ചെന്നൈ : വൈവാഹിക വെബ്സൈറ്റുകളിൽനിന്ന് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഘം വ്യാപകമെന്ന് തമിഴ്‌നാട് പോലീസ്. തട്ടിപ്പിനിരയാകാതെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും നിർദേശം നൽകി. വൈവാഹിക വെബ്സൈറ്റുകളിൽ രജിസ്റ്റർചെയ്തവരുടെ വിവരങ്ങളാണ് സൈബർ കുറ്റവാളികൾ അനധികൃതമായി ചോർത്തിയെടുക്കുന്നത്. തുടർന്ന് അവരുമായി പരിചയപ്പെട്ട് ഓൺലൈനിലൂടെ പണം തട്ടിയെടുക്കുകയാണ് സംഘത്തിന്റെ രീതിയെന്ന് വെല്ലൂർ സൈബർ ക്രൈം പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ വെല്ലൂരിൽമാത്രം ഇത്തരത്തിൽ നാല് തട്ടിപ്പുകേസുകളുണ്ടായി. വൈവാഹിക സൈറ്റുകളിൽനിന്ന് വിവരങ്ങൾ ചോർത്തി ഉപഭോക്താക്കളുടെ വിലാസവും ഫോൺനമ്പറും ശേഖരിച്ച് വിവാഹംകഴിക്കാനെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പുനടത്തുക. വോയ്‌സ് മോഡുലേഷൻ സോഫ്റ്റ്‌വേർ ഉപയോഗിച്ചുമാത്രമാണ്…
Read MoreCategory: TAMILNADU
അവധി കഴിഞ്ഞ് നഗരത്തിലേക്ക് തിരിച്ചെത്താൻ 1800 പ്രത്യേക ബസുകൾ; വിശദാംശങ്ങൾ
ചെന്നൈ : ജൂൺ ആറിന് സ്കൂൾ തുറക്കാനിരിക്കെ യാത്രത്തിരക്ക് കുറയ്ക്കാൻ 1800 പ്രത്യേക ബസുകൾ സർവീസ് നടത്തും. ജൂൺ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലാണ് കൂടുതൽ ബസുകൾ ഓടിക്കുക. വിവിധ ജില്ലകളിൽനിന്ന് ചെന്നൈയിലേക്കാണ് പ്രത്യേക ബസുകൾ ഓടിക്കുക. ചെന്നൈയിലേക്കും നഗര പ്രാന്തപ്രദേശങ്ങളിലും മറ്റ് ജില്ലകളിൽനിന്നുള്ളവർ താമസിച്ച് ജോലി ചെയ്യുന്നുണ്ട്. സ്കൂളുകൾക്ക് അവധിക്ക് സ്വന്തംനാട്ടിൽ പോയവർക്ക് തിരിച്ചെത്താനാണ് പ്രത്യേക ബസ് ഓടിക്കുന്നത്.
Read Moreആറുവയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ചനിലയിൽ കണ്ടെത്തി
ചെന്നൈ : പല്ലടം കരടിവാവിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ വിഷംകഴിച്ചനിലയിൽ കണ്ടെത്തി. മിൽ തൊഴിലാളിയായ രാജീവ് (28), ഭാര്യ വിജി (26), ആറുവയസ്സുള്ള മകൾ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. മൂവരെയും അയൽവാസികൾ പല്ലടം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുപ്പൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. രാജീവ് ഓൺലൈൻ തട്ടിപ്പിനിരയായിരുന്നെന്നു പറയപ്പെടുന്നു. കാമനായ്ക്കൻപാളയം പോലീസ് അന്വേഷിക്കുകയാണ്.
