചെടുത്തു. വിഗ്രഹക്കടത്ത് കേസുകൾ അന്വേഷിക്കുന്ന പ്രത്യേകപോലീസ് സംഘമാണ് വിഗ്രഹങ്ങൾ പിടിച്ചെടുത്തത്. തഞ്ചാവൂരിലെ പെരിയാർ സമത്വപുരത്തിന് സമീപം വാഹന പരിേശാധനയ്ക്കിടെ കാറിൽനിന്ന് തോക്കുകളും വിഗ്രഹങ്ങളും കണ്ടെടുക്കുകയായിരുന്നു. കാർ ഡ്രൈവറായ സേലം സ്വദേശി ജി. രാജേഷ് കണ്ണൻ (42), കൂട്ടാളികളായ മയിലാടുംതുറൈയിലെ വി. ലക്ഷ്മണൻ (64), തിരുമുരുകൻ (39) എന്നിവരെ അറസ്റ്റുചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണംനടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. അഞ്ചുവർഷം മുമ്പ് വീടു നിർമാണത്തിന് കുഴിയെടുക്കുമ്പോഴാണ് തനിക്കു വിഗ്രഹങ്ങൾ ലഭിച്ചതെന്ന് ലക്ഷ്മണൻ…

Read More

വിജയ് യെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കാൻ എല്ലാ പ്രവർത്തകരും കഠിനമായി പ്രയത്നിക്കണം; ബുസി ആനന്ദ്

ചെന്നൈ : വിജയിയെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ എല്ലാ പ്രവർത്തകരും കഠിനമായി പ്രയത്നിക്കണമെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ.)ജനറൽ സെക്രട്ടറി ബുസി ആനന്ദ്. തിരുക്കോവിലൂരിൽ ടി.വി.കെ. പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ആനന്ദ്. 2026 തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. ഇതിൽ വൻ വിജയം നേടി പാർട്ടി നേതാവ് വിജയിയെ മുഖ്യമന്ത്രിയാക്കണം. ഈ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം സജീവമാക്കണമെന്ന് ആനന്ദ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ പ്രവർത്തനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കള്ളക്കുറിച്ചി വിഷമദ്യദുരന്തം അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനം വൈകുകയാണ്. വൻ…

Read More

ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊല: സിറ്റി പോലീസ് കമ്മിഷണറെ മാറ്റി

ചെന്നൈ : ബി.എസ്.പി. നേതാവിന്റെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ ചെന്നൈ സിറ്റി പോലീസ് കമ്മിഷണറുടെ കസേര തെറിച്ചു. കമ്മിഷണർ സന്ദീപ് റായി റത്തോറിനെ പോലീസ് ട്രെയിനിങ് കോളേജിന്റെ ഡി.ജി.പി.യായി നിയമിച്ചു. ലോ ആൻഡ്‌ ഓർഡർ എ.ഡി.ജി.പി. എ. അരുണാണ് പുതിയ സിറ്റി പോലീസ് കമ്മിഷണർ. ലോ ആൻഡ്‌ ഓർഡർ എ.ഡി.ജി.പി.യായി എസ്. ഡേവിഡ്‌സൺ ദേവാശിർവാദത്തെയും നിയമിച്ചു. റൗഡികളെ അവരുടെ ഭാഷയിൽത്തന്നെ നേരിടുമെന്ന് സ്ഥാനമേറ്റടുത്തതിനുശേഷമുള്ള പത്രസമ്മേളനത്തിൽ എ. അരുൺ പറഞ്ഞു. അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തില്ല. റൗഡിസം ഇല്ലാതാക്കും. കുറ്റകൃത്യങ്ങളിലേർപ്പെട്ട റൗഡികളെ പിടികൂടും. കൊലപാതകങ്ങൾ നടക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും.…

Read More

മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന  ആക്രമിച്ചു; എട്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു

ചെന്നൈ : കച്ചത്തീവിന് സമീപം മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നേരേ ശ്രീലങ്കൻ നാവിക സേനയുടെ ആക്രമണം. ആക്രമണത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ആറ് ബോട്ടുകളിലെ വലകളും നശിപ്പിച്ചു. രാമനാഥപുരത്തുനിന്ന് കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നേരേയാണ് ആക്രമണം നടന്നത്. നാല് ബോട്ടുകളിലായെത്തിയ ശ്രീലങ്കൻ നാവിക സേനാംഗങ്ങൾ ആക്രമണം നടത്തിയത്.

Read More

2022 ൽ കുടിവെള്ളത്തിൽ വിസർജ്യം കലർത്തിയ പ്രതികളെ പിടികൂടാൻ രണ്ടാഴ്ചകൂടി സമയംവേണമെന്ന് സി.ബി.സി.ഐ.ഡി.

ചെന്നൈ : പുതുക്കോട്ടയിലെ വേങ്കവാസലിൽ ദളിത് കോളനിയിലേക്കുള്ള കുടിവെള്ള ടാങ്കിൽ മനുഷ്യമലം കലർത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിന് രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്ന് ക്രൈം ബ്രാഞ്ച് സി.ഐ.ഡി. മദ്രാസ് ഹൈക്കോടതിയോട് അഭ്യർഥിച്ചു. അതിക്രമംനടന്ന് 18 മാസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതെന്താണെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആരാഞ്ഞപ്പോഴാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറലും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും ക്രൈം ബ്രാഞ്ചിനുവേണ്ടി ഈ അഭ്യർഥന നടത്തിയത്. വേങ്കവാസലിലെ ദളിത് കോളനിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ടാങ്കിൽ 2022 ഡിസംബർ മാസത്തിലാണ്‌ മലം കലർത്തിയതായി കണ്ടെത്തിയത്. സംഭവം വലിയപ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ പ്രതികളെ…

Read More

കേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഭേദഗതി നിർദേശിക്കാൻ തമിഴ്‌നാട്ടിൽ കമ്മിഷൻ

ചെന്നൈ : കേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ പരിശോധിക്കുന്നതിനും സംസ്ഥാനത്ത് അവ നടപ്പാക്കുമ്പോഴുള്ള ഭേദഗതി നിർദേശിക്കുന്നതിനും തമിഴ്‌നാട് സർക്കാർ ഏകാംഗകമ്മിഷനെ നിയമിച്ചു. സംസ്ഥാനത്ത് നിയമങ്ങളുടെ പേരുമാറ്റുന്നതിനുള്ള സാധ്യതയും കമ്മിഷൻ പരിശോധിക്കും. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ക്രിമിനൽ നടപടിച്ചട്ടത്തിന്റെയും തെളിവുനിയമത്തിന്റെയും പേര് യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നാക്കി മാറ്റുകയും നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുകയും ചെയ്തതിൽ പ്രതിഷേധമുയരുന്നതിനിടെയാണ് നടപടി. മദ്രാസ് ഹൈക്കോടതിയിൽനിന്ന്‌ വിരമിച്ച ജസ്റ്റിസ് കെ. സത്യനാരാണനാണ് ഏകാംഗകമ്മിഷൻ. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ്…

Read More