കേരളത്തിലെ  വെസ്റ്റ്‌നൈൽ പനി: സംസ്ഥാനത്ത് ജാഗ്രത നിർദേശം

  ചെന്നൈ : കേരളത്തിലെ ചില ജില്ലകളിൽ വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ജാഗ്രതാനിർദേശം നൽകി. പരിഭ്രാന്തരാവേണ്ടകാര്യമില്ലെന്നും മുൻകരുതലും തക്കസമയത്ത് ചികിത്സയും സ്വീകരിച്ചാൽ മതിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വെസ്റ്റ്നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലേക്കെത്തുന്നത്. രോഗപ്പകർച്ചയുണ്ടാകുന്നതാകട്ടെ പക്ഷികളിൽനിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്കും. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രത്യേക വാക്‌സിനുകളോ ആന്റിവൈറസ്…

Read More

നഗരത്തിൽ ശക്തമായ കാറ്റും മഴയും; മരം വീണ് സർക്കാർ ബസ് തകർന്നു

bus

ചെന്നൈ : മേട്ടൂരിൻ്റെ പരിസര പ്രദേശങ്ങളിൽ ഇടിയും മിന്നലും ശക്തമായ കാറ്റും ഉണ്ടായ മഴയിൽ റോഡരികിലെ മരം കടപുഴകി സർക്കാർ ബസിനു മുകളിൽ വീണു സർക്കാർ ബസ് തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സേലം ജില്ലയിൽ വേനൽച്ചൂടിൻ്റെ ആഘാതം അനുദിനം വർധിക്കുകയാണ്. പകൽ സമയങ്ങളിൽ റോഡുകളിൽ ചൂട് കാറ്റ് വീശുന്നുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പകൽ വെയിൽ ജ്വലിക്കുന്നുണ്ടെങ്കിലും രാത്രിയിൽ ശക്തമായ കാറ്റും ഇടിയും മിന്നലുമായി മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേനൽമഴ പെയ്തതോടെ ചൂട് കുറഞ്ഞതോടെ ജനങ്ങളും കർഷകരും ആഹ്ലാദത്തിലാണ്.…

Read More

താംബരം-കൊച്ചുവേളി പ്രത്യേക എ.സി. തീവണ്ടി ഈ ദിവസം മുതൽ സർവീസ് ആരംഭിക്കും; വിശദാംശങ്ങൾ

ചെന്നൈ : യാത്രത്തിരക്ക് കുറയ്ക്കാൻ താംബരം- കൊച്ചുവേളി പ്രത്യേക എ.സി. തീവണ്ടി സർവീസ് അനുവദിച്ചു. താംബരത്ത്നിന്ന് മേയ് 16, 18, 23, 25, 30 ജൂൺ ഒന്ന്, ആറ്, എട്ട്, 13, 15, 20, 22, 27, 29 തീയതികളിൽ സർവീസുണ്ടാകും. താംബരത്ത് നിന്ന് രാത്രി 9.40-ന് പുറപ്പെടുന്ന വണ്ടി (06035) പിറ്റേന്ന് ഉച്ചയ്ക്ക് 1.40 കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് മേയ് 17, 19,24, 26,31, ജൂൺ രണ്ട്, ഏഴ്, ഒൻപത് 14,16,21,23,28,30 എന്നീ തീയതികളിലാണ് താംബരത്തേക്ക് പ്രത്യേക വണ്ടി. ഉച്ചയ്ക്ക് ശേഷം 3.35-ന്…

Read More

സർക്കാർ ആശുപത്രിയിൽ നടന്ന ഒറ്റ പ്രസവത്തിൽ 3 കുഞ്ഞുങ്ങൾ: ആശുപത്രി അധികൃതർ ആഹ്ലാദത്തിൽ

ചെന്നൈ : തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ നടന്ന ഒരു പ്രസവത്തിൽ 3 കുഞ്ഞുങ്ങൾ. തിരുപ്പൂർ താരാപുരം റോഡ് സ്വദേശി ബാല്പാണ്ടിയ്ക്കും (28) കൗസല്യ (26)ക്കുമാണ് ഒറ്റ പ്രസവത്തിൽ 3 കുഞ്ഞുങ്ങളെ നൽകി ദൈവം അനുഗ്രഹിച്ചത്. ഗർഭിണിയായ കൗസല്യയെ കഴിഞ്ഞ മാസം 15നാണ് തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി. അതിൽ 3 കുട്ടികൾ ജനിച്ചു, ഒരു പെൺകുട്ടിയും 2 ആൺകുട്ടികളും. ഇവരിൽ 2 കുട്ടികൾ ഒന്നര കിലോയും മറ്റൊരു കുട്ടിക്ക് 1.750…