Read Moreതട്ടുകടയിലെ സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടുകടകൾ കത്തിനശിച്ചു; ആറുപേർക്ക് പരിക്ക്
ചെന്നൈ : തിരുനെൽവേലിയിൽ തട്ടുകടയിലെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ആറുപേർക്ക് പരിക്കേറ്റു. സമീപത്തെ രണ്ടുകടകൾ കത്തിനശിച്ചു. പരിക്കേറ്റവരിൽ ഒരു ബാലനും തട്ടുകടയിലെ തൊഴിലാളിയുമുൾപ്പെടും. ഇവരെ തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ നോർത്ത് കാർ സ്ട്രീറ്റിലെ തട്ടുകടയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് ആളുകൾ കുറവായത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സ്ഫോടനത്തെത്തുടർന്ന് കടയിൽ തീ പടർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തെ ഒട്ടേറെ കടകൾക്കും കേടുപാടുകൾ സംഭവിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. പാചക വാതക സിലിൻഡറിൽ നിന്നുള്ള ചോർച്ചയാണ് അപകടകാരണമെന്നാണ്…
Read Moreരാജ്യത്തിന്റെ കായിക തലസ്ഥാനമാക്കി സംസ്ഥാനത്തെ ഉയർത്താൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ.
ചെന്നൈ : തമിഴ്‌നാട്ടിനെ രാജ്യത്തെ കായിക തലസ്ഥാനമാക്കി ഉയർത്താൻ വിപുലമായ നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടപ്പാക്കിയ എണ്ണമറ്റ കായിക വികസന പദ്ധതികളിലൂടെ ലക്ഷ്യം നേടുമെന്നാണ് പ്രതീക്ഷ. കായിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉദയനിധി സ്റ്റാലിൻ ഈ മേഖലയിൽ മുന്നേറ്റങ്ങൾ കാഴ്ച വെക്കുകയാണ്. മൂന്ന് വർഷത്തിനകം 1000 കോടിയിലധികം രൂപയാണ് മുഖ്യമന്ത്രി കായിക വകുപ്പിന് അനുവദിച്ചത്. നെഹ്റുസ്റ്റേഡിയം, ഇൻഡോർ സ്പോർട്സ് സ്റ്റേഡിയം, മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയം, ടെന്നീസ് സ്റ്റേഡിയം, നീന്തൽക്കുളങ്ങൾ തുടങ്ങിയവ ലോകനിലവാരത്തലേക്ക് ഉയർത്തുന്ന തരത്തിൽ ആധുനിക സൗകര്യങ്ങളും നവീകരണ…
Read Moreരാജ്ഭവനുനേരേ ബോംബ് ഭീഷണി നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ : തമിഴ്‌നാട് ഗവർണറുടെ ഔദ്യോഗികവസതിയായ രാജ്ഭവനുനേരേ ബോംബ് ഭീഷണി നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളക്കുറിച്ചി സ്വദേശി ദേവരാജാണ് അറസ്റ്റിലായത്. ചെന്നൈ പോലീസ് കൺട്രോൾ റൂമിൽവിളിച്ചാണ് ഇയാൾ രാജ്ഭവനിൽ ബോംബുവെച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കിയത്. തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സൈബർ ക്രൈം പോലീസ് ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദേവരാജ് പിടയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.
Read Moreനഗരത്തിൽ മൺസൂൺ എന്നെത്തും? കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇങ്ങനെ
