അപൂർവമത്സ്യത്തെ ലേലത്തിൽ വിറ്റത് : 1.87 ലക്ഷത്തിന്

ചെന്നൈ: തഞ്ചാവൂർ ജില്ലയിലെ ആദിരാമപട്ടണത്തെ ഒരു മത്സ്യത്തൊഴിലാളി തമിഴിൽ കൂറൈ കഥഴൈ എന്നറിയപ്പെടുന്ന കറുത്ത പുള്ളികളുള്ള ക്രോക്കർ മത്സ്യം ലേലം ചെയ്ത് 1.87 ലക്ഷം രൂപയ്ക്ക്. അതിരമ്പട്ടണം കാരയൂരിലെ മീൻപിടിത്തക്കാരൻ രവിയുടെ വലയിൽ കുടുങ്ങിയ ഈ മത്സ്യത്തിന്റെ ജൈവശാസ്ത്രനാമം ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (protonibia diacanthus) എന്നാണ്. ശസ്ത്രക്രിയകൾക്കാവശ്യമായ നൂൽ നിർമിക്കാൻ ഈ മീനിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിക്കുന്നതായി പറയുന്നു. സിങ്കപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്. 25 കിലോ തൂക്കമുള്ള അപൂർവ മത്സ്യത്തെ…

Read More

ഐ.പി.എൽ. ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു: 12 പേർ അറസ്റ്റിൽ

ചെന്നൈ : കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ 12 പേർ അറസ്റ്റിലായി. 1.4 ലക്ഷം രൂപ വിലമതിക്കുന്ന ടിക്കറ്റുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. മത്സരം നടന്ന ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിനുസമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആന്ധ്രസ്വദേശി എഴുമലൈ(38), തമിഴ്‌നാട് സ്വദേശികളായ ഹയാത്ത് ബാഷ (38), ശ്യാം (20), കിഷോർ (27), വിനീത് കുമാർ (25), കാളീശ്വരൻ മൂർത്തി (24), രാജ്കുമാർ (34), വിഘ്‌നേശ് (32), സുരേഷ് (47), വെങ്കിട്ടസുബ്രഹ്മണ്യൻ (51), സന്തോഷ് (19), ശ്രീജിത്ത് (27)…

Read More

കേരളം സുരക്ഷിതമാണെന്ന് വ്ലോഗ്ഗ് ചെയ്ത വിദേശവനിതക്ക് നേരെ തൃശൂർ പൂരത്തിനിടെ ചുംബന ശ്രമം

തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം…

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടച്ചു: വേനലവധി തുടങ്ങി

ചെന്നൈ : സർക്കാർ വിദ്യാലയങ്ങൾ ബുധനാഴ്ച അടച്ചതോടെ തമിഴ്‌നാട്ടിൽ വേനലവധി തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന ജൂൺനാലിന് ശേഷം മാത്രമേ ഇനി സ്‌കൂളുകൾ തുറക്കുകയുളളൂ. കനത്തചൂട് മൂലം സ്‌കൂളുകൾ തുറക്കുന്നത് വീണ്ടും നീളാൻ സാധ്യതയുണ്ടെന്ന സൂചനയുണ്ട്. ക്ലാസുകൾ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.

Read More

‘ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല’ പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

ഡൽഹി: ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മാറ്റം. ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട്…

Read More

ജീവൻ അപകടത്തിൽ; ‘സ്‌മോക്ക്’ ബിസ്‌കറ്റ് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ : വായിൽവെക്കുമ്പോൾ പുകവരുന്ന സ്‌മോക്ക് ബിസ്കറ്റ് നിരോധിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്. ഇതിനു മുന്നോടിയായി ഭക്ഷ്യസുരക്ഷാവകുപ്പ് നടപടികൾ ശക്തമാക്കി. കുട്ടികൾ സ്‌മോക്ക് ബിസ്കറ്റ് കഴിക്കരുതെന്നും ജീവൻ അപകടത്തിലാവുമെന്നും മുന്നറിയിപ്പ് നൽകിത്തുടങ്ങി. ഇത്തരം ഭക്ഷണപദാർഥങ്ങൾ വിൽക്കരുതെന്ന് ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പ്രത്യേക നിർദേശവും നൽകി. സ്‌മോക്ക് ബിസ്‌കറ്റിനുപുറമേ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻപാടില്ല. ഭക്ഷണത്തിൽ ഡ്രൈ ഐസ് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പത്തുവർഷം തടവും പത്തുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ദ്രവനൈട്രജൻ ശരീരകോശങ്ങളെ മരവിപ്പിക്കുകയും ദഹനനാളിയെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പുനൽകുന്നു. ആദ്യഘട്ടത്തിൽ…

Read More

ചൂട് കനക്കുന്നു; സംസ്ഥാനത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്

ചെന്നൈ : കടുത്ത ചൂട് കാരണം തമിഴ്‌നാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്. തെക്കൻ ജില്ലകളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലാണ് കുറവ് വന്നത്. വെള്ളമില്ലാത്തതിനാൽ വന്യജീവികൾ കാടുവിട്ട് നാട്ടിലിറങ്ങുന്നുവെന്ന വാർത്തയും വിനോദ സഞ്ചാരികളെ അകറ്റാൻ കാരണമായി. ചൂട് സഹിക്കാൻ കഴിയാത്തതും നദികളിലെയും തടാകങ്ങളിലെയും വെള്ളം വറ്റിയതും സഞ്ചാരികൾ കുറയാൻ കാരണമായി. കഴിഞ്ഞവർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 4.42 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ തമിഴ്‌നാട്ടിലെത്തി. ആഭ്യന്തര സഞ്ചാരികളടക്കം 72 ലക്ഷം പേർ ഇതേ കാലയളവിൽ കഴിഞ്ഞവർഷം തമിഴ്‌നാട്ടിലെത്തിയിരുന്നു. വിനോദ…

Read More

പരീക്ഷണം പലതരം; കർണാടകയിൽ ‘സിംഹം’ എന്ന പേരിൽ അറിയുന്ന അണ്ണാമലൈയെ കേരളത്തിലും കർണാടകയിലും പ്രചാരണത്തിനിറക്കി ബി.ജെ.പി

ചെന്നൈ : കേരളത്തിലും കർണാടകയിലും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി രംഗത്തിറങ്ങി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. കോയമ്പത്തൂരിലെ സ്ഥാനാർഥി കൂടിയായ അദ്ദേഹം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് മറ്റു സംസ്ഥാനങ്ങളിലും സജീവമായി പ്രചാരണത്തിനിറങ്ങുന്നത്. മുൻ ഐ.പി.എസ്. ഓഫീസറെന്ന നിലയിലും മാധ്യമ ഇടപെടലുകളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവ സാന്നിധ്യമറിയിക്കാറുള്ള അണ്ണാമലൈയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി. കേരളത്തിലും കർണാടകയിലും ആവശ്യമെങ്കിൽ ഉത്തരേന്ത്യയിലും അദ്ദേഹത്തെ പ്രചാരണത്തിനിറക്കാനാണ് തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ ‘സിംഹം’ എന്ന പേരിലാണ് അണ്ണാമലൈ അറിയപ്പെടുന്നത്. തിരുവനന്തപുരം,…

Read More

നഗരത്തിലെ ടാസ്മാകുകളിൽ ബിയർ വിൽപ്പനയിൽ 40 ശതമാനം വർധന

ചെന്നൈ : വേനൽച്ചൂട് കടുത്തതോടെ തമിഴ്‌നാട്ടിൽ ബിയർ വിൽപ്പന കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ബിയർ വിൽപ്പനയിൽ 40 ശതമാനം വർധനവുണ്ടായതായി ടാസ്മാക് അധികൃതർ അറിയിച്ചു. സാധാരണ ദിവസങ്ങളിൽ ഒരു ലക്ഷം കെയ്സ് ബിയറാണ് തമിഴ്നാട്ടിൽ വിൽക്കുന്നത്. എന്നാൽ, ഇപ്പോൾ 1.40 ലക്ഷം കെയ്‌സ് ബിയർ വിൽപ്പന നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മേയ് മാസത്തിൽ ചൂട് വീണ്ടും കനക്കുന്നതോടെ വിൽപ്പനയിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു മുന്നിൽക്കണ്ട് മദ്യനിർമാണശാലകളിൽ കൂടുതൽ ബിയർ ഉത്പദനം ആരംഭിച്ചിട്ടുണ്ടെന്നും ടാസ്മാക് അധികൃതർ അറിയിച്ചു.

Read More

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യെമനിലെത്തി നിമിഷയെ കണ്ട് അമ്മ

യമന്‍: ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി നേരിട്ടു കണ്ടു. യെമനിലെ സൻആ ജയിലിലെത്തിയ പ്രേമകുമാരി ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മകളെ കണ്ടത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം മകളെ കണ്ടതിന്റെ ആശ്വാസത്തിലാണ് അമ്മ പ്രേമകുമാരി. ഏറെ…

Read More