വിഷമദ്യദുരന്തം : സി.ബി.ഐ. അന്വേഷണത്തിനായി മദ്രാസ് ഹൈക്കോടതിയിൽ ഒരു ഹർജികൂടി

ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.ക്കുവിടണമെന്നാവശ്യപ്പെട്ട് പി.എം.കെ.യും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തേ അണ്ണാ ഡി.എം.കെ. നൽകിയ ഹർജിക്കൊപ്പം ഇത് പരിഗണിക്കും. വ്യാജമദ്യം നിർമിക്കുന്നതിനുവേണ്ട അസംസ്കൃതവസ്തുക്കൾ അയൽ സംസ്ഥാനങ്ങളിൽനിന്നാണ് വാങ്ങിയത് എന്നതുകൊണ്ട് സംസ്ഥാന പോലീസിനോ ഏകാംഗ കമ്മിഷനോ വിശദമായ അന്വേഷണംനടത്താൻ കഴിയില്ലെന്ന് പി.എം.കെ.യുടെ അഭിഭാഷകൻ കെ. ബാലു നൽകിയ പൊതുതാത്പര്യ ഹർജിയിൽ പറയുന്നു. മദ്യദുരന്തത്തിന്റെ കാര്യം കള്ളക്കുറിച്ചി കളക്ടർ ആദ്യം മറച്ചുവെച്ചത് സംസ്ഥാന സർക്കാരിന്റെ താത്പര്യപ്രകാരമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.ബി.ഐ. അന്വേഷണമാണ് ഉചിതമെന്നാണ് ഹർജിക്കാരന്റെ വാദം. ആക്ടിങ് ചീഫ് ജസ്റ്റിസ്…

Read More

സർക്കാരിന്റെ നടപടി ആവശ്യം; ഗവർണറെ നേരിൽകണ്ട് അണ്ണാ ഡി.എം.കെ. നേതാക്കൾ

ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സർക്കാരിന്റെ നടപടി ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. നേതാക്കൾ ഗവർണർ ആർ.എൻ. രവിയെ കണ്ടു. തമിഴ്‌നാട്ടിൽ ഭരണഘടനാ സംവിധാനങ്ങൾ തകർന്നുവെന്നും ഈ വിഷയം രാഷ്ട്രപതിക്ക്‌ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു. സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു.ഈ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം പളനിസ്വാമി ഗവർണർക്ക് നൽകി. തമിഴ്‌നാട് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയാൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കില്ല. സർക്കാരിന്റെ കൈയിലെ കളിപ്പാവയായിട്ടാകും പോലീസ് പ്രവർത്തിക്കുകയെന്ന് പളനിസ്വാമി പറഞ്ഞു. നീതിപൂർവമായ…

Read More

ചെന്നൈ-നാഗർകോവിൽ വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തി

ചെന്നൈ : ചെന്നൈ എഴുമ്പൂർ- നാഗർകോവിൽ വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തി. രാവിലെ അഞ്ചിന് ചെന്നൈയിൽ നിന്ന് യാത്രതിരിച്ച വന്ദേ ഭാരത് ഉച്ചയ്ക്ക് 1.50-ന് നാഗർകോവിൽ സ്റ്റേഷനിൽ എത്തി. ഉച്ചയ്ക്ക് 2.20-ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട വണ്ടി രാത്രി 11.15-ന് ചെന്നൈയിൽ എത്തിച്ചേർന്നു. എട്ട് ബോഗികളുമായാണ് ട്രയൽ നടത്തിയത്. കഴിഞ്ഞ 20-ന് ചെന്നൈ റയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി സർവീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ പരിപാടി റദ്ദായതിനെത്തുടർന്ന് ഉദ്ഘാടനം മാറ്റിവെച്ചു.

