തിരുവള്ളുവരെ കാവിവസ്ത്രം ധരിപ്പിച്ചും ഭസ്മം പൂശിയും ചിത്രീകരിച്ചു; തമിഴ്‌നാട് ഗവർണർക്കെതിരേ ഭരണപക്ഷം

ചെന്നൈ : തമിഴ് കവി തിരുവള്ളുവരെ വീണ്ടും കാവി പുതപ്പിച്ചുകൊണ്ട് ഗവർണർ ആർ.എൻ. രവി പുറത്തിറക്കിയ ക്ഷണക്കത്തിനെച്ചൊല്ലി വിവാദം പുകയുന്നു. വെള്ളിയാഴ്ച രാജ്ഭവനിൽ സംഘടിപ്പിച്ച തിരുവള്ളുവർ തിരുവിഴ ആഘോഷ ചടങ്ങിനുവേണ്ടി തയ്യാറാക്കിയ ക്ഷണക്കത്തിലാണ് തിരുവള്ളുവരെ കാവിവസ്ത്രം ധരിപ്പിച്ചും ഭസ്മം പൂശിയും ചിത്രീകരിച്ചത്. ഇതിൽ പ്രതിഷേധവുമായി ഭരണകക്ഷിയായ ഡി.എം.കെ.യും കോൺഗ്രസും ഉൾപ്പെടെ പാർട്ടികൾ രംഗത്തെത്തി. തിരുവള്ളുവരെ കാവി പുതപ്പിച്ചതിലൂടെ ലോകമെമ്പാടുമുള്ള തമിഴരെ ഗവർണർ അപമാനിച്ചിരിക്കുകയാണെന്ന് ഡി.എം.കെ. വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ആരോപിച്ചു. തമിഴ് ഭാഷയെയും സംസ്കാരത്തെയുമൊക്കെ ഇതിലൂടെ അവഹേളിച്ചിരിക്കുകയാണ്. നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുന്നു -ഇളങ്കോവൻ പറഞ്ഞു.…

Read More

സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ആറിനു തുറക്കും

ചെന്നൈ : മധ്യവേനലവധിക്കുശേഷം തമിഴ്നാട്ടിൽ സ്കൂളുകൾ ജൂൺ ആറിനു തുറക്കും. വെള്ളിയാഴ്ച വിദ്യാഭ്യാസവകുപ്പ് ഡയറക്ടറാണ് ഇക്കാര്യമറിയിച്ചത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ പ്ലസ്ടുവരെ ക്ലാസുകളാണ് ആറുമുതൽ തുടങ്ങുക. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്താൻ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സി.ബി.എസ്.ഇ. ബോർഡിനുകീഴിൽ സ്കൂളുകൾ എന്നുതുറക്കുമെന്നകാര്യം ഇനിയും അറിയിച്ചിട്ടില്ല.

Read More

ശിവകാശിയിലെ പടക്കശാലകൾ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിച്ച് ഉടമകൾ

crackers

ചെന്നൈ : നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പടക്കനിർമാണം നടത്തുന്നത് കണ്ടെത്താനായി പരിശോധന നടത്തുന്നതിൽ പ്രതിഷേധിച്ച് ശിവകാശിയിലെ പടക്കശാലകൾ അടച്ചിട്ട് ഉടമകളുടെ അനിശ്ചിതകാല സമരം. ഉഗ്രസ്ഫോടനശേഷിയുള്ള ബേരിയം നൈട്രേറ്റ്, ഗ്രനേഡ് നിർമിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിച്ച് പടക്കങ്ങൾ നിർമിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പോലീസുൾപ്പെടെയുള്ള വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പരിശോധന. വിരുദുനഗർ ജില്ലയിലെ ശിവകാശി, സാത്തൂർ, വെപ്പകോട്ടൈ തുടങ്ങിയ പ്രദേശങ്ങളിലെ 1000-ത്തിലധികം പടക്കശാലകളിൽ അഞ്ച് ലക്ഷത്തോളംപേർ ജോലിചെയ്യുന്നുണ്ട്. ‌ ബേരിയം നൈട്രേറ്റ് ഉപയോഗിച്ച് പടക്കം നിർമിക്കുന്നതിനിടെ പടക്കശാലകളിലുണ്ടായ സ്ഫോടനങ്ങളിൽ ഒട്ടേറെ തൊഴിലാളികൾ മരിച്ചിരുന്നു. ഒട്ടേറെപ്പേർക്ക് പരിക്കേല്ക്കുകയുംചെയ്തു. ഇതേത്തുടർന്നാണ് പരിശോധന…