Read More

ശിവകാശി പടക്ക ഫാക്ടറിയുടെ ലൈസൻസ് റദ്ദാക്കി;

ചെന്നൈ : ശിവകാശിക്ക് സമീപം ചെങ്ങമലപ്പട്ടി സുദർശൻ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ച സംഭവത്തിൽ ഫാക്ടറിയുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ കേന്ദ്ര എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് (പെസോ) ഉത്തരവിട്ടു . ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടിയിൽ സെൻട്രൽ എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് (പിഇഎസ്ഒ) ലൈസൻസിന് കീഴിൽ പ്രവർത്തിക്കുന്ന ശരവണൻ്റെ ഉടമസ്ഥതയിലുള്ള സുദർശൻ പടക്ക ഫാക്ടറിയിൽ വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ 6 സ്ത്രീകൾ ഉൾപ്പെടെ 10 പേർ മരിച്ചു. അനധികൃതമായി ഫാക്ടറി പാട്ടത്തിനെടുത്തതും, അധിക തൊഴിലാളികളെ ഉപയോഗിച്ച് പടക്കങ്ങൾ നിർമിച്ചതും, അനുവദനീയമായ അളവിൽ കൂടുതൽ സ്‌ഫോടകവസ്തുക്കൾ…

Read More

സർക്കാർജോലി നൽകാമെന്ന് പറഞ്ഞു ചതിച്ച് പണംതട്ടിയയാളെ അടിച്ചുകൊന്നു; മൂന്നുപേർ പിടിയിൽ

ചെന്നൈ : സർക്കാർജോലി നൽകാമെന്നുപറഞ്ഞ് പലരിൽനിന്നായി 12 കോടി രൂപ തട്ടിയെടുത്തയാളെ മൂന്നുപേർചേർന്ന് അടിച്ചുകൊന്നു. ഭാര്യയെ ബന്ദിയാക്കിയശേഷമായിരുന്നു മർദനം. ചെന്നൈയിലെ വെസ്റ്റ് മൊഗപ്പെയർ സ്വദേശിയായ കെ. വെങ്കടേശനാണ്‌(54) സേലത്തിനുസമീപം കൊല്ലപ്പെട്ടത്. മകനെ നീറ്റ് എഴുതാനായി കുന്ദ്രത്തൂരിലെ കോളേജിൽ ഇറക്കിയതിനുശേഷം ഭാര്യ ലക്ഷ്മിയോടൊപ്പം സേലത്തേക്ക് പുറപ്പെട്ടതായിരുന്നു വെങ്കിടേശ്വരൻ. മൂന്നുപേർചേർന്ന് ഭാര്യയെ ഒരു ക്രഷർ യൂണിറ്റിൽ പൂട്ടിയിട്ടശേഷം വെങ്കടേശനെ മർദിക്കുകയായിരുന്നു. മരിച്ചെന്നുറപ്പായപ്പോൾ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. സംഭവവുമായിബന്ധപ്പെട്ട് തിപ്പംപട്ടിയിലെ ഗണേശൻ(50) പൊള്ളാച്ചിയിലെ നിത്യാനന്ദം(39) ഊത്തങ്കരയിലെ വിഘ്‌നേഷ്(28) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരിൽനിന്നും ഇവരുടെ ബന്ധുക്കളിൽനിന്നുമായി വെങ്കിടേശൻ 12…

Read More

ചിലത് സാമൂഹികശല്യമായി മാറിയിരിക്കുന്നു: യുട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ചില യുട്യൂബ് ചാനലുകൾ സാമൂഹികശല്യമായി മാറിയിരിക്കുകയാണെന്നും നിയന്ത്രിക്കുന്നതിന് നടപടിയെടുക്കേണ്ട സമയമായെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വരിക്കാരെ കൂട്ടുന്നതിന് ചില യുട്യൂബ് ചാനലുകൾ അവഹേളനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം ചാനലുകൾ സാമൂഹികശല്യമാണ്. അവയെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു -ജസ്റ്റിസ് കുമരേശ് ബാബു വാക്കാൽ അഭിപ്രായപ്പെട്ടു. റെഡ്പിക്സ് യുട്യൂബ് ചാനലിന്റെ ഉടമയായ ഫെലിക്സ് ജെറാൾഡ് നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വനിതാപോലീസുകാർക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായി ജയിലിൽക്കഴിയുന്ന സവുക്കു ശങ്കറിന്റെ അഭിമുഖം പുറത്തുവിട്ടതിന് ഫെലിക്സ് ജെറാൾഡിന്റെപേരിൽ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ്…

