ചെന്നൈ : വികസനപദ്ധതികൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള ലാൻഡ് പൂളിങ് സംവിധാനം തമിഴ്‌നാട്ടിൽ ഈ വർഷം ഒരുനഗരത്തിൽ നടപ്പാക്കും. സ്വകാര്യവ്യക്തികളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനുപകരം ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തിജനപങ്കാളിത്തത്തോടെ വികസനപ്രവർത്തനങ്ങൾ നടത്തുന്ന പദ്ധതിയാണിത്. ലാൻഡ് പൂളിങ് അനുവദിക്കുന്നതിന് തമിഴ്‌നാട് നഗരാസൂത്രണനിയമം കഴിഞ്ഞവർഷം ഭേദഗതി ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ചട്ടങ്ങൾ വിജ്ഞാപനംചെയ്തു. ഒരുനഗരത്തിൽ പദ്ധതി നടപ്പാക്കുമെന്ന കാര്യം നഗരവികസന മന്ത്രി എസ്. മുത്തുസാമിയാണ് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്. വികസനപ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും പദ്ധതിയുടെ പ്രയോജനം ഭൂവുടമകൾക്കുകൂടി ലഭ്യമാക്കുകയുമാണ് ലക്ഷ്യം. പ്രദേശത്തെ 70 ശതമാനം…
Read MoreCategory: TAMILNADU
നടുറോഡിൽ പശുവിന്റെ കുത്തേറ്റ് വീണയാൾ ബസ് കയറി മരിച്ചു
ചെന്നൈ : സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ ആളുകൾക്ക് നേരേ നടത്തുന്ന ആക്രമണം തുടരുന്നു. തിരുനെൽവേലിയിൽ പശുവിന്റെ കുത്തേറ്റ് റോഡിലേക്ക് വീണ ഇരുചക്രവാഹന യാത്രക്കാരൻ ബസിനടിയിൽപ്പെട്ട് മരിച്ചു. വണ്ണാരപ്പേട്ട ബൈപ്പാസിൽ നടന്ന സംഭവത്തിൽ തിരുനെൽവേലി ജില്ലാ കോടതി ജീവനക്കാരൻ വേലായുധരാജാണ് (58) മരിച്ചത്. റോഡിൽ രണ്ട് പശുക്കൾ തമ്മിൽ പോരാടിക്കുന്ന സമയത്ത് അതുവഴി വന്ന വേലായുധരാജിനെ ഒരു പശുആക്രമിക്കുകയായിരുന്നു. ഇരുചക്രവാഹനത്തിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ വേലായുധരാജിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പോലീസെത്തി മൃതദേഹം പാളയംകോട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.…
Read Moreമുല്ലപ്പെരിയാർ അണക്കെട്ട് വിഷയം; ചർച്ചയ്ക്കായി കേരളം സമയം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട്
ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടത്താൻ കേരള സർക്കാർ സമയം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാർ വിഷയം സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ച നയരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാർ വിഷയത്തിൽ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിലും മുഖ്യമന്ത്രി തലത്തിലും ചർച്ച നടത്താൻ സൗകര്യപ്രദമായ സമയം അനുവദിക്കണമെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർമുതൽ ആവശ്യപ്പെടുന്നുണ്ട്. ഡിസംബറിൽ ജലവിഭവമന്ത്രി ദുരൈമുരുകനും ചീഫ് സെക്രട്ടറി ശിവദാസ് മീണയും കത്തയച്ചു. എങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂലപ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഇപ്പോഴും കാത്തിരിപ്പു തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് സിമന്റിടാനുള്ള സാമഗ്രികൾക്കും 15 മരങ്ങൾ…
Read Moreസുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നഗരത്തിൽ സ്ത്രീകൾക്കായി പിങ്ക് ഓട്ടോവരുന്നു