Read More

കോഴിവില ഉയർന്നു; ഒരുമാസംകൊണ്ട്‌ ഉയർന്നത് 23 രൂപ

ചെന്നൈ : നാമക്കലിൽ ഇറച്ചിക്കോഴി വില കുത്തനെ ഉയർന്നു. ഒരുമാസംകൊണ്ട്‌ 23 രൂപയാണ് ഉയർന്നത്. കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്ത്‌ കനത്തചൂട്‌ അനുഭവപ്പെട്ടതിനാൽ 10 ശതമാനത്തിലധികം കോഴികൾ ചത്തിരുന്നു. ഉത്പാദനവും കുറഞ്ഞു. ഇതാണ് ഇപ്പോൾ ഇറച്ചിക്കോഴിവില കുത്തനെ ഉയരാൻ കാരണം. മീൻ പിടിക്കുന്നതിനു വിലക്കുള്ളതിനാൽ കോഴിയിറച്ചി വാങ്ങുന്നവരുടെ എണ്ണം കൂടിയതും വില ഉയരാൻ കാരണമായി. തമിഴ്‌നാട്ടിൽ തിരുപ്പൂർ, കോയമ്പത്തൂർ, നാമക്കൽ ഉൾപ്പെടെയുള്ള ജില്ലകളിൽ ഏകദേശം 25,000-ത്തിലധികം കോഴിഫാമുകൾ ഉണ്ട്‌. ഇവിടെ ദിനംപ്രതി 15 ലക്ഷം ഇറച്ചിക്കോഴികളെ ഉത്പാദിപ്പിക്കുന്നു. ഇവ തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലേക്കും ആന്ധ്രപ്രദേശ്, കർണാടക,…

Read More

അഞ്ചുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞു കൊന്ന അമ്മ അറസ്റ്റിൽ

ചെന്നൈ : വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ അഞ്ചുവയസ്സുള്ള മകളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. മധുര ജില്ലയിലെ മേലൂരിനടുത്ത ഉലകനാഥപുരത്തെ സമയമുത്തു-മലർ സെൽവി ദമ്പതിമാരുടെ മകൾ കാർത്തികയാണ് മരിച്ചത്. സംഭവത്തിൽ മലർ സെൽവിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കാർത്തികയെ കാണാതായത്. ഇക്കാര്യം മലർ സെൽവി തന്നെയാണ് പോലീസിൽ അറിയിച്ചത്. വീട്ടിനു സമീപത്തെ കിണറ്റിൽനിന്ന് പിന്നീട് പോലീസ് കാർത്തികയുടെ മൃതദേഹം കണ്ടെടുത്തു. മലർ സെൽവിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി അവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മകളെ കൊന്നത് താനാണെന്ന് അവർ സമ്മതിച്ചത്. അതേ പ്രദേശത്തെ ബന്ധുവുമായി…

Read More

പഴനിമല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ കാണിക്കയായി എത്തിയത് 3.69 കോടി രൂപ

ചെന്നൈ : പഴനിമല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ കാണിക്കയായി എത്തിയത് 3.69 കോടി രൂപ. കഴിഞ്ഞ പതിനാലുദിവസത്തെ വരുമാനമാണിത്. ക്ഷേത്രത്തിലെ കാർത്തികമണ്ഡപത്തിൽ പണം എണ്ണിത്തിട്ടപ്പെടുത്തി. 991 ഗ്രാം സ്വർണം, 19780 ഗ്രാം വെള്ളി, ഓസ്ട്രേലിയ, ശ്രീലങ്ക, സിങ്കപ്പുർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കറൻസി നോട്ടുകൾ 484 എണ്ണവും ലഭിച്ചു. പഴനി ദേവസം ബോർഡ് ജോയിന്റ് കമ്മിഷണർ മാരിമുത്തു, ഡെപ്യൂട്ടി കമ്മിഷണർ ആർ.എസ്. വെങ്കിടേഷ്, അസി. കമ്മിഷണർ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Read More

കോൺഗ്രസുകാർക്ക് ബിരിയാണി നൽകാമെന്ന് അണ്ണാമലൈയുടെ പരിഹാസം : എന്നാൽ ബീഫ് ബിരിയാണി വേണമെന്ന് കോൺഗ്രസ് നേതാവ്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ബി.ജെ.പി. സംസ്ഥാന ഓഫീസിന് മുന്നിൽ സമരം നടത്താനെത്തുന്ന കോൺഗ്രസുകാർ സമയമറിയിച്ചാൽ ബിരിയാണി തരാമെന്ന് പറഞ്ഞ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്ക് മറുപടിയുമായി ടി.എൻ.സി.സി. മുൻ പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവൻ. ബി.ജെ.പി. ഓഫീസിൽ അണ്ണാമലൈ ബീഫ് റെഡിയാക്കി വെയ്ക്കണമെന്നും തങ്ങൾ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിന്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരേയാണ് സംസ്ഥാനത്തെ കോൺഗ്രസ് സമരം പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടുകാരെ മോഷ്ടാക്കളായി ചിത്രീകരിച്ച പ്രധാനമന്ത്രി മാപ്പുപറഞ്ഞില്ലെങ്കിൽ സമരം നടത്തുമെന്നായിരുന്നു ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ അറിയിച്ചത്.…