Read More

ഭാര്യയുടെ സ്മരണയ്ക്കായി ക്ഷേത്രം നിർമിച്ച് വ്യവസായി

ചെന്നൈ : അരിയല്ലൂരിലെ വ്യവസായി പരേതയായ ഭാര്യയുടെ സ്മരണയ്ക്കായി ക്ഷേത്രം പണിത് പ്രാർത്ഥന നടത്തി. തിരുപ്പൂരിൽ ടെക്സ്റ്റൈൽ സ്ഥാപനം നടത്തിവരികയായിരുന്ന ദേവമംഗലം സ്വദേശി ഗോപാലകൃഷ്ണൻ (45) ആണ് മരണമടഞ്ഞ ഭാര്യക്കായി ക്ഷേത്രംപണിത്. ഗോപാലകൃഷ്ണന്റെ ഭാര്യ കർപ്പഗവല്ലിയെ സംസ്കരിച്ച സ്ഥലത്ത് അഞ്ചുലക്ഷം രൂപ ചെലവിലാണ് അദ്ദേഹം ക്ഷേത്രം പണിതത്. ക്ഷേത്രത്തിന്റെ കുംഭാഭിഷേകവും അന്നദാനവും കഴിഞ്ഞദിവസം നടന്നു. വസ്ത്രവ്യാപാരിയായ ഗോപാലകൃഷ്ണനും കർപ്പഗവല്ലിയും 2009-ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്. വൃക്കരോഗം ബാധിച്ച കർപ്പഗവല്ലി 2023-ൽ മരിച്ചു. ഭാര്യ ദേവിയായി മാറിയെന്ന് അതിനുശേഷം ഗോപാലകൃഷ്ണൻ പലരോടും പറഞ്ഞിരുന്നു.

Read More

സംസ്ഥാനത്ത് രാഷ്ട്രീയത്തിൽ അടിസ്ഥാനമാറ്റം കൊണ്ടു വരാൻ ലക്ഷ്യം; ജന്മദിനത്തിൽ പാർട്ടി സംസ്ഥാന സമ്മേളനം നടത്താൻ ഒരുങ്ങി വിജയ്

ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം മധുരയിൽ നടന്നേക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 22-ന് സമ്മേളനം നടത്താനാണ് ആലോചന. ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുവിജയമാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ജൂൺ ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുന്നതോടെ പാർട്ടി പ്രവർത്തനത്തിന് തുടക്കമിടാനാണ് വിജയ് ഉദ്ദേശിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആർക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന…

Read More

അവിഹിത ബന്ധമുണ്ടെന്ന സംശയം; യുവാവിനൊപ്പം ബൈക്കിൽ പോകവെ യുവതി തീകൊളുത്തി

ചെന്നൈ : ബൈക്കിൽ യുവാവിനൊപ്പം പോകുന്നതിനിടെ യുവതി പെട്രോളൊഴിച്ച് തീകൊളുത്തി. സാരമായി പൊള്ളലേറ്റ യുവാവിനും കാമുകിയും ചികിത്സയിലാണ്. മയിലാടുതുറയിലെ വിചിത്രയാർ തെരുവിലാണ് സംഭവം. കാമുകന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഈ കടുംകൈ ചെയ്തെന്ന് പോലീസ് പറയുന്നു. കടലൂർ ജില്ലയിലെ ഭുവനഗിരി സ്വദേശിയായ എൻ. സിന്ധുജ(20)യും മയിലാടുതുറൈ സ്വദേശിയായ ആർ. ആകാശു(24)മാണ് പൊള്ളലേറ്റ് ആശുപത്രിയിലായത്. മയിലാടുതുറൈ ഗവ. വിമൻസ് ആർട്‌സ് കോളേജിൽ രണ്ടാം വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർഥിനിയാണ് സിന്ധുജ. പൂംപുഹാർ കോളേജിൽ ബി.കോം. മൂന്നാംവർഷ വിദ്യാർഥിയാണ് ആകാശ്. ആകാശ് മറ്റൊരു പെൺകുട്ടിയുമായി ബന്ധത്തിലാണെന്ന…

Read More