ചെന്നൈ : സ്ത്രീകളുടെയും കുട്ടികളുടെയും ഉപയോഗത്തിനായി നഗരത്തിൽ പിങ്ക് ഓട്ടോറിക്ഷകൾ വരുന്നു. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജി.പി.എസ്. സംവിധാനവും ഹെൽപ് ലൈൻ നമ്പറുകളും സഹിതമാണ് ഇവ പുറത്തിറക്കുക. ചെന്നൈ നഗര പരിധിയിൽ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പിങ്ക് ഓട്ടോറിക്ഷകൾ ഓടുക. സ്ത്രീകൾ തന്നെയാവും ഡ്രൈവർമാർ. ഓട്ടോ വാങ്ങുന്നതിന് ചെന്നൈ നഗരത്തിൽ 200 സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വീതം സബ്‌സിഡി നൽകുമെന്ന് സാമൂഹികക്ഷേമ വകുപ്പു മന്ത്രി ഗീതാജീവൻ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി…
Read Moreപുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം; കൂട്ടപ്പലായനത്തിന് ഒരുങ്ങി പ്രദേശവാസികൾ
ചെന്നൈ: പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കിടപ്പാടവും കൃഷിസ്ഥലങ്ങളും വിട്ടുനൽകുന്നതോടെ പ്രദേശവാസികളുടെ ജീവിതം തകിടം മറിയും. അങ്ങനെ സംഭവിച്ചാൽ തമിഴ്‌നാടിനോട് വിട പറയാനാണ് ആളുകളുടെ തീരുമാനം. ഏകനാപുരം അടക്കം പരന്തൂരിലും സമീപ പ്രദേശങ്ങളിലുമായുള്ള 20 ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ് തമിഴ്‌നാട് വിടാൻ ഒരുങ്ങുന്നത്. ആന്ധ്രയിൽ അഭയം തേടാനാണ് ഇവരുടെ ശ്രമം. വിമാനത്താവള പദ്ധതിക്കെതിരേയുള്ള സമരം തിങ്കളാഴ്ച 700 ദിവസം പിന്നിടും. ഈ ദിവസം 15 പേർ അടങ്ങുന്ന സമരസമിതി പ്രതിനിധിസംഘം ആന്ധ്രയിലെ ചിറ്റൂർ ജില്ലാ കളക്ടറെ കാണാൻ പോകും. വിമാനത്താവളം വരുമ്പോൾ ഒഴിയേണ്ടി വരുന്ന 1000-ത്തിലേറെ കുടുംബങ്ങൾക്ക്…
Read Moreസാഹസികമായി വിജയ്‌യുടെ പിറന്നാളാഘോഷം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്
ചെന്നൈ : നടനും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ്‌യുടെ 50-ാം ജന്മദിനാഘോഷത്തിൽ സാഹസിക പ്രകടനത്തിനിടെ പതിനൊന്നുകാരന് സാരമായി പൊള്ളലേറ്റു. മൈലാപ്പുർ സ്വദേശികളായ ഗജപതി-പ്രിയ ദമ്പതികളുടെ മകൻ ക്രിഷിനാണ് പൊള്ളലേറ്റത്. ചെന്നൈ നീലാങ്കരയിൽ വിജയ് ആരാധക സംഘടന നടത്തിയ പിറന്നാളാഘോഷത്തിനിടെയാണ് അപകടം. കൈയിൽ തീ കത്തിച്ച് ‘കരാട്ടെ സ്റ്റണ്ട്’ എന്ന സാഹസിക പ്രകടനം നടത്തുകയായിരുന്നു കുട്ടി. പെട്ടെന്ന് തീ പടർന്നു പിടിച്ചപ്പോൾ അടുത്തുണ്ടായിരുന്ന ഒരാൾ വെള്ളമാണെന്നു കരുതി കുപ്പിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ചതോടെ കൈയിലെ തീ ദേഹത്തേക്ക് പടർന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ചിലർക്കും…
Read Moreവ്യാജമദ്യം; ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടയാൾ മരിച്ചു
ചെന്നൈ : വിഷമദ്യം കഴിച്ച് ചികിത്സയിലിരിക്കേ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടയാൾ മരിച്ചു. ആശുപത്രിയിൽനിന്ന് ഇറങ്ങിയ മറ്റൊരാൾ വീട്ടിൽ ബാക്കിയുണ്ടായിരുന്ന വ്യാജമദ്യം കഴിച്ച് അവശനിലയിൽ വീണ്ടും ആശുപത്രിയിലാവുകയുംചെയ്തു. കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിനിടെയാണ് അറിഞ്ഞുകൊണ്ട് അപകടം പിടിച്ചുവാങ്ങിയവരുടെ വിവരങ്ങൾ പുറത്തുവരുന്നത്. ശേഷസമുദ്രം സ്വദേശിയായ സുബ്രമണി വ്യാജമദ്യം കഴിച്ച് കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഇയാൾ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു. ആശുപത്രി അധികൃതർ ഉടൻ പോലീസിനെ വിവരമറിയിച്ചിരുന്നു. ശനിയാഴ്ച പോലീസ് അന്വേഷിച്ചു കണ്ടെത്തിയപ്പോഴേക്കും സുബ്രമണി മരിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത മറ്റൊരാൾ വീണ്ടും അപകടത്തിൽപ്പെട്ട കാര്യം ആരോഗ്യമന്ത്രി എം.…