Read More

ശബരിമലയിൽ അവഹേളിക്കപ്പെട്ടതായി സംസ്ഥാനത്ത് നിന്നും പോയ ട്രാൻസ് വനിതകൾ

ചെന്നൈ : തമിഴ്‌നാട്ടിൽനിന്ന് ശബരിമല ദർശനത്തിനുപോയ മൂന്ന് ട്രാൻസ്‌ജെൻഡർ വനിതകളെ പോലീസ് അവഹേളിച്ചെന്ന് പരാതി. അനധികൃത ലിംഗപരിശോധന നടത്തിയെന്നും ദർശനാനുമതി നിഷേധിച്ചെന്നുമാണ് ഇവർ പറയുന്നത്. തമിഴ്‌നാട് സർക്കാർ നൽകിയ ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡുമായാണ് ഇവർ ശബരിമലയ്ക്കു പോയത്. ഒരാളുടെ അമ്മയും കൂടെയുണ്ടായിരുന്നു. തിരിച്ചറിയൽ കാർഡ് നോക്കി പാസ് അനുവദിച്ചു. എന്നാൽ, ക്ഷേത്രത്തിനടുത്തുവെച്ച് പോലീസ് തടഞ്ഞു. ട്രാൻസ് വനിതകൾക്ക് ദർശനം അനുവദിക്കാനാവില്ലെന്നാണ് പറഞ്ഞത്. തങ്ങൾ പതിവായി ക്ഷേത്രദർശനം നടത്തുന്നവരാണെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ശബരിമലയിലെ ശൗചാലയത്തിൽവെച്ച് വനിതാ പോലീസുകാർ തങ്ങളെ വസ്ത്രമഴിച്ച് പരിശോധിച്ചെന്ന് ഇവർ പറയുന്നു. പിന്നീട്…

Read More

മൂന്ന് വര്‍ഷത്തിനിടെ 65,483 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകിയതായി; എംകെ സ്റ്റാലിന്‍

ചെന്നൈ: 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ 75,000 സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ ആ വര്‍ഷം ജനുവരിയോടെ നികത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയിലായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. വിവിധ തസ്തികകളിലായി ഈ വര്‍ഷം 46,584 പേര്‍ക്ക് നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 30,219 ഒഴിവുകളില്‍ 2026 ജനുവരിയോടെ നിയമനം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65,483 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയായും അദ്ദേഹം അവകാശപ്പെട്ടു. സ്വകാര്യമേഖലയില്‍ സര്‍ക്കാരിന്റെ നൈപുണ്യപരിശീലനം, തൊഴില്‍ മേളകള്‍ മുഖാന്തരം 5,08,055 യുവാക്കള്‍ക്ക് ജോലി ലഭിച്ചതായും…

Read More

സെന്തിൽബാലാജിയുടെ റിമാൻഡ് നീട്ടി

ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽകേസിൽ അറസ്റ്റിലായ മുൻമന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലായ് ഒന്ന് വരെ നീട്ടി. മുൻ ഉത്തരവ് പ്രകാരമുള്ള റിമാൻഡ് കാലാവധി അവസാനിച്ചതോടെ വീഡിയോ കോൺഫറൻസിങ് മുഖേന ബാലാജിയെ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ ചൊവ്വാഴ്ച ഹാജരാക്കി. തുടർന്നാണ് ജഡ്ജി എസ്.അല്ലി റിമാൻഡ് നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിനെ എതിർത്ത് ബാലാജി സമർപ്പിച്ച ഹർജികൾ ജൂലായ് ഒന്നിന് പരിഗണിക്കാൻ മാറ്റുകയും ചെയ്തു. മുൻ അണ്ണാ ഡി.എം.കെ. സർക്കാരിൽ മന്ത്രിയായിരുന്ന ബാലാജി ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്ന്…

Read More

12.5 കോടി രൂപയുടെ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി

airport

ചെന്നൈ : ദുബായിൽനിന്ന് കടത്തികൊണ്ടുവന്ന 12.5 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ പത്ത് യാത്രക്കാരാണ് പിടിയിലായത്. ദുബായിൽനിന്ന് രണ്ട് വിമാനങ്ങളിലായാണ് പത്ത് യാത്രക്കാർ എത്തിയത്. ഇന്റലിജൻസ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനാണ് യാത്രക്കാർ ശ്രമിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

