ചെന്നൈ : കോവിഡ് വാക്സിനായ കോവിഷീൽഡ് എടുത്തവരിൽ പാർശ്വഫലങ്ങളൊന്നും തമിഴ്‌നാട്ടിൽ ഇതുവരെയായി റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ. വാക്സിന്റെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി നിർമാതാക്കളായ ആസ്ട്രസെനക്ക കോവിഷീൽഡ് പിൻവലിച്ച സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി. ഏതു വാക്‌സിൻ ആയാലും അതെടുക്കുന്ന ആളുടെ പ്രതിരോധശേഷി അനുസരിച്ചായിരിക്കും പാർശ്വഫലങ്ങൾ ഉണ്ടാവുക. കോവിഷീൽഡ് വാക്‌സിൻ എടുത്തവർ ഭയപ്പെടേണ്ട കാര്യമില്ല. ദിവസേനയുള്ള നടത്തവും വ്യായാമവും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: TAMILNADU
മദ്യപിച്ചെത്തി വിമാനത്തിൽ കസർത്ത്; യാത്രക്കാരനെ ഇറക്കിവിട്ടു
ചെന്നൈ : മദ്യലഹരിയിൽ പ്രശ്നങ്ങളുണ്ടാക്കിയ യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ചെന്നൈയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തിൽ കയറിയ പ്രവീൺ ഗാന്ധി (35) എന്ന ഗുജറാത്ത് സ്വദേശിയെയാണ് സഹയാത്രികരുടെ പരാതിയെത്തുടർന്ന് ഇറക്കിവിട്ടത്. അഞ്ച് വയസ്സുള്ള മകളുമൊത്താണ് പ്രവീൺ വിമാനത്തിൽ കയറിയത്. നന്നായി മദ്യപിച്ചിരുന്നെങ്കിലും ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കടത്തിവിട്ടു. എന്നാൽ വിമാനത്തിൽ മറ്റുള്ളവർക്ക് ശല്യമാവാൻ തുടങ്ങിയതോടെ വിമാനത്താവളത്തിൽ ഇറക്കി പോലീസിൽ ഏൽപിച്ചു. സംഭവത്തെ തുടർന്ന് വിമാനം ഒന്നര മണിക്കൂറോളം വൈകി. പ്രവീൺഗാന്ധിയെ ജാമ്യത്തിൽ വിട്ടയച്ചു.
Read Moreരക്ഷിതാക്കൾക്ക് ഉൾപ്പെടെ ഒരുമിച്ചു സന്ദേശങ്ങൾ കൈമാറാൻ തീരുമാനം; വാട്‌സാപ്പുമായി ചേർന്ന് വിദ്യാഭ്യാസ വകുപ്പ്
ചെന്നൈ : രക്ഷിതാക്കൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഒരുമിച്ചു സന്ദേശങ്ങൾ കൈമാറുന്നതിന് തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസവകുപ്പ് വാട്സാപ്പുമായി കൈ കോർക്കുന്നു. ഇതിനുള്ള ധാരണാപത്രം ഉടൻ ഒപ്പുവെക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഉത്തരവുകളും പരീക്ഷാ ഫലങ്ങളും മറ്റും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകളിലെ 1.16 കോടി വിദ്യാർഥികളുടെ രക്ഷിതാക്കളിലേയ്ക്കും അധ്യാപകരിലേയ്ക്കും എത്തിക്കുന്നതിനായാണ് ഈ സംവിധാനം ഒരുങ്ങുന്നത്. ഇതിന്റെ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. പൂർണസജ്ജമാകുന്നതോടെ ഒരു കോടി നമ്പറുകളിലേക്ക് ഒറ്റയടിക്ക് സന്ദേശങ്ങളെത്തിക്കാൻ കഴിയും. തുടക്കത്തിൽ സംസ്ഥാനതല ഉദ്യോഗസ്ഥർക്കേ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയൂ. വൈകാതെ വകുപ്പ് ഡയറക്ടർമാർക്കും ജില്ലാ മുഖ്യ…