Read Moreവിഷമദ്യ ദുരന്തം: സി.ബി.ഐ. അന്വേഷണം വേണമെന്ന് പളനിസ്വാമി; പ്രതിപക്ഷം വീണ്ടും സഭ ബഹിഷ്കരിച്ചു
ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനുകീഴിൽ പോലീസ് അന്വേഷണം നടത്തിയാൽ ജനങ്ങൾക്ക് നീതി ലഭിക്കില്ല. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്നും ശനിയാഴ്ച നിയമസഭ ബഹിഷ്കരിച്ചു പുറത്തിറങ്ങിയ പളനിസ്വാമി മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിഷമദ്യ ദുരന്തം നിയമസഭയിൽ ചർച്ചചെയ്യാൻ സ്പീക്കർ എം.അപ്പാവു അനുമതി നൽകാത്തതിനെത്തുടർന്നാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ. എം.എൽ.എ. മാർ സഭയിൽനിന്ന് ഇറങ്ങിപ്പോയത്. ‘കള്ളക്കുറിച്ചിയിലെ ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ വിഷയം ഉന്നയിക്കാൻ അനുമതി…
Read Moreതീവണ്ടികളിലെ പഴയ കോച്ചുകൾ മാറ്റാൻ നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : തീവണ്ടികളിലെ പഴയ കോച്ചുകൾ മാറ്റാൻ നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. കോച്ച് ഫാക്ടറികളിൽ നിർമിക്കുന്ന പുതിയകോച്ചുകളെല്ലാം വടക്കൻ സംസ്ഥാനങ്ങൾക്കാണ് നൽകുന്നതെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ തഞ്ചാവൂർ സുന്ദർ നൽകിയ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കവേ ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവനടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. തമിഴ്‌നാട്ടിലോടുന്ന തീവണ്ടികളിലെ പഴയകോച്ചുകൾ മാറ്റാൻ വെയിൽവേ നടപടിയെടുക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു. പൊതുതാത്പര്യ ഹർജിയെ എതിർത്ത് റെയിൽവേക്കുവേണ്ടി അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അംഗീകരിക്കാൻ തയ്യാറായില്ല. കൃത്യമായി അറ്റകുറ്റപ്പണിപോലും നടത്താത്ത പഴയകോച്ചുകളാണ് പല തീവണ്ടികളിലുമെന്ന് ഹൈക്കോടതി…
Read Moreകള്ളക്കുറിച്ചി വ്യാജമദ്യകേസിൽ മെഥനോൾ വിതരണം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും; മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് ആളുകൾ മരിച്ച സംഭവത്തിൽ ഇന്നലെ നിയമസഭയിൽ മരിച്ചവരെ അനുശോചിച്ചു. ഇതേത്തുടർന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ നേതൃത്വത്തിൽ മന്ത്രിമാരായ ദുരൈമുരുഗൻ, എ.വി.വേലു, സു.മുത്തുസാമി, ഉദയനിധി സ്റ്റാലിൻ, എം.സുബ്രഹ്മണ്യൻ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഇൻ്റലിജൻസ് വകുപ്പ് ഐജി എന്നിവരുമായി ചർച്ച നടത്തി. ഇതിൽ കള്ളക്കുറിച്ചി കലക്ടറും എസ്.പി. പങ്കെടുത്തു. യോഗത്തിനൊടുവിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസ്താവനയിൽ കള്ളകുറിശ്ശി ജില്ലയിലെ കരുണാപുരം കോളനിയിൽ മെഥനോൾ കലർന്ന മദ്യം കഴിച്ച് 40 അതികം പേർ മരിച്ചെന്ന വാർത്ത കേട്ടതിൽ അതിയായ ദുഃഖവും…
Read More