Read More

പച്ചക്കറിവില ഉയർന്നു: നഗരത്തിലെ ഹോട്ടലുകളുകളിൽ സൗജന്യ സാമ്പാർ’ നൽകുന്നത് നിർത്തി

ചെന്നൈ: അടുക്കളയെ പൊള്ളിച്ചു നഗരത്തിൽ പച്ചക്കറിവില ഉയർന്നതോടെ മുൻപു സൗജന്യമായി നൽകിയിരുന്ന സാമ്പാറിനു നിരക്ക് ഏർപ്പെടുത്തി ഹോട്ടലുകൾ. ഇതിനൊപ്പം വീടുകളിലും സാമ്പാർ ചെലവേറിയ ഇനമായി മാറി. സാമ്പാറിലെ ‘അവശ്യ ഘടകങ്ങളാ’യ മുരിങ്ങക്കായയ്ക്കും തക്കാളിക്കുമാണു വലിയ വിലക്കയറ്റം. മുരിങ്ങ കിലോയ്ക്ക് 160 രൂപയ്ക്കാണ് ഇന്നലെ കോയമ്പേട് മാർക്കറ്റിൽ വിൽപന നടന്നത്. ഒന്നാം ഗ്രേഡിലുള്ള ഇനത്തിന് 200 രൂപ വരെയാണു വില. ചില്ലറവിൽപന വില കിലോയ്ക്ക് ശരാശരി 20 രൂപ വരെ കൂടുമെന്നു വ്യാപാരികൾ പറഞ്ഞു. തക്കാളിക്ക് കിലോയ്ക്ക് 60 രൂപ വരെ ഉയർന്നിട്ടുണ്ട്. ചേന, വെണ്ടയ്ക്ക,…

Read More

ടൂറിസ്റ്റ് പെർമിറ്റുള്ള അന്യസംസ്ഥാന ബസുകൾ തമിഴ്‌നാട്ടിൽ തടയരുതെന്ന് സുപ്രീം കോടതി

ചെന്നൈ : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള അന്യസംസ്ഥാന ബസുകൾ തമിഴ്‌നാട്ടിൽ തടയരുതെന്ന് സുപ്രീം കോടതി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സ്‌റ്റേജ് ക്യാരേജ് സർവീസ് നടത്തുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ബസുകളെ വിലക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. ഇതോടെ തമിഴ്‌നാട്ടിലേക്ക് സർവീസ്‌നടത്തുന്ന ബസുകൾ കൂടാതെ ഇതുവഴി മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്ന ബസുകളെയും തടയുകയായിരുന്നു. ഇത്തരത്തിൽ കടന്നുപോകുന്ന ബസുകളെ തടയരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇൗ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ വിശദീകരണവും ആവശ്യപ്പെട്ടു. കേരളത്തിൽനിന്ന് കർണാടക, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലേക്കുള്ള ബസ് സർവീസുകളും തമിഴ്‌നാട് സർക്കാരിന്റെ പുതിയനടപടിമൂലം…

Read More

ദേശീയതലത്തിൽ ജാതിസെൻസസ്: തമിഴ്‌നാട് പ്രമേയം കൊണ്ടുവരും

ചെന്നൈ : ദേശീയതലത്തിൽ ജാതിസെൻസസ് നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട് നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. സംവരണപ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ സെൻസസിനൊപ്പം ജാതിതിരിച്ചുള്ള കണക്കുകൂടി എടുക്കുകമാത്രമാണ് പരിഹാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വണ്ണിയർ സമുദായത്തിന് 10.5 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പി.എം.കെ. അംഗങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് നിയമസഭയിൽ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുൻ സർക്കാർ കൊണ്ടുവന്ന വണ്ണിയർ സംവരണം ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കുകയായിരുന്നുവെന്ന് നിയമമന്ത്രി എസ്. രഘുപതി ചൂണ്ടിക്കാണിച്ചു. ജാതിസെൻസസ് നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം കൊണ്ടുവന്നാലേ നിയമപരമായി നിലനിൽക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.…

Read More