കേരളത്തിൽ വേനൽമഴ അതിശക്തമായി പെയ്തതോടെ ഏതാണ്ടൊരു മൺസൂൺ കാലാവസ്ഥയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി. മൺസൂൺ ഏതാണ്ട് അടുത്തെത്തുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളില്‍ മൺസൂൺ പെയ്ത്ത് തുടങ്ങും. എന്നാൽ കേരളത്തിലെ സ്ഥിതിയല്ല ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത് വടക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലേക്ക് പ്രവേശിച്ച് തൊട്ടുപിന്നാലെ തന്നെ തമിഴ്നാട്ടിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് എന്നാണ്. ഇതിനകം തന്നെ വടക്കുകിഴക്കൻ മൺസൂണിന്റെ മേഘശകലങ്ങൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം തമിഴ്നാടിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും കർണാടകത്തിന്റെ ചില ഭാഗങ്ങളിലേക്കും മൺസൂൺ എത്തും. ചെന്നൈ…
Read Moreകാമുകിയോടുള്ള ദേഷ്യം; യുവതി സഞ്ചരിച്ച ബസിന് നേരേ പെട്രോൾ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ
ചെന്നൈ : കാമുകിയോടുള്ള ദേഷ്യത്തിന്റെ പേരിൽ ബസിന് നേരേ പെട്രോൾ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ ജില്ലയിലെ നരസിംഹപാളയത്തിലാണ് സംഭവം. ഇവിടെയുള്ള പ്രേം കുമാറാണ് തന്നോട് പിണങ്ങിയ കാമുകി സഞ്ചരിച്ച സർക്കാർ ബസിന് നേരേ ബോംബെറിഞ്ഞത്. ഡ്രൈവർ പെട്ടെന്ന് ബസ് നിർത്തിയതിനാൽ ബസിൽ കൊള്ളാതെ റോഡിൽവീണ് പെട്രോൾ ബോംബ് പൊട്ടി. എന്നാൽ, യാത്രക്കാർ ഭയന്ന് ബസിൽനിന്ന് ഇറങ്ങിയോടി. ബസ് ഡ്രൈവറുടെ പരാതിയെത്തുടർന്ന് പിന്നീട് പ്രേം കുമാറിനെ പോലീസ് അറസ്റ്റുചെയ്തു.വി.സി.കെ. പ്രാദേശിക നേതാവായ അരുമരാജിന്റെ മകനായ പ്രേംകുമാർ പോളിടെക്‌നിക്ക് ഡിപ്ലോമ പൂർത്തിയാക്കി ജോലി അന്വേഷിക്കുകയാണ്. പഠനകാലം…
Read Moreതമിഴക വെട്രി കഴകത്തിന് ജൂൺ 22-ന് ഔദ്യോഗിക തുടക്കം
ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയപ്പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ജൂൺ 22-ന് ഔദ്യോഗികമായി തുടക്കംകുറിക്കും. അന്ന് വിജയ്‌യുടെ അൻപതാം ജന്മദിനംകൂടിയാണ്. തെക്കൻ തമിഴ്നാട്ടിലെ ഒരു സ്ഥലമാണ് പാർട്ടി ഉദ്ഘാടനച്ചടങ്ങിനായി കണ്ടുവെച്ചത്. മധുരയിലാവാനാണ് സാധ്യതയെന്നാണ് വിവരം. 2026-ലെ തമിഴ്നാട് സംസ്ഥാന തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്. തന്നെ ഒരു ജനപ്രിയതാരമാക്കി മാറ്റിയ ജനങ്ങൾക്കായി പ്രവർത്തിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനുമാണ് പാർട്ടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിജയ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Read Moreമറ്റു മതങ്ങൾക്കുള്ളതുപോലെ രജിസ്ട്രേഷൻ നിയമം പള്ളികൾക്കും ബാധകമാക്കണം- മദ്രാസ് ഹൈക്കോടതി
ചെന്നൈ : മറ്റു മതങ്ങൾക്കുള്ളതുപോലെ രജിസ്ട്രേഷൻ നിയമം ക്രിസ്ത്യൻ പള്ളികൾക്കും ബാധകമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഭൂമി രജിസ്റ്റർ ചെയ്യുന്നില്ലെന്നാരോപിച്ച് ഷാലിൻ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹിന്ദു, മുസ്‌ലിം നിയമങ്ങൾക്കനുസരിച്ച് സ്വത്തുക്കൾ സംരക്ഷിക്കാൻ രജിസ്ട്രേഷൻ നിയമത്തിൽ വ്യവസ്ഥയുള്ളപ്പോൾ ക്രിസ്ത്യൻ പള്ളികളുടെ കാര്യത്തിൽ നിയമമില്ലാത്തത് ആശ്ചര്യകരമാണ്. പള്ളികളുടെ സ്വത്തുക്കൾ 1908-ലെ രജിസ്ട്രേഷൻ ചട്ടത്തിലെ സെക്ഷൻ 22 എ യിൽ ഉൾപ്പെടുത്തണം. എല്ലാ മതങ്ങളെയും ഭരണകൂടം തുല്യമായി കണക്കാക്കണമെന്നും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ വ്യക്തമാക്കി.
Read More