Read More

ഓൺലൈൻ ചൂതാട്ടം കടക്കെണിയിലാക്കി: യുവാവ് ജീവനൊടുക്കി

ചെന്നൈ : ഓൺലൈൻ ചൂതാട്ടത്തെ തുടർന്ന് കടക്കെണിയിലായ യുവാവ് ജീവനൊടുക്കി. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം. ഹൊസൂരിലുള്ള സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന അരിയല്ലൂർ സ്വദേശി ആർ. മണിവാസകമാണ് (36) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഒന്നര വയസ്സുള്ള മകനോടൊപ്പം ഭാര്യ അരുണ അരിയല്ലൂരിലുള്ള സ്വന്തംവീട്ടിൽ പോയതായിരുന്നു. കഴിഞ്ഞ ദിവസം തുടർച്ചയായി ഫോൺ വിളിച്ചിട്ടും മണിവാസകം ഫോണെടുക്കാതെ വന്നതോടെ അരുണ അയൽവീട്ടുകാരെ വിവരമറിയിച്ചു. ഇവർ അന്വേഷിച്ചു ചെന്നപ്പോഴാണ് വീടിനുള്ളിൽ മണിവാസകത്തെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി മൃതദേഹം ഹൊസൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഓൺലൈൻ ചൂതാട്ടത്തിലൂടെ 50…

Read More

നഗരത്തിൽ അഞ്ചുമാസത്തിൽ കണ്ടെത്തിയത് 1300 സൈബർ തട്ടിപ്പുകേസുകൾ; ജാഗ്രതാ നിർദേശവുമായി പോലീസ്

ചെന്നൈ : ചെന്നൈയിൽ അഞ്ചു മാസത്തിനിടയിൽ നടന്നത് 1300-ലധികം സൈബർ തട്ടിപ്പുകൾ. പലർക്കും പതിനായിരങ്ങളും ലക്ഷങ്ങളും കോടികളും വരെ നഷ്ടമായിട്ടുണ്ട്. തനിച്ചു താമസിക്കുന്ന വയോധികർ, ഉയർന്ന വരുമാനമുള്ളവർ, സ്ത്രീകൾ എന്നിവരെയാണ് തട്ടിപ്പുകാർ കൂടുതലും ലക്ഷ്യമിടുന്നത്. ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ചതിക്കുഴിയിലകപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ചെന്നൈ സിറ്റി പോലിസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡ് മുന്നറിയിപ്പു നൽകി. ഈ വർഷം ജനുവരി മുതൽ ഇതുവരെ 1336 സൈബർ തട്ടിപ്പുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന വിളികളിലൂടെയാണ് തട്ടിപ്പു തുടങ്ങുക. ബ്ലൂഡാർട്ട് പോലുള്ള കൂറിയർ കമ്പനികളുടെ പ്രതിനിധികളെന്നൊക്കെ…

Read More

അറിയിപ്പ് ഈ മേഖലയിൽ കുടിവെള്ള വിതരണം ഇനി മൂന്നുദിവസം കൂടുമ്പോൾ

ചെന്നൈ : താംബരം മേഖലയിൽ ഇനിമുതൽ മൂന്നുദിവസം കൂടുമ്പോൾ കുടിവെള്ളം വിതരണം ചെയ്യുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. നേരത്തേ അഞ്ചു ദിവസത്തിലൊരിക്കലാണ് ജലവിതരണം നടത്തിയിരുന്നത്. നാല് ലക്ഷത്തിലധികം ആളുകൾ മേഖലയിൽ താമസിക്കുന്നുണ്ട്. താംബരത്തെ അഞ്ചു സോണുകളിലെ 70 വാർഡുകളിലേക്കായി പ്രതിദിനം 73 ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. 60 ദശലക്ഷം ലിറ്റർ വിതരണം ചെയ്ത സ്ഥാനത്ത് ഇപ്പോൾ നാലു ദശലക്ഷം വെള്ളം കൂടി അധികമായി നൽകുന്നുണ്ടെന്നും താംബരം കോർപ്പറേഷൻ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ 18 കുഴൽക്കിണറുകളെയാണ് പ്രധാനമായും പ്രദേശവാസികൾ വെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ജലവിതരണം ഉറപ്പാക്കുന്നതിനും,…

Read More