Read Moreവിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകത്തിലെ അംഗങ്ങൾ 80 ലക്ഷം കടന്നു
ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലെ അംഗങ്ങളുടെ എണ്ണം 80 ലക്ഷം കടന്നുവെന്ന് ഭാരവാഹികൾ. ഓൺലൈൻ മുഖേനയുള്ള അംഗത്വത്തിന്റെ കണക്കാണിത്. പാർട്ടിയുടെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിക്കുന്നതിനുമുൻപ് രണ്ടുകോടി അംഗങ്ങളെ ചേർക്കാനാണ് ലക്ഷ്യമിടുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെയാണ് പാർട്ടിയായിമാറ്റുന്നത്. ഇതിനൊപ്പം പൊതുജനങ്ങളെയും പാർട്ടിയിൽ ചേർക്കാൻ നടപടിയെടുക്കുകയായിരുന്നു. മൊബൈൽ ആപ്പ് മുഖേന പേര് രജിസ്റ്റർചെയ്ത് വിജയ്‌യായിരുന്നു അംഗത്വപ്രചാരണത്തിന് തുടക്കമിട്ടത്. ആദ്യ ആഴ്ചയിൽതന്നെ പാർട്ടിയിൽ 50 ലക്ഷത്തോളംപേർ ചേർന്നിരുന്നുവെന്നാണ് ഭാരവാഹികൾ പറഞ്ഞത്. ഇപ്പോഴിത് 80 ലക്ഷം പിന്നിട്ടിരിക്കുകയാണ്. വിജയ്‌യുടെ 50-ാം പിറന്നാൾ ദിനമായ…
Read Moreപ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: ഒമ്പത് പേർ അറസ്റ്റിൽ
ചെന്നൈ : പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റുചെയ്തു. പെൺകുട്ടികളിൽ ഒരാൾ ഗർഭിണിയായതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഉദുമൽപ്പേട്ടയിൽ മുത്തശ്ശിയോടൊപ്പം താമസിക്കുന്ന 17 വയസ്സുകാരിയും സുഹൃത്തായ 13 വയസ്സുകാരിയുമാണ് പീഡനത്തിന് ഇരയായത്. പ്രതികളിൽ ഉൾപ്പെട്ട, റേഷൻകടയിൽ ജോലി ചെയ്യുന്ന 14 വയസ്സുകാരൻ മുതിർന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു യുവാക്കളിലേയ്ക്ക് കൈമാറുകയുമായിരുന്നു. 13 വയസ്സുള്ള പെൺകുട്ടിയെ പ്രതികൾക്ക് പരിചയപ്പെടുത്തിയത് മുതിർന്ന പെൺകുട്ടിയാണ്. താൻ ഗർഭിണിയാണെന്ന് മനസ്സിലാക്കിയതോടെ മുതിർന്ന പെൺകുട്ടി മുത്തശ്ശിയെ വിവരം…
Read Moreസംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി
ചെന്നൈ : ദക്ഷിണേന്ത്യയിൽ കടുത്ത വരൾച്ച തുടരുന്നതിനിടെ ചെന്നൈയിലും സമീപ ജില്ലകളിലും പച്ചക്കറി വില വീണ്ടും കൂടി. കോയമ്പേടിലെ മൊത്ത വ്യാപാര ചന്തയിൽ 120 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്ന ഒരു കിലോ ബീൻസിന്റെ വില 200 മുതൽ 230 വരെ രൂപയായി ഉയർന്നു. കിലോയ്ക്ക് 50 രൂപയ്ക്ക് വില്പന നടത്തിയിരുന്ന ക്യാരറ്റിന്റെ വില 70 രൂപയായി ഉയർന്നു. 70 രൂപയയ്ക്ക് വില്പന നടത്തിയിരുന്ന ഒരു കിലോ പച്ചമുളകിന്റെ വില 250 രൂപയായും ചെറുനാരങ്ങയുടെ കിലോയ്ക്ക് 70 രൂപയിൽനിന്ന് 160 രൂപയായും വർധിച്ചു. വെണ്ടയ്ക്ക, അവരയ്ക്കായ്,…
Read Moreഎം.ബി.എ. വിദ്യാർഥിയെ മൂന്നുപേർ അടങ്ങുന്ന സംഘം വെട്ടിക്കൊന്നു
ചെന്നൈ : പെൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി. ഞായറാഴ്ച രാത്രിയിൽ ഉദയകുമാറും സുഹൃത്തും ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു. ആക്രമണത്തിൽനിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു. പിന്നീട് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും…
Read Moreഅറിയിപ്പ് സബർബൻ തീവണ്ടി സർവീസിൽ മാറ്റം
ചെന്നൈ : ചെങ്കൽപ്പെട്ട് യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ ബീച്ചിൽനിന്ന് ചൊവ്വാഴ്ച രാത്രി ചെങ്കൽപ്പെട്ടിലേക്കുള്ള സബർബൻ തീവണ്ടി സർവീസിൽ മാറ്റമുണ്ടാകും. ചെന്നൈ ബീച്ചിൽനിന്ന് രാത്രി 8.35, 10.05, 11 എന്നീ സമയങ്ങളിൽ ചെങ്കൽപ്പെട്ടിലേക്കുള്ള സബർബൻ തീവണ്ടി സർവീസുകൾ സിങ്കപെരുമാൾ കോയിൽ റെയിൽവേ സ്റ്റേഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളുവെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.
Read Moreനഗരത്തിൽ മഴ എത്തി; താപനില കുറഞ്ഞു; കത്തിരിയിലിന് ആശ്വാസമായി
ചെന്നൈ : ചൂട് ഏറ്റവുമുയരുന്ന കത്തിരി മാസത്തിൽ പെയ്ത മഴയിൽ ചെന്നൈ നഗരത്തിന് ആശ്വാസം. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചതോടെ താപനില കുറഞ്ഞു. മീനമ്പാക്കത്ത് രേഖപ്പെടുത്തിയ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസായിരുന്നു. കുറഞ്ഞ താപനില 28 ഡിഗ്രിയുമായിരുന്നു. നുങ്കമ്പാക്കത്ത് ഇത് 36 ഡിഗ്രിയും 30 ഡിഗ്രിയുമായിരുന്നു. കത്തിരി തുടങ്ങുന്നതിന് മുമ്പുതന്നെ നഗരത്തിൽ താപനില 40 ഡിഗ്രി കടന്നിരുന്നു. അതിനാൽ, കൊടുംവേനൽ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മഴയെത്തിയത്. അടുത്തദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴയുണ്ടായി. സേലം,…
Read Moreരോഗിയ്ക്ക് മാനസിക സംഘർഷം നൽകി; കൃത്യവിലോപം നടത്തിയ ആശുപത്രിക്ക് അഞ്ചു ലക്ഷം രൂപ പിഴ
ചെന്നൈ : മതിയായ പരിചരണം ലഭിച്ചില്ലെന്നും മാനസിക സംഘർഷം അനുഭവിച്ചെന്നുമുള്ള രോഗിയുടെ പരാതിയിൽ മധുരയിലെ സ്വകാര്യാശുപത്രിക്ക് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരം വിധിച്ചു. സാധാരണക്കാർ ഡോക്ടറെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്നും അതിന്റെ ഉത്തരവാദിത്വം ആശുപത്രികൾ കാണിക്കണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. അഭിഭാഷകയായ യുവതി 2023 സെപ്റ്റംബറിലാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രി അധികൃതർ തന്നോട് മോശമായി പെരുമാറിയെന്നും കൃത്യസമയത്ത് മരുന്ന് നൽകിയില്ലെന്നും നൽകിയ മരുന്നിന്റെ വിവരങ്ങൾ അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കാഷ്‌ലെസ് ഇൻഷുറൻസ് പരിരക്ഷയുണ്ട് എന്ന് അറിയിച്ചെങ്കിലും പണം ഈടാക്കി. ചികിത്സയിൽ പിഴവൊന്നുമുണ്ടായിട്ടില്ലെങ്കിലും ആശുപത്രിയുടെ